Connect with us

Video Stories

‘2028-ഓടെ മോദി എല്ലാവര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും’ – പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Published

on

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ നവ്‌സര്‍ജന്‍ യാത്രയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ രൂക്ഷ പരിഹാസങ്ങളെയ്ത് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുക എന്നതാണ് മോദിയുടെ പ്രധാന ജോലി എന്നും 2030-ഓടെ മോദി ചന്ദ്രനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ പരിഹസിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന യാത്ര വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു.

മധ്യ ഗുജറാത്തിലെ ഫാഗ്‌വെലില്‍ ആദിവാസികള്‍ അടക്കമുള്ള വന്‍ ജനക്കൂട്ടം പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഇന്നലെ മോദി ഒരു പ്രസ്താവന നടത്തി, 2022-ഓടെ ഗുജറാത്തില്‍ നിന്ന് താന്‍ ദാരിദ്ര്യം തുടച്ചു നീക്കുമെന്ന്. പന്ത്രണ്ടു വര്‍ഷം ഗുജറാത്ത് ഭരിച്ച ഒരാളാണ് ഇത് പറയുന്നത്. അതു കഴിഞ്ഞ് എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയാം. 2025-ഓടെ മോദി എല്ലാ ഗുജറാത്തികളെയും ചന്ദ്രനിലേക്കയക്കും. 2028-ല്‍ എല്ലാവര്‍ക്കും ചന്ദ്രനില്‍ വീട് നല്‍കും. 2030-ഓടെ അദ്ദേഹം ചന്ദ്രനെ ഇന്ത്യയിലേക്ക് കൊണ്ടുവരും.’ രാഹുല്‍ പറഞ്ഞു.

ആദിവാസികള്‍ അടക്കമുള്ള ദരിദ്രരുടെ അവകാശങ്ങള്‍ നല്‍കാന്‍ പോലും മോദി പരാജയപ്പെട്ടിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ‘ഞാനൊരു കോണ്‍ഗ്രസ് നേതാവാണ്. പക്ഷെ, ഇപ്പോള്‍ ഞാനിവിടെ ഗുജറാത്തിന്റെ പുത്രനാണ്. ഞാനിവിടെ ഗുജറാത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി നിങ്ങള്‍ മോദിജിയുടെ മന്‍ കി ബാത്ത് കേള്‍ക്കുന്നുണ്ടാകും. കഴിഞ്ഞ മൂന്നു ദിവസം ജനങ്ങളുമായി സംസാരിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായത് മോദിക്കെതിരെ വലിയ ജനവികാരമുണ്ടെന്നാണ്. ‘മാന്‍ കി ബാത്ത്’ (മനുഷ്യന്റെ സംസാരം) കേള്‍ക്കുന്ന സര്‍ക്കാര്‍ ആവും ഗുജറാത്തില്‍ കോണ്‍ഗ്രസ് രൂപീകരിക്കുക.’ അദ്ദേഹം പറഞ്ഞു.

2002-ല്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണമായ ‘ഗൗരവ് യാത്ര’ ആരംഭിച്ച ഫാഗ്‌വലിലെ ഭാട്ടിജി മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേലയുടെ ശവകുടീരത്തില്‍ പ്രണാമമര്‍പ്പിച്ചു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending