Connect with us

More

മകന്റെ വിവാദത്തില്‍ മൗനം; രാഹുലിനെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ

Published

on

അമേത്തി: മകന്‍ ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചതു മൂലമാണെന്ന പതിവ് പരിഹാസമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഉന്നയിച്ചത്. അമേഠിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

രാഹുല്‍ അമേത്തിയില്‍ മൂന്ന് ദിവസ പര്യടനം നടത്തിയ ഉടനെയാണ് ബിജെപി ദേശീയ അധ്യക്ഷന്റെ അമേത്തി സന്ദര്‍ശനം. രാഹുലിന്റെ പര്യടനത്തിന് ശേഷം യുപിയില്‍ കേന്ദ്ര നേതൃത്വത്തെ സംഘടപ്പിച്ച് വന്‍ പാര്‍ട്ടി പ്രചാരണമാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.

മോദി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗുജറാത്തില്‍ ഗുജറാത്തില്‍ ബി.ജെ.പി വിരുദ്ധ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ഷായുടെ വിമര്‍ശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച് പരാമര്‍ശിച്ച അമിത് ഷാ, പദ്ധതി വാഗ്ദാനങ്ങളുമായല്ല മറിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാവും 2019 ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുകയെന്നും പറഞ്ഞു. തുടര്‍ന്ന് രാഹുലിനെതിരെ പരിഹാസമായിരുന്നു ഷായുടെ വാക്കുകളില്‍. ഒരുപക്ഷെ അയാള്‍ക്ക്(രാഹുല്‍ ഗാന്ധി) 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നായിരുന്നു, ദേശീയ അധ്യക്ഷന്റെ പരിഹാസം.

രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി റാലിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ഷാ അധിക്ഷേപിച്ചു. ഞങ്ങള്‍ രാജ്യത്തിനു വേണ്ടി കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തിട്ടുണ്ടെന്നും അതില്‍ പ്രധാനപ്പെട്ടതാണ് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ നല്‍കിയതെന്നും മന്‍മോഹന്‍ സിങിനെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. നേരത്തെ, അമേത്തിയെ കേന്ദ്രം അവഗണിക്കുകയാണെന്നും മോദിയും മന്ത്രിമാരും ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending