Video Stories
നോട്ടു നിരോധനത്തെ പിന്തുണച്ചതില്‍ കമല്‍ ഹാസന് മാപ്പു പറഞ്ഞു

ചെന്നൈ: കഴിഞ്ഞ നവംബറില്‍ 500, 1000 രൂപാ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കിയതില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് മാപ്പു പറഞ്ഞു. തമിഴ് മാഗസിന് ആയ ‘വികടനി’ലെ സ്വന്തം കോളത്തിലാണ് കമല്‍ പഴയ നിലപാട് തിരുത്തിയത്. ‘ഒരു വലിയ ക്ഷമാപണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, അടിസ്ഥാന ധാരണയില്ലാതെ നടപ്പാക്കിയ പദ്ധതിയെ പിന്തുണച്ചതില്‍ ജനങ്ങളോട് ഖേദം അറിയിക്കുന്നതായി കമല്‍ പറയുന്നു.
‘മോദിക്ക് അഭിവാദ്യങ്ങള്‍. രാഷ്ട്രീയ ഭേദമന്യേ ഈ നീക്കം ആഘോഷിക്കപ്പെടണം. നികുതിയടക്കുന്നവര്‍ പ്രത്യേകിച്ചും’ എന്നായിരുന്നു നവംബര്‍ 9 -ലെ കമലിന്റെ ട്വീറ്റ്. ബി.ജെ.പി അനുയായികളും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ഈ ട്വീറ്റിന് വലിയ പ്രചാരം നല്‍കിയിരുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ ജനങ്ങള്‍ അല്പം ബുദ്ധിമുട്ട് സഹിക്കുന്നതില്‍ കുഴപ്പമില്ല എന്നതായിരുന്നു തന്റെ നിലപാടെന്നും എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നുവെന്നും കമല്‍ വികടനിലെ കോളത്തില്‍ പറയുന്നു. ‘എന്റെ സുഹൃത്തുക്കളും സാമ്പത്തിക ശാസ്ത്രം അറിയുന്നവരും എന്നെ വിളിക്കുകയും നിലപാടില്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍, പദ്ധതി നല്ലതാണ് – നടപ്പിലാക്കിയതിലാണ് പിഴവ് എന്ന് ഞാന്‍ സ്വയം സമാധാനിച്ചു. എന്നാല്‍, പിന്നീട് സാമ്പത്തിക വിദഗ്ധര്‍ രൂക്ഷ വിമര്‍നങ്ങള്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം എന്നില്‍ സംശയമുണര്‍ത്തി.’ കമല്‍ പറയുന്നു.
സ്വന്തം തെറ്റുകള്‍ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് വലിയ നേതാക്കളുടെ ലക്ഷണമെന്നും പ്രധാനമന്ത്രി ഇക്കാര്യം ചെയ്യുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന് സലാം വെക്കുമെന്നും കമല്‍ പറയുന്നു. ഗാന്ധിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നു, ഇന്നും അത് സാധ്യമാണ്. – ഉലഗനായകന്‍ പറയുന്നു.
തമിഴ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ രംഗപ്രവേശനത്തിന് മുന്നോടിയാണ് കമലിന്റെ മാപ്പപേക്ഷ എന്നു സൂചനയുണ്ട്. കഴിഞ്ഞ മാസം ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ മോദിയെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം വന്‍ തിരിച്ചടി നേരിട്ട തമിഴ്നാട്ടില്‍ നിലപാട് മാറ്റിയാലേ പിന്തുണ ലഭിക്കൂ എന്ന് കമല്‍ തിരിച്ചറിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാടില്‍ നിന്ന് മനസ്സിലാകുന്നത്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ