Connect with us

Culture

സിറിയയിലെ റഖ ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചു

Published

on

 

രക്തച്ചൊലിച്ചുകള്‍ക്കൊടുവില്‍ സിറിയയിലെ തന്ത്രപ്രധാന നഗരമായ റഖയെ ഇസ്ലാമിക് സ്‌റേറ്റ് ഭീകരില്‍ നിന്നും കുര്‍ദ് -അറബ് സംയുക്ത സൈന്യം മോചിപ്പിച്ചു.
യു.എസിന്റെ സഹായം ലഭിക്കുന്ന സൈനിക സംഖ്യമാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സസ്(എസ്.ഡി.എഫ്). നാലു മാസത്തെ ഓപ്പറേഷനൊടുവില്‍ ചൊവ്വാഴ്ചയാണ് റഖ ഐസില്‍ നിന്നും തിരിച്ചു പിടിച്ചത്. ഇസ്ലാമിക് ഭീകരുമായുള്ള അന്തിമ പോരാട്ടം നടന്നത് റഖയിലെ ഒരു സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലായിരുന്നു.

രക്തരൂക്ഷിത യുദ്ധത്തിനൊടുവില്‍ ഇപ്പോള്‍ റാഖയില്‍ നടക്കുന്നത് ശുദ്ധീകരണ പ്രക്രിയയാണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഹാഷിം അല്‍ബാറ തുര്‍ക്കിയിലെ അന്താക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എസ്.ഡി.എഫിന്റെ നൂറുകണക്കിന് പോരാളികള്‍ മഞ്ഞ പതാകകളുമായാണ് റാഖ നഗരത്തില്‍ പ്രവേശിക്കുന്നത്. അവര്‍ ഡസന്‍ കണക്കിന് ശത്രുക്കളെ കൊന്നവരാണ്. നഗരത്തില്‍ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കളും മറ്റും പുറത്തെടുക്കാന്‍ ഒരുപാട് സൈനികരെ വേറെയും നഗരത്തില്‍ നിയോഗിച്ചിട്ടുണ്ട്’.

കഴിഞ്ഞ ജുണിലാണ് എസ്.ഡി.എഫ് സിറിയയില്‍ ആക്രമണം ആരംഭിച്ചത്. ജനുവരി മുതല്‍ 3000 ത്തിലധികം ബോംബുകളാണ് റഖ നഗരത്തില്‍ മാത്രമായി കുഴിച്ചിട്ടിരിക്കുന്നത്. ഇത് സ്‌കൂളുകളേയും ആശുപത്രികളേയും തകര്‍ത്തു കൊണ്ടിരുന്നു. മനുഷ്യാവകാശ സംഘടനയായ ‘റീച്ച’് കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പഠന പ്രകാരം യുദ്ധത്തിനു മുമ്പ് റാഖയില്‍ മൂന്ന് ലക്ഷം ജനങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് നഗരത്തില്‍ വൈദ്യുതിയോ, കുടിക്കാവുന്ന വെള്ളമോ ഇല്ല. അവസാനമായി ഉണ്ടായിരുന്ന നഗരത്തിലെ ഏക ബേക്കറി കടയും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

സിറിയന്‍ നെറ്റ് വര്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടയുടെ കണക്കുപ്രകാരം തൊള്ളായിരത്തിലധികം പൗരന്മാരാണ് വിവിധ ആക്രമങ്ങളിലായി അടുത്തിടെ കൊല്ലപ്പെട്ടത്.

അതേസമയം, റഖ നഗരം നേരിടുന്ന പ്രതിസന്ധികള്‍ ഇതു മാത്രമല്ല. നഗരത്തിന്റെ രാഷ്ട്രീയ അനിശ്ചിതത്വമാണ് അടുത്ത പ്രതിസന്ധി. യു.എസും എസ്.ഡി.എഫും റഖയെ തദ്ദേശീയ പൊരന്മാര്‍ക്ക് തന്നെ വിട്ടു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിന്റെ അതിര്‍ത്തികളും രാഷ്ട്രീയ രൂപങ്ങളും ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നതും വംശീയ-ഗോത്ര വൈവിധ്യങ്ങളും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending