Connect with us

More

രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥ: കുഞ്ഞാലിക്കുട്ടി

Published

on

കോഴിക്കോട്: രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വായ മൂടിക്കെട്ടുകയാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്തരക്കാര്‍ക്ക് ഭരണകൂടത്തിന്റെ തലോടല്‍ ലഭിക്കുന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ദുബൈ കെ.എം.സി.സി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ പുതിയ ഇന്ത്യയുടെ പഴയ വര്‍ത്തമാനം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടിമകളാക്കിയവരില്‍ നിന്ന് സ്വാതന്ത്ര്യം നേടി നാട്ടുരാജ്യങ്ങളെയെല്ലാം ഒന്നാക്കിയാണ് ഇന്നത്തെ ഇന്ത്യ രൂപപ്പെട്ടത്. സഹവര്‍ത്തിത്തവും പരസ്പര ബഹുമാനവുമാണ് നമ്മുടെ പാരമ്പര്യം. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാക്കിയ ഭരണഘടനയാണ് നമ്മള്‍ അംഗീകരിച്ചത്. അവിടെയാണ് ഇപ്പോള്‍ അഭിപ്രായം പറയുന്നവരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയുമെല്ലാം വകവരുത്തുന്നത്.
ഗൗരി ലങ്കേഷ് വധത്തില്‍ വരെയെത്തി നില്‍ക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമാണ്. അത്തരക്കാര്‍ക്ക് തലോടലും സംരക്ഷണവും ഭരണ കൂടങ്ങളില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസമാണ് സംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഇതാവര്‍ത്തിച്ചാല്‍ അധികകാലം ഈ കേന്ദ്രഭരണം തുടരില്ല. വന്നതിനെക്കാള്‍ വേഗത്തില്‍ പോവുമെന്നതും ഓര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി.വി.എം വാണിമേല്‍ വിഷയാവതരണം നടത്തി.
മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍ എക്‌സ് എം.പി, ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍പിള്ള, സാഹിത്യകാരന്‍ കെ.പി രാമനുണ്ണി, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി എന്‍.സി അബൂബക്കര്‍, ഒ.കെ ഇബ്രാഹീം സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എന്‍.സി ഇസ്്മാഈല്‍ നന്ദിയും പറഞ്ഞു.
പി.വി മുഹമ്മദ് അരിക്കോട്, മുസ്്തഫ തിരൂര്‍, കാദര്‍ അരിപ്പാമ്പ്ര, ഹനീഫ് കല്‍മട്ട, ഏറാമല കുഞ്ഞമ്മത്, ഇ.എ റഹ്്മാന്‍, ഹാരിസ് മുറിച്ചാണ്ടി, എം.പി അഷ്‌റഫ്, ബീരാന്‍ ബാഖവി, കാലിഖ് ബാഖവി, ഇ സാദിഖലി സംബന്ധിച്ചു. കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം

Published

on

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Continue Reading

crime

പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

Published

on

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.

കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.

 

Continue Reading

Trending