Connect with us

Video Stories

മത വിദ്വേഷത്തിന്റെ നഞ്ചുതുള്ളി ഒലിച്ചിറങ്ങരുത്

Published

on

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്‌നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രാസംഗികരോ ഭരണാധികാരികളോ ഓര്‍ക്കാതെ പോകുന്നതാണ് വലിയ കഷ്ടം. എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തില്‍ അധ്യക്ഷ നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. വെള്ളിയാഴ്ചയാണ് ഇത്തരമൊരു വിവാദപ്രസംഗം നടത്തിയതെങ്കിലും ഇതിനെതിരെ ചെറുവിലനക്കാന്‍ സംസ്ഥാനത്തെ പൊലീസോ മതേതരവാദികളുടെ സര്‍ക്കാരിലെ പ്രമുഖരോ മുന്നോട്ടുവന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റത്തിന് 153-ാം വകുപ്പനുസരിച്ചാണ് കേസ്.
മാതാപിതാഗുരു എന്നാണ് ഇന്ത്യന്‍ സംസ്‌കാരം. പാലക്കാട് വല്ലപ്പുഴയിലെ എയ്ഡഡ് സ്‌കൂളിലെ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപികയാണ് ഈ തീപ്പൊരി പ്രാസംഗിക ശശികല. പറവൂരില്‍ ഇസ്‌ലാം മതപ്രബോധനവുമായി കഴിഞ്ഞമാസം രംഗത്തിറങ്ങിയ യുവാക്കളെ മര്‍ദിച്ച് പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിച്ചവര്‍ക്കു വേണ്ടിയാണ് ശശികലയും കൂട്ടരും പറവൂരില്‍ പൊതുയോഗംവെച്ച് പ്രകോപനപ്രസംഗം നടത്തിയത്. ഇതേ സംഘടനയുടെ മുന്‍ അധ്യക്ഷനാണ് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്. ശശികലയുടെ പ്രസംഗത്തെ അനുകൂലിച്ച് കുമ്മനം രംഗത്തെത്തിയതില്‍ അല്‍ഭുതമില്ല. ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളെ ഒരുമിപ്പിക്കലാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെയ്‌പെങ്കിലും ടീച്ചറുടെ പ്രധാനപണി ഹിന്ദുയിതര വിഭാഗങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിം സമുദായാംഗങ്ങളുടെ മേല്‍ ചെളിവാരിയെറിയുകയാണ്. തത്മാര്‍ഗം നാട്ടിലെ സാമുദായികാന്തരീക്ഷം തകര്‍ക്കുകയാണ് കഴിഞ്ഞ ഏതാനുംകാലമായി ചെയ്തുവരുന്ന മുഖ്യകര്‍മം. ഒരു പ്രസംഗത്തില്‍തന്നെ ചുരുങ്ങിയത് പത്ത് കേസെങ്കിലും എടുക്കാവുന്ന കുറ്റമുണ്ടാകും. മലപ്പറം ജില്ലയിലെ ഭൂരിപക്ഷ സമുദായാംഗത്തിനെതിരെ മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ ഇവിടെ വിസ്തരിക്കുന്നില്ല. ആര്‍.എസ്.എസിന്റെ വക്താവായ സ്വാമി ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലക്കാര്‍ മൃഗത്തെ പോലെ പ്രസവിക്കുന്നുവെന്ന് പറഞ്ഞിട്ടും മാസങ്ങളധികമായിട്ടില്ല. മൈക്കും കോളാമ്പിയും കിട്ടുന്ന വേദികളിലൊക്കെയും മതവിദ്വേഷത്തിന്റെ വിത്തുകള്‍ വിതറിയെറിഞ്ഞ് കലാപത്തിനുവേണ്ടി പായുന്ന ഇത്തരം നേതാക്കളെക്കുറിച്ച് ഇതിനകംതന്നെ എണ്ണമറ്റ പരാതികളാണ് കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നിട്ടും പള്ളിയിലെ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട്ടെ ഖത്തീബിനെയും ലഘുലേഖ വിതരണം ചെയ്തതിന് യുവാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ച പിണറായിയുടെ പൊലീസിന് ശശികലക്കെതിരെ വിരലനക്കാന്‍ ഇതുവരെയും തോന്നിയില്ല. ദേശീയപതാകക്കെതിരെപോലും ഇവര്‍ വിമര്‍ശനം അഴിച്ചുവിടുന്നതും നാം കേട്ടതാണ്.
മതേതരവാദികളായ എഴുത്തുകാരെയാണ് പറവൂര്‍ പ്രസംഗത്തില്‍ ശശികല വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് മതേതരത്വം. എഴുത്തുകാര്‍ സമൂഹത്തിന്റെ പൊതുസ്വരം പരികല്‍പന ചെയ്യുന്ന മതേതരവാദികളാകുന്നതിനെ എന്തിനാണ്, ആര്‍ക്കാണ് അവിവേകമായി തോന്നുന്നത്. സാഹിത്യകാരന്മാരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും നടത്തിവരുന്ന വിദ്വേഷ പ്രയോഗങ്ങളും കൊലപാതകങ്ങളും പ്രത്യേകിച്ച് ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല. ശശികല പരാമര്‍ശിച്ച ബംഗളൂരുവിലെ ഗൗരിലങ്കേഷിന്റെ കൊലപാതകം വരെ അവര്‍ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വവാദികളുടെ ചെയ്തിയായിരുന്നുവെന്നതിന് സംസാരിക്കുന്ന തെളിവുകളുണ്ട്. കര്‍ണാടകയിലെതന്നെ യുക്തിവാദിയായ സാഹിത്യകാരന്‍ കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ്പന്‍സാരെ, നരേന്ദ്രധാബോല്‍കര്‍ എന്നിവരെ വെടിയുണ്ടകൊണ്ട് വകവരുത്തിയത് മറ്റാരുമായിരുന്നില്ല. ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായരെയും സംവിധായകന്‍ കമലിനെയും ബി.ജെ. പിയുടെ നയങ്ങളോട് വിയോജിച്ചുവെന്നതുകൊണ്ടുമാത്രം എന്തുമാത്രം വഷളത്തരമായും പ്രകോപനപരമായുമാണ് അവരുടെ നേര്‍ക്ക് ഇക്കൂട്ടര്‍ കുരച്ചുചാടിയത്. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനെ സ്വരാജ്യത്ത് കടക്കാനാവാതെ അന്ത്യശ്വാസം വരിക്കേണ്ട ഗതിവരുത്തിയവരാണ് നവഹിന്ദുത്വവാദികള്‍. ആ അതുല്യ പ്രതിഭക്ക് രാജ്യം സമ്മാനിച്ച പത്മശ്രീ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ഏക സംഘടനയാണ് ശശികലയുടേത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ ഡല്‍ഹി സര്‍വകലാശാലയിലെ കനയ്യകുമാറിനെതിരായ പീഡനം മുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സ്വയംഹത്യക്കിരയാക്കിയ രോഹിത് വെമൂലയുടെയും മാട്ടിറച്ചിയുടെ പേരില്‍ തലക്കടിച്ചുകൊല്ലപ്പെട്ടവരുടെയും സംഭവകഥകളെത്ര. ഈ സമയങ്ങളിലൊക്കെയും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും അനുകൂലമായി തൂലിക ചലിപ്പിച്ച് സമൂഹ മന:സാക്ഷിയെ ഉണര്‍ത്തിനിര്‍ത്തിവന്നത് എഴുത്തുകാരും ജാഡകളില്ലാത്ത മതേതരവാദികളുമാണ്. തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകന്റെ തൂലിക തല്‍കാലത്തേക്കെങ്കിലും മൂടിവെപ്പിച്ചത് ഇതേ വര്‍ഗീയകശ്മലന്മാരാണ്. ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആര്‍.എസ്.എസ് അനുകൂലികളുടെ പോസ്റ്റുകളൊക്കെയും മതേതര എഴുത്തുകാരെയും സ്വതന്ത്ര ചിന്തകരെയും കണക്കറ്റ് പരിഹസിക്കുന്നവയായിരുന്നുവെന്നതുമതി ശശികല ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയുന്നതിലെ പരിഹാസം തിരിച്ചറിയാന്‍.
ഇത്തരം മാനവദോഷികളെ ഇതിനുമുമ്പുതന്നെ അറസ്റ്റുചെയ്യാനോ കേസെടുക്കാനോ തയ്യാറായിരുന്നെങ്കില്‍ കേന്ദ്രാധികാരത്തിന്റെ മെഗ്ലോമാനിയ ഈ മതേതര വിരുദ്ധരില്‍ ഇത്രയങ്ങ് പതഞ്ഞുപൊങ്ങില്ലായിരുന്നു. തക്കസമയത്ത് നിയമത്തിന്റെ ദണ്ഡുപ്രയോഗിച്ച് ഇത്തരക്കാരെ കല്‍തുറുങ്കിലടക്കേണ്ട സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ന്യൂനപക്ഷങ്ങളെ ശകാരിച്ചും തങ്ങളുടെ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന കാഴ്ച പരിഹാസ്യമാണ്. ഒടുവിലെങ്കിലും യു.ഡി.എഫ് നേതാവിന്റെ ലെറ്റര്‍പാഡ് കാട്ടി കേരളത്തിന്റെ ഈ വിഷക്കലക്കെതിരെ കേസെടുക്കാതിരിക്കാന്‍ പിണറായിയുടെ പൊലീസിന് വയ്യെന്നായതില്‍ അത്രയെങ്കിലും സന്തോഷം. ഇനിയൊരു മതവിദ്വേഷ പ്രസംഗത്തിന്റെ നഞ്ചുതുള്ളിയും ഒരാളുടെയും നാവിന്‍തുമ്പില്‍ നിന്ന് ഒലിച്ചിറങ്ങാതിരിക്കണമെങ്കില്‍ മോദിയെ ഭയന്ന് സമയം കളയാതെ ശശികലയെപോലുള്ള അല്‍പ ബുദ്ധികളെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending