Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ബാര്‍സക്കും പി.എസ്.ജിക്കും ജയം, ചെല്‍സിക്ക് സമനില

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.സ്.ജി ടീമുകള്‍ക്ക് ജയം. ചെല്‍സിയും എ.എസ് റോമയും 3-3 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ക്വാറബാഗ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

നൗകാംപില്‍ നടന്ന മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെതിരെ ദിമിത്രിയോസ് നിക്കോളോ (ഓണ്‍ഗോള്‍), ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോളുകളാണ് ബാര്‍സക്ക് ജയമൊരുക്കിയത്. 89-ാം മിനുട്ടില്‍ നിക്കോളോ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി. 18-ാം മിനുട്ടില്‍ ഡിന്യെയുടെ പാസ് മെസ്സിക്ക് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് നിക്കോളോ സ്വന്തം വലയില്‍ പന്തെത്തിച്ചത്. 42-ാം മിനുട്ടില്‍ കൈ കൊണ്ട് ഗോളടിക്കാന്‍ ശ്രമിച്ചതിന് ജെറാഡ് പിക്വെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ ബാര്‍സ പത്തു പേരായി ചുരുങ്ങി. 61-ാം മിനുട്ടില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി യൂറോപ്യന്‍ മത്സരങ്ങളിലെ 100-ാം ഗോള്‍ സ്വന്തമാക്കി. 64-ാം മിനുട്ടില്‍ ബോക്‌സില്‍ നിന്ന് മെസ്സി നല്‍കിയ പാസ് ഡിന്യെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. 89-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്തായിരുന്നു നിക്കോളോയുടെ ഗോള്‍.

പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 64-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോഡ് നേടിയ ഗോളിലാണ് ജയിച്ചത്. അലയന്‍സ് അറീനയില്‍ ബയേണ്‍ മ്യൂണിക്ക് സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിഷ്, മാറ്റ് ഹമ്മല്‍സ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

ബെല്‍ജിയം ക്ലബ്ബ് ആന്ദര്‍ലെഷ്തിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണ് പി.എസ്.ജി തകര്‍ത്തത്. മൂന്നാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിവെച്ച ഗോള്‍ വേട്ട എഡിന്‍സന്‍ കവാനി (44), നെയ്മര്‍ (66), എയ്ഞ്ചല്‍ ഡിമരിയ (90) എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള ഫ്രീകിക്കില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍.

സ്റ്റാംഫഡ് ബ്രിഡ്ജിലെ ആവേശപ്പോരില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ചെല്‍സി സമനില വഴങ്ങിയത്. ഡേവിഡ് ലൂയിസ് (11-ാം മിനുട്ട്), എയ്ഡന്‍ ഹസാര്‍ഡ് (37) എന്നിവരുടെ ഗോളുകളില്‍ ചെല്‍സി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ കൊളറോവിലൂടെ റോമ ഒരു ഗോള്‍ മടക്കി. 64, 70 മിനുട്ടുകളില്‍ എഡിന്‍ ഷെക്കോ ലക്ഷ്യം കണ്ടതോടെ നീലപ്പട പിറകിലായി. 75-ാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡ് ആണ് ചെല്‍സിയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. മറ്റൊരു മത്സരത്തില്‍ എഫ്.സി ബാസല്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് സി.എസ്.കെ.എ മോസ്‌കോയെ കീഴടക്കി.

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

Trending