Connect with us

Culture

ലോക ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്;റയല്‍ നടുക്കടലില്‍

Published

on

മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല ഷോട്ടുകളും ദുര്‍ബലമായിരുന്നു. പല ഷോട്ടുകളും പുറത്തേക്കായിരുന്നു….

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്…? ചോദ്യം ഉന്നയിക്കുന്നത് റയല്‍ മാഡ്രിഡ് ആരാധകര്‍ മാത്രമല്ല-ഫുട്‌ബോള്‍ ലോകമാണ്. ലാലീഗ പുരോഗമിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് വളരെ പിറകിലാണ്. ദുര്‍ബലരായ ജിനോവക്കെതിരെ പോലും ജയിക്കാന്‍ കഴിയാത്ത ദുരവസ്ഥ.

ചോദ്യങ്ങളെല്ലാം രണ്ട് പേര്‍ക്ക്് നേരെയാണ്-ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനോടും ടീമിന്റെ സൂപ്പര്‍ താരം കൃസ്റ്റിയാനോയോടും. നിലവില്‍ ലാലീഗ ചാമ്പ്യന്മാരാണ് റയല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്. ഈ രണ്ട് പേരുമാണ് ടീമിന് കിരീടം സമ്മാനിച്ചത്. ഇതേ രണ്ട് പേരുമാണ് ഫിഫയുടെ കിരീടങ്ങള്‍ സ്വന്തമാക്കിയതും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടീമിന്റെ ഏറ്റവും ദയനീയമായ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ബദ്ധ ശത്രുക്കളായ ബാര്‍സിലോണക്കാര്‍ കറ്റാലിയന്‍ പ്രശ്‌നത്തിലും സുഖസുന്ദരാമായ് കളിക്കുന്നത്. പത്ത് മല്‍സരങ്ങളില്‍ ഒമ്പതിലും വന്‍ വിജയം. സൂപ്പര്‍ താരം മെസിയാവട്ടെ ഗോള്‍ വേട്ടയുമായി മുന്നേറുന്നു. 2012-13 സീസണില്‍ റയലിന് കിരീടങ്ങളൊന്നും ലഭിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഹൗസോ മോറിഞ്ഞോ എന്ന പരിശീലകന്റെ തൊപ്പിയും തെറിച്ചിരുന്നു. ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനവുമായി കളിക്കുകയാണ്. ലോക പ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ആ മല്‍സരം. സമ്മര്‍ദ്ദത്തിന്റെ മുള്‍ മുനയില്‍ നില്‍ക്കുന്ന ടീമിന് വിജയം നിര്‍ബന്ധമാണ്. ഇരുവരും ആദ്യപാദ മല്‍സരത്തില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു.

സൂപ്പര്‍ താരങ്ങളുടെ സംഘമാണ് റയല്‍.. കൃസ്റ്റിയാനോ മാത്രമല്ല നിറം മങ്ങുന്നത്. മാര്‍സിലോ, ബെന്‍സേമ,. ഇസ്‌ക്കോ, കാര്‍വജാല്‍, കൈലര്‍ നവാസ് തുടങ്ങിയവരെല്ലാം നിറം മങ്ങി നില്‍ക്കുമ്പോള്‍ സിദാന് മറുപടി നല്‍കാനാവുന്നില്ല. തോല്‍വികളുടെ പേരില്‍ സ്വന്തം താരങ്ങള്‍ പഴി പറയാന്‍ അദ്ദേഹം ഒരുക്കമല്ല. ജെറാത്ത് ബെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പരുക്കും ടീമിന് തലവേദനയാണ്.
ടീമിന്റെ തുടക്കം മോശമാണെന്ന പക്ഷത്താണ് സിദാനും. പക്ഷേ ഇത് ഏത് ടീമുകള്‍ക്കും സംഭവിക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ടീമിന്റെ പരാജയം. അടുത്ത മല്‍സരങ്ങളില്‍ ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് കോച്ച് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്റെ ഫോമിനെക്കുറിച്ച് കൃസ്റ്റിയാനോ ഒന്നും പറഞ്ഞില്ല. ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിക്കാനാണ് പോര്‍ച്ചുഗല്‍ നായകന്റെ തീരുമാനം.

വംബ്ലിയില്‍ ഇന്ന് നിര്‍ണായകം

സമ്മര്‍ദ്ദങ്ങളുടെ മൈതാനത്ത് ഇത്ര നേരത്തെ തന്നെ റയല്‍ മാഡ്രിഡ് അകപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. സീസണിന്റെ തുടക്കത്തില്‍ തന്നെ തോല്‍വി മുഖത്ത് അകപ്പെട്ട സൈനുദ്ദീന്‍ സിദാന്റെ സൂപ്പര്‍ സംഘം ഇന്ന് വെംബ്ലിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തെ നേരിടുന്നത് വിജയമെന്ന ഒരൊറ്റ മുദ്രാവാക്യത്തില്‍ വിശ്വാസമര്‍പ്പിച്ച്. മാഡ്രിഡില്‍ നിന്നും സന്തോഷവാന്മാരായാണ് റയല്‍ സംഘം ഇന്നലെ ലണ്ടനിലെത്തിയത്. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായാണ് റയല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വിഖ്യാതമായ മൈതാനത്ത് കളിക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടത്തിന്റെ എല്ലാ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ എല്ലാ ടീമുകളും മൂന്ന് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനവും റയലും ഏഴ് വീതം പോയന്റ് നേടിയിട്ടുണ്ട്. ഗോള്‍ ശരാശരിയില്‍ ടോട്ടനത്തിനാണ് ഒന്നാം സ്ഥാനം.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending