Video Stories
ലളിതാഖ്യാനത്തിന്റെ ജീവിതഗന്ധിയായ “എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍”

അബ്ദുല്‍ ലത്വീഫ് പി
വായനക്കാരനെ കൈപിടിച്ച് ഒപ്പം ചേര്‍ത്തു നടത്തുന്ന സഞ്ചാരങ്ങളാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മുഹമ്മദ് ഷഫീഖിന്റെ എഴുത്തും രചനാശൈലിയും. ഷഫീഖിന്റെ പുതിയ കഥാ സമാഹാരമായ ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’ പരിചിതമായ ജീവിത പരിസരങ്ങളിലെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും തന്നെയാണ് വായനക്കാരനെ കൊണ്ടു പോകുന്നത്. സ്നേഹവും പ്രണയവും കുടുംബ ബന്ധങ്ങളുടെ സ്വാഭാവികതയും കഥകളില്‍ തുടര്‍ച്ചയായി വിഷയങ്ങളാവുന്നു. ഓരോ രചനയിലും വായനക്കാരനെ തന്റെ ഭാവനാവണ്ടിയിലേക്ക് വലിച്ചുകയറ്റുന്ന കാന്തികസ്വഭാവം ഈ കഥാസമാഹാരത്തിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നത് കാണാം. എല്ലാ കഥകളിലും ആത്മകഥാംശവും വേണ്ടുവോളമുണ്ട്. ഓര്‍മ്മയുടെ ചൂടും ചൂരും നിറയുന്ന കഥാ പരിസരങ്ങളില്‍ കഥാപാത്രങ്ങളെ തൊട്ട് ‘ഇത് ഞാന്‍ തന്നെ അല്ലയോ, ഇത് എന്റെ ജീവിതമല്ലയോ’ എന്ന് വായനക്കാരന് പറഞ്ഞു കൂടെന്നില്ല.
പതിനൊന്ന് കഥകളാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന പുസ്തകത്തിലുള്ളത്. ഇന്റലക്ച്വല്‍ ഡിസ്ക്കഷന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലെ ഓരോ കഥകള്‍ക്കും എഴുത്തിനെ സ്നേഹിക്കുന്ന പലരുടേയും പ്രത്യേകം ആമുഖക്കുറിപ്പുകള്‍ കാണാം. ഷഫീഖിന്റെ എഴുത്തിനെ വിലയിരുത്തി ബി ചന്ദ്രമതി, എബ്രിഡ് ഷൈന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ ജി എസ് പ്രദീപ്, നവീന്‍ ഭാസ്ക്കര്‍, ബിപിന്‍ ചന്ദ്രന്, വി പി റജീന, അനീസ് കെ എം, കെ സി ബിപിന്‍, മോന്‍സി, രാഹുല്‍ രാജ്, എം കുഞ്ഞാപ്പ എന്നിവരുടെ പ്രത്യേകകുറിപ്പുകള്‍ കഥകളിലേക്കുള്ള ചൂണ്ടുപലകകളായി മാറുന്നു. ഇവയില്‍ സംവിധായകന് എബ്രിഡ് ഷൈനിന്റെ വാക്കുകള്‍ ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളോടും എഴുത്തുകാരന്റെ ശൈലിയോടും ചേര്‍ന്നു നില്ക്കും. ‘പച്ചയായ ഓര്‍മകളുടെ ചൂടും ചൂരുമുണ്ട് ഈ കഥകള്‍ക്ക്. കഥകളില്‍ ഉപയോഗിക്കപ്പെട്ട വാക്കുകളുടെ ലാളിത്യവും കഥാപശ്ചാത്തലവും ദൃശ്യമായി വായനക്കാരനു മുന്നില്‍ എളുപ്പം തെളിയും.’
കഥകള്‍ക്ക് കുറുകിയ തലവാചകങ്ങള്‍ ഉപയോഗിക്കുന്ന സാമ്പ്രദായിക രീതിയില്‍ നിന്ന് വഴിമാറി നീളമുള്ള ഹെഡിംഗുകളാണ് മിക്ക കഥകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത്. ‘ഇണങ്ങുമ്പോള്‍ അകലാന്‍ ദൂരമില്ലാത്ത വണ്ണം അടുക്കുന്നവരും പിണങ്ങിയാല്‍ കൈയ്യില്‍ കിട്ടിയതെന്തും കൊണ്ട് ചീറിയടുക്കുകയും ചെയ്യുന്നവരായിരുന്നുവല്ലോ, ഞങ്ങളിരുവരും’ എന്ന ദീര്‍ഘമേറിയ തലവാചകമാണ് ആദ്യ കഥയുടേത്. എഴുത്തുകാരന്റെ ദിനചര്യയിലൂടെ ആരംഭിക്കുന്ന കഥ പൊടുന്നനെ ഒരു സുഹൃത്തിന്റെ രംഗ പ്രവേശത്തോടെ മറ്റൊരു തലത്തിലേക്ക് മാറിമറയുന്നു. അസ്ഥിത്വ ദു:ഖങ്ങളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനുമൊടുവില്‍ സാമൂഹികാവസ്ഥയുടെ നേര്‍രേഖയില്‍ ഒതുക്കി നിര്‍ത്തപ്പെടുന്ന മനുഷ്യനാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന്.
‘നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍’ എന്ന കഥ മുത്തശ്ശിയും പേരമകനും തമ്മിലുള്ള സ്നേഹ ബന്ധത്തെ ഹൃദ്യമായി വരച്ചു ചേര്‍ക്കുകയാണ്. മനസ്സു തൊടുന്ന അവതരണത്തിലൂടെ ഈ കഥ വായനക്കാരുടെ ഹൃദയത്തിലിടം പിടിക്കും. പൊക്കിള്‍ കൊടി ബന്ധത്തിന്റെ ജൈവികത അനായാസേന അടയാളപ്പെടുത്തുന്ന കഥയാണ് ഈ സമാഹാരത്തിലെ മറ്റൊരു കഥയായ ‘അവിനാശിന്റെ ഉമ്മ’. ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗ്ഗമെന്ന മുഹമ്മദ് നബിയുടെ വചനത്തെ ശാശ്വതീകരിക്കുന്ന ഈ കഥയും വായനക്കാരനെ ഏറെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
ഓരോ കഥകളിലും കൗതുകപൂര്‍വം നടത്തിയിരിക്കുന്ന പാത്ര സൃഷ്ടി എഴുത്തുകാരനിലെ തഴക്കവും വഴക്കവമുള്ള എഴുത്തുശൈലിയുടെ കൂടി മകുടോദാഹാരണങ്ങളാണ്. ഷെര്‍ലക് ഹോംസിന്റെ ഭാവാഭിനയങ്ങളെ അനുകരിക്കുകയും സ്വയം ഒരു ഹോംസായി മാറുകയും ചെയ്യുന്ന കുട്ടിയുടെ കഥയാണ് ‘എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍’. ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് നടന്നടുക്കുന്ന ഷെര്‍ലക് ഹോംസ് താന്‍ തന്നെയാണെന്നൊരു ഭാവം കുട്ടിയെ പിടികൂടുന്നു. ഷെര്‍ലക് ഹോംസിന്റെ മുഖഭാവങ്ങള്‍ അനുകരിക്കാന്‍ കണ്ണാടിയില്‍ സമയം ചെലവഴിക്കുന്നു കഥാനായകനെ കൗതുകപൂര്‍വം തന്നെ വരച്ചുകാണിക്കുന്നുണ്ട് എഴുത്തുകാരന്. മറ്റൊരു കഥയില്‍ ദൈവത്തിനെ കാണാന്‍ ജീവിതം മുഴുവന്‍ നോമ്പു നോറ്റു കാത്തിരിന്നിട്ടും നരക വാതിലിലൂടെ പ്രവേശനം ലഭിച്ചയാളെ കാണാം. ദൈവമെന്ന സങ്കല്പത്തിന്റെ വിശദീകരണം കൂടിയായി മാറുന്നു കഥ. എഴുതാന്‍ ഒരുപാടുണ്ടെന്നറിയാമെങ്കിലും എന്തെഴുതണമെന്ന ആശയക്കുഴപ്പത്തില്‍ ജീവിക്കുന്ന എഴുത്തുകാരന്, പാഠപുസ്തകങ്ങളിലെ ശാസ്ത്രഞ്ജരുടെ ഫോട്ടോകള്‍ കണ്ട് അതുപോലെ അലസമായി മുടി ചീകി നടക്കണമെന്നാഗ്രഹിക്കുന്ന കുട്ടി, ആകാശവാണിയിലേക്ക് സ്ഥിരമായി സാഹിത്യസൃഷ്ടികളയക്കുന്ന അസൂയാലുവായ നായകന്, വാക്കുകളില്‍ ആത്മാര്‍ഥത നിറയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടൊരാള്‍, ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളന്വേഷിച്ച് അലയുന്നവന് തുടങ്ങി എഴുത്തുകളിലൊളിപ്പിച്ചുവെച്ച നായകസങ്കല്പങ്ങള് ഈ സമാഹാരത്തിനാകെയും ഒരു പുതിയ എഴുത്തുരീതിയും ഫ്രെഷ്നസും പ്രദാനം ചെയ്യുന്നതായി കാണാം.
ഓര്‍ക്കാപ്പുറത്ത് രൂപപ്പെടുന്ന ട്വിസ്റ്റുകളിലൂടെ വായനക്കാരെ അമ്പരപ്പിക്കുന്നതിനേക്കാള്‍ ലളിതമായ ആഖ്യാനത്തിലൂടെ നേര്‍രേഖയില്‍ ചരിക്കുന്ന ജീവിത ഗന്ധിയായ അനുഭവങ്ങളെ വായനക്കാരന് സമ്മാനിക്കുന്നതിനാണ് എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ എന്ന കഥാ സമാഹാരത്തിലൂടെ എഴുത്തുകാരന് മുതിരുന്നത്. അത് തന്നെയാണ് ഐ ഡി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രദാനം ചെയ്യുന്ന വായനാസുഖവും.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി