Connect with us

Video Stories

ഇറാന്‍ ആണവകരാര്‍ അവിവേകം അപകടം

Published

on

ഇറാനുമായി ആറു രാജ്യങ്ങളോടൊപ്പം അമേരിക്ക ഒപ്പുവെച്ച ആണവ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അമേരിക്കയുടെ സഖ്യത്തിലുള്ളതെന്നു കരുതപ്പെടുന്ന രാജ്യങ്ങളൊക്കെ കരാറുമായി മുന്നോട്ടുപോകുമ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ പുതുക്കേണ്ട കരാറില്‍ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇതിനെതിരെ ആഭ്യന്തര രംഗത്തുനിന്നുതന്നെ ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരവെ, ഇറാന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ. എ) കഴിഞ്ഞദിവസം പുറത്തുവിട്ടിരിക്കുന്നത്.
ഇറാനുമായി മുന്‍ പ്രസഡിണ്ട് ബറാക് ഒബാമ 2015 മേയില്‍ ഒപ്പുവെച്ച കരാര്‍ ഇപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നാണ് ട്രംപിന്റെ കണ്ടെത്തലും ന്യായവും. കഴിഞ്ഞ രണ്ടുതവണയാണ്-ഏപ്രിലിലും ജൂലൈയിലും – ട്രംപിന് കരാറില്‍ മനസ്സില്ലാമനസ്സോടെ ഒപ്പുവെക്കേണ്ടിവന്നത്. അധികാരമേറ്റെടുക്കുമ്പോള്‍ ‘അമേരിക്കയാണ് ആദ്യം’ എന്ന് പ്രതിജ്ഞ ചെയ്ത നേതാവാണ് സത്യാനന്തര കാലത്തെ പുതിയ അവതാരമായ ഡൊണാള്‍ഡ് ട്രംപ്. വെറുപ്പിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ ഭരണാധികാരിക്ക് അമേരിക്കയുടെ നാളിതുവരെയുള്ള മേനി പറച്ചിലും അപ്രമാദിത്വവും തന്നെയാണ് കൈമുതലെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവവികാസങ്ങളിലൊന്നാണ് ഇറാന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ആണവപദ്ധതിയെതുടര്‍ന്ന് ഇറാനെതിരെ മുന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന ഉപരോധ നടപടികള്‍ 2015ലെ കരാറിനെതുടര്‍ന്നാണ് പിന്‍വലിക്കപ്പെട്ടത്.
പശ്ചിമേഷ്യയിലെ മികച്ച സൈനിക ശക്തിയാണ് ഇറാനെന്നത് തര്‍ക്കമറ്റ വസ്തുതയാണെന്നിരിക്കെ അവരുമായി മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതും പിന്തുടര്‍ന്നുവന്നതുമായ നയസമീപനം തുടരുന്നതില്‍ എന്തിനാണ് ട്രംപ് മിഥ്യാഭിമാനം കൊണ്ടുനടക്കുന്നത് എന്നാണ് ലോക സമൂഹം മൂക്കത്തുവിരല്‍ വെച്ച് ചോദിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അമേരിക്കയുടെ സൈനിക താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് പറയുന്ന ട്രംപ് സ്വന്തം രാജ്യത്തെ മുന്‍ഭരണകൂടം ഈ താല്‍പര്യം കാത്തുസൂക്ഷിച്ചില്ലെന്നാണ് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഒക്ടോബര്‍ ആറിന് സൈനിക മേധാവികളും ഭാര്യമാരും ചേര്‍ന്ന് പോസ് ചെയ്ത ഫോട്ടോക്കിടെ ‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’ ആണിപ്പോഴെന്ന് ട്രംപ് പറഞ്ഞത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചൈന പോലുള്ള വന്‍ ശക്തികളോട് പിണക്കമുണ്ടെങ്കിലും സൈനികമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. എന്നാല്‍ പശ്ചിമേഷ്യയില്‍ പ്രത്യേകിച്ചും സിറിയയുടെ കാര്യത്തില്‍ മറ്റൊരു വന്‍ ശക്തിയായ റഷ്യയുമായി അതല്ല സ്ഥിതി. വടക്കന്‍ കൊറിയന്‍ ഭരണാധികാരി പുറപ്പെടുവിക്കുന്ന അന്ത്യശാസനങ്ങളും സൈനിക സാഹസ നടപടികളും കുറച്ചൊന്നുമല്ല ട്രംപിനെയും അമേരിക്കയെയും അലോസരപ്പെടുത്തുന്നത്. ഇതിനിടെയാണ് ഇറാന്റെ നേരെ അധികാരമേറ്റെടുത്തതു മുതല്‍ ട്രംപ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വാക് ശരങ്ങള്‍.
കലുഷിതമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ഇന്ന് അടിയന്തിരമായി പതിയേണ്ട ശ്രദ്ധയിലൊന്നാണ് സിറിയയിലെയും ഇറാഖിലെയും കൂട്ടക്കുരുതികളും ആഭ്യന്തര കലാപങ്ങളും. ഇതിനിടെ ഇറാനുമേല്‍ കൂടി സമ്മര്‍ദം ചെലുത്തി അവരെ വിറപ്പിച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് അവിവേകവും അതിസാഹസികതയുമായേ വിലയിരുത്തപ്പെടൂ. ഇറാന്‍ മേഖലയില്‍ ഭീകരവാദത്തെയും ഐ.എസിനെയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപ് പറയുന്ന വെറുപ്പിന്റെ ന്യായം. ‘ഇറാനെക്കുറിച്ച് നിങ്ങള്‍ വൈകാതെ കേള്‍ക്കും’ എന്നാണ് സൈനിക മേധാവികളുടെ യോഗത്തില്‍ ട്രംപ് നല്‍കിയ ഭീഷണില്‍ പൊതിഞ്ഞുള്ള താക്കീത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ സൗഹൃദ രാജ്യങ്ങള്‍ക്കുപുറമെ ട്രംപിന്റെ തന്നെ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെക്മാസ്റ്റര്‍ തുടങ്ങിയവരും ട്രംപിന് അതിസാഹസികതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയും ചൈനയുമാണ് കരാറിലൊപ്പിട്ട മറ്റുരാജ്യങ്ങള്‍. ബ്രിട്ടനെ സംബന്ധിച്ച് അവരുടെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് അമേരിക്കയിലും ഇറാനിലുമായി പ്രവര്‍ത്തിച്ചുവരുന്നത്. ഒരു യുദ്ധമുണ്ടായാല്‍ തങ്ങളെയാണ് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുകയെന്ന് അവര്‍ കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയിലെ ഇസ്രാഈല്‍-അറബ് തര്‍ക്കവും യൂറോപ്പിന് മറ്റൊരു തലവേദനയാണ്. മുമ്പ് ഇറാഖിനുമേല്‍ കെട്ടിപ്പൊക്കിയ നുണക്കഥകള്‍ വിഴുങ്ങിയതുപോലെ ഇത്തവണ സാധ്യമല്ലെന്നാണ് യൂറോപ്യന്‍ സമൂഹം നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയും ട്രംപും കരാറില്‍ നിന്ന്് പിന്മാറാനാണ് ഭാവമെങ്കില്‍ അത് ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ക്കും പശ്ചിമേഷ്യയില്‍ മറ്റൊരു അസ്വസ്ഥതക്കും വഴിവെച്ചേക്കും. ഇറാനുമായി സഊദി പോലുള്ള രാജ്യങ്ങള്‍ക്ക് നയതന്ത്ര ബന്ധങ്ങളില്ലെങ്കിലും സിറിയയിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി നല്ല ബന്ധമാണുള്ളത്. അടുത്തിടെ ഖത്തറുമായും മികച്ച നയതന്ത്ര-വ്യാപാര ബന്ധം സ്ഥാപിക്കാന്‍ ഇറാനിലെ റൂഹാനി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മിസൈല്‍ നിര്‍മാണം മുതലായ സ്വയം രക്ഷക്കായുള്ള ആയുധപദ്ധതികളുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് ഞായറാഴ്ച പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇത് ലോക സമൂഹത്തോട് എന്നതിനേക്കാള്‍ ഡൊണാള്‍ഡ് ട്രംപിനോടുള്ള താക്കീതാണ്.
അന്താരാഷ്ട്ര ആണവ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും ഇറാന്‍ കരാര്‍ ലംഘിക്കുന്ന വിധത്തിലുള്ള യാതൊന്നും നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതും ട്രംപിനുള്ള തിരിച്ചടിയാണ്. പഴയതുപോലെ ഇറാനെ ഉപരോധത്തിന്റെ പേരില്‍ വരിഞ്ഞുമുറുക്കാനാവില്ലെന്നു തന്നെയാണ് ട്രംപ് തിരിച്ചറിയേണ്ടത്. യുനെസ്‌കോയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും മറ്റും അമേരിക്കയെ പിന്‍വലിക്കുന്ന ട്രംപ് പൗര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴികാട്ടിയ ആ മഹത്തായ ഒരു രാജ്യത്തെയാണ് പിറകോട്ട് കൊണ്ടുപോകുന്നത്. തങ്ങളുടെ ഇച്ഛക്കൊത്ത് തുള്ളാത്തവരെയൊക്കെ കാലാകാലങ്ങളില്‍ വിരട്ടിയും പാട്ടിലാക്കിയും വേണ്ടിവന്നാല്‍ ആക്രമിച്ച് നിലപരിശാക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും അമേരിക്കന്‍ ഭരണകൂടം പിന്തിരിയുമെന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാ അവിവേകമതികളായ ഭരണാധികാരികളെയും പോലെ ട്രംപും കാലത്തിന്റെ ചരിത്ര പുസ്തകത്തിലെ കറുത്ത ഏടായി ഒതുക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending