Culture
ചാമ്പ്യന്‍സ് ലീഗ്: വിവാദങ്ങള്‍ക്ക് മറുപടി; ബയേണിനെ മുക്കി പി.എസി.ജി

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി ആല്‍വസ്, നെയ്മര്‍, കവാനി എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി വലനിറച്ചത്.
നെയ്മര്‍, കെയ്ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നലെ നേരിട്ടത്. സൂപ്പര്‍ താരങ്ങളെ വാരിക്കൂട്ടിയ പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍മാര്‍ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.
ഗ്രൂപ്പ് ബിയില്‍ മുന്‍ ജേതാക്കളും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയുടെ പ്രഹരശേഷിയറിഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നിലാണ് ബയേണ്‍ തകര്‍ഞ്ഞടിഞ്ഞത്.
നെയ്മറും സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെ ബയേണിനെതിരായ വിജയം പാരിസ് ടീമിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
സൂപ്പര്‍ താരം നെയ്മര്‍ കിടിലല്‍ നീക്കത്തിലൂടെയാണ് ബയേണിന് ആദ്യ പ്രഹരം ഏറ്റത്. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ നെയ്മര്‍ വെട്ടി തിരിഞ്ഞ് വലതു വിങില്‍ ഡാനി ആല്‍വസിനെ ലക്ഷ്യം വെച്ച് നീട്ടി. പോസ്റ്റിന് മുന്നില്‍ പന്തിനായി കാത്തിരുന്ന കവാനിയെ മറികടന്ന് അപ്രതീക്ഷിതമായി എത്തിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ആല്‍വസ് പിന്നെ മടിച്ചില്ല.
ബയേണിനെ നിശബ്ദമാക്കിയ തുടര്‍ന്നുള്ള രണ്ട് ഗോളുകളും എംബാപ്പെയുടെ മികല്‍ നിന്നായിരുന്നു പിറന്നത്. കവാനിയുടെ ഉഗ്രന്‍ ഷോട്ടില്‍ പിറന്നാ രണ്ടാം ഗോള്‍ നൈമറിന്റെ അവസാന പ്രഹരവും ബോളിനെ ചൊല്ലിയുള്ള താരങ്ങള്‍ തമ്മിലെ വിവാദം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായി. തമ്മില്‍ ആലിംഗനം ചെയ്്താണ് നെയ്മറും കവാനിയും തങ്ങളുടെ ഗോളുകള്‍ ആഘോഷിച്ചത്.

Soccer Football – Champions League – Paris St Germain vs Bayern Munich – Parc des Princes, Paris, France – September 27, 2017 Paris Saint-Germain’s Neymar celebrates scoring their third goal with Edinson Cavani and Kylian Mbappe REUTERS/Benoit Tessier
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പി.എസ്.ജി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയതോടെ ടീം കൂടുതല്‍ കരുത്തരായിരിക്കുകയാണ്.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളിലും ഗോള്‍മഴ തുടരുന്ന കാഴ്ചയാണ്. ബയേണ്‍ ഒഴികെ വമ്പന്‍ ടീമുകളെല്ലാം കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ജയിച്ചു കയറി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിക്ക് മിന്നും ജയം. അത്‌ലറ്റികോ മാഡ്രിഡിനെ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കെല്‍റ്റിക്ക് 3-0ന് ആന്‍ഡര്‍ലെക്ടിനെ തകര്‍ത്തു. മാഞ്ചസ്റ്റര്‍ വമ്പന്‍ ജയം നേടിയപ്പോള്‍ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണ ജയിച്ചുകയറിയത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football1 day ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്
-
kerala3 days ago
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
-
kerala3 days ago
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു