Connect with us

Views

ഇസ്രായില്‍ വേര്‍പ്പെടുത്തിയവര്‍ക്ക് പുനഃസമാഗത്തിന്റെ ഹജ്ജ് പെരുന്നാള്‍

Published

on

 

അഷ്‌റഫ് വേങ്ങാട്ട്

മക്ക: പതിനഞ്ച് കൊല്ലത്തിലധികം മുമ്പ് ഇസ്രായില്‍ വേര്‍പ്പെടുത്തിയ ഫലസ്തീനി സഹോദരങ്ങള്‍ക്ക് മിന കാത്തുവെച്ചത് പുനഃസമാഗമത്തിന്റെ ഹജ്ജ് പെരുന്നാള്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും എത്തിയ സമീറിനും ബുഷ്‌റക്കുമാണ് ലോക മുസ്‌ലിംകളുടെ പരിഛേദമായി സമ്മേളിച്ച ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന തീര്‍ഥാടരുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതവും ഭക്തിനിര്‍ഭരവുമായ മിന താഴ്‌വരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചത്. ദുല്‍ഹജ്ജ് പത്തിന് ബലി പെരുന്നാള്‍ ദിവസം മിനയില്‍ തങ്ങള്‍ക്ക് ഒരുക്കിയ തമ്പില്‍ വെച്ച് സഹോദരനെ കണ്‍മുന്നില്‍ കണ്ട ബുഷ്‌റക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പരസ്പരം ഇനിയൊരിക്കലും കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ അസ്തമിച്ച് കഴിഞ്ഞുവരികയായിരുന്ന ബുഷ്‌റയും സമീറും.
തമ്പില്‍ സഹോദരനെ കണ്ട ബുഷ്‌റ ഓടിയണഞ്ഞ് വാരിപ്പുണര്‍ന്ന് ഒന്നര ദശകം നീണ്ട വേര്‍പാട് തീര്‍ത്ത വേദനകള്‍ക്ക് ശമനംകണ്ടു. സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ട് പേര്‍ക്കും അവസരം ലഭിച്ചത് യാദൃച്ഛികതയോടൊപ്പം അത്യപൂര്‍വ സൗഭാഗ്യവുമായി. ഇരുവരുടെയും പുനഃസമാഗമം കണ്ടുനിന്നവരുടെ കണ്ണുകളിലും ആനന്ദാശ്രു പൊഴിച്ചു.

വെസ്റ്റ് ബാങ്കില്‍ നിന്ന് എത്തിയ ബുഷ്‌റയും ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയ സഹോദരന്‍ സമീറും മിനയിലെ തമ്പില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.

വെസ്റ്റ് ബാങ്കില്‍ നിന്ന് എത്തിയ ബുഷ്‌റയും ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയ സഹോദരന്‍ സമീറും മിനയിലെ തമ്പില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.

ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളില്‍ പെട്ട ആയിരം പേര്‍ ആണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയിരിക്കുന്നത്. ഇതില്‍ 500 പേര്‍ ഗാസയില്‍ നിന്നും 500 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ളവരാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള ഭാഗ്യം ഇത്തവണ ബുഷ്‌റയെയും തേടിയെത്തി. ഈജിപ്തില്‍ ഭീകരാക്രമണങ്ങളില്‍ വീരമൃത്യുവരിച്ച സൈനികരുയെയും പൊലിസ് ഉദ്യോഗസ്ഥരുടെയും ആയിരം ബന്ധുക്കളും ഇതേപോലെ രാജാവിന്റെ അതിഥികളായി എത്തിയിട്ടുണ്ട്. യമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സുഡാന്‍ സൈനികരുടെ 250 ബന്ധുക്കള്‍ക്കും രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള 1,500 ലേറെ വരുന്ന ഹാജിമാരെയും രാജാവിന്റെ അതിഥികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേരും സല്‍മാന്‍ രാജാവിന്റെ വിശിഷ്ടാതിഥികളായി ഹജ്ജിന് എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുന്നതിന് ആസ്‌ത്രേലിയയില്‍ കഴിയുന്ന സമീറിന് നിനച്ചിരിക്കാതെ ഭാഗ്യമുണ്ടായി.
സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ച കാര്യം സമീറും ബുഷ്‌റയും പരസ്പരം അറിയിച്ചിരുന്നില്ല. ഇതാണ് മിനയില്‍ വെച്ചുള്ള പുനഃസമാഗമം ഇരുവര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായി മാറിയത്. സഹോദരന്‍ സമീറിനെ അവസാനമായി കണ്ട നിമിഷം ഇപ്പോഴും തന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്നും ഇടക്കിടക്ക് ആ ദൃശ്യങ്ങള്‍ താന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ടെന്നും ബുഷ്‌റ പറഞ്ഞു. പുണ്യഭൂമിയില്‍ വെച്ച് ബലി പെരുന്നാള്‍ ദിവസത്തില്‍ വീണ്ടും പരസ്പം കാണുന്നതിനുള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ബുഷ്‌റ പറഞ്ഞു.
ഫലസ്തീനില്‍ പ്രവേശിക്കുന്നതിന് ഇസ്രായില്‍ അനുമതി നിഷേധിക്കുന്നതിനാല്‍ ഇനിയൊരിക്കലും സഹോദരിയെ ജീവനോടെ കാണാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്ന് സമീര്‍ പറഞ്ഞു. സഹോദരിയെ വീണ്ടും കാണുന്നതിന് ഭാഗ്യവും അവസരവും നല്‍കിയ അല്ലാഹുവിനും കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാമിനും നന്ദി പറയുകയാണ്. മിനയിലെ തമ്പില്‍ വെച്ച് സഹോദരിയെ കണ്ടെത്തിയ തന്റെ ആഹ്ലാദവും സന്തോഷവും വിവര്‍ണനാതീതമാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിന് സഹോദരി ബുഷ്‌റ എത്തിയിട്ടുണ്ടെന്ന് മിനയില്‍ വെച്ചാണ് താന്‍ ആദ്യമായി അറിഞ്ഞത്. പിന്നീട് കൊടും ചൂട് വകവെക്കാതെ സഹോദരിക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാം അധികൃതരും ഇതിന് സഹായിച്ചതായി സമീര്‍ പറഞ്ഞു.

 

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending