Connect with us

Culture

ലോക ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്;റയല്‍ നടുക്കടലില്‍

Published

on

മാഡ്രിഡ്: ഇത് വായിച്ചിട്ട് ഞെട്ടരുത്…! സ്പാനിഷ് ലാലീഗയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിച്ചത് ഒമ്പത് മല്‍സരങ്ങള്‍. നേടിയത് ഒരേ ഒരു ഗോള്‍…! നാല്‍പ്പത് തവണ അദ്ദേഹം ഗോളിലേക്ക് ലക്ഷ്യമിട്ട് പന്ത് പായിച്ചു. പക്ഷേ പല ഷോട്ടുകളും ദുര്‍ബലമായിരുന്നു. പല ഷോട്ടുകളും പുറത്തേക്കായിരുന്നു….

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്…? ചോദ്യം ഉന്നയിക്കുന്നത് റയല്‍ മാഡ്രിഡ് ആരാധകര്‍ മാത്രമല്ല-ഫുട്‌ബോള്‍ ലോകമാണ്. ലാലീഗ പുരോഗമിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് വളരെ പിറകിലാണ്. ദുര്‍ബലരായ ജിനോവക്കെതിരെ പോലും ജയിക്കാന്‍ കഴിയാത്ത ദുരവസ്ഥ.

ചോദ്യങ്ങളെല്ലാം രണ്ട് പേര്‍ക്ക്് നേരെയാണ്-ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനോടും ടീമിന്റെ സൂപ്പര്‍ താരം കൃസ്റ്റിയാനോയോടും. നിലവില്‍ ലാലീഗ ചാമ്പ്യന്മാരാണ് റയല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ്. ഈ രണ്ട് പേരുമാണ് ടീമിന് കിരീടം സമ്മാനിച്ചത്. ഇതേ രണ്ട് പേരുമാണ് ഫിഫയുടെ കിരീടങ്ങള്‍ സ്വന്തമാക്കിയതും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടീമിന്റെ ഏറ്റവും ദയനീയമായ പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. ബദ്ധ ശത്രുക്കളായ ബാര്‍സിലോണക്കാര്‍ കറ്റാലിയന്‍ പ്രശ്‌നത്തിലും സുഖസുന്ദരാമായ് കളിക്കുന്നത്. പത്ത് മല്‍സരങ്ങളില്‍ ഒമ്പതിലും വന്‍ വിജയം. സൂപ്പര്‍ താരം മെസിയാവട്ടെ ഗോള്‍ വേട്ടയുമായി മുന്നേറുന്നു. 2012-13 സീസണില്‍ റയലിന് കിരീടങ്ങളൊന്നും ലഭിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് ഹൗസോ മോറിഞ്ഞോ എന്ന പരിശീലകന്റെ തൊപ്പിയും തെറിച്ചിരുന്നു. ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനവുമായി കളിക്കുകയാണ്. ലോക പ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിലാണ് ആ മല്‍സരം. സമ്മര്‍ദ്ദത്തിന്റെ മുള്‍ മുനയില്‍ നില്‍ക്കുന്ന ടീമിന് വിജയം നിര്‍ബന്ധമാണ്. ഇരുവരും ആദ്യപാദ മല്‍സരത്തില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു.

സൂപ്പര്‍ താരങ്ങളുടെ സംഘമാണ് റയല്‍.. കൃസ്റ്റിയാനോ മാത്രമല്ല നിറം മങ്ങുന്നത്. മാര്‍സിലോ, ബെന്‍സേമ,. ഇസ്‌ക്കോ, കാര്‍വജാല്‍, കൈലര്‍ നവാസ് തുടങ്ങിയവരെല്ലാം നിറം മങ്ങി നില്‍ക്കുമ്പോള്‍ സിദാന് മറുപടി നല്‍കാനാവുന്നില്ല. തോല്‍വികളുടെ പേരില്‍ സ്വന്തം താരങ്ങള്‍ പഴി പറയാന്‍ അദ്ദേഹം ഒരുക്കമല്ല. ജെറാത്ത് ബെയില്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പരുക്കും ടീമിന് തലവേദനയാണ്.
ടീമിന്റെ തുടക്കം മോശമാണെന്ന പക്ഷത്താണ് സിദാനും. പക്ഷേ ഇത് ഏത് ടീമുകള്‍ക്കും സംഭവിക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ടീമിന്റെ പരാജയം. അടുത്ത മല്‍സരങ്ങളില്‍ ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നാണ് കോച്ച് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്റെ ഫോമിനെക്കുറിച്ച് കൃസ്റ്റിയാനോ ഒന്നും പറഞ്ഞില്ല. ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിക്കാനാണ് പോര്‍ച്ചുഗല്‍ നായകന്റെ തീരുമാനം.

വംബ്ലിയില്‍ ഇന്ന് നിര്‍ണായകം

സമ്മര്‍ദ്ദങ്ങളുടെ മൈതാനത്ത് ഇത്ര നേരത്തെ തന്നെ റയല്‍ മാഡ്രിഡ് അകപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. സീസണിന്റെ തുടക്കത്തില്‍ തന്നെ തോല്‍വി മുഖത്ത് അകപ്പെട്ട സൈനുദ്ദീന്‍ സിദാന്റെ സൂപ്പര്‍ സംഘം ഇന്ന് വെംബ്ലിയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തെ നേരിടുന്നത് വിജയമെന്ന ഒരൊറ്റ മുദ്രാവാക്യത്തില്‍ വിശ്വാസമര്‍പ്പിച്ച്. മാഡ്രിഡില്‍ നിന്നും സന്തോഷവാന്മാരായാണ് റയല്‍ സംഘം ഇന്നലെ ലണ്ടനിലെത്തിയത്. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായാണ് റയല്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വിഖ്യാതമായ മൈതാനത്ത് കളിക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന പോരാട്ടത്തിന്റെ എല്ലാ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ എല്ലാ ടീമുകളും മൂന്ന് മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ടോട്ടനവും റയലും ഏഴ് വീതം പോയന്റ് നേടിയിട്ടുണ്ട്. ഗോള്‍ ശരാശരിയില്‍ ടോട്ടനത്തിനാണ് ഒന്നാം സ്ഥാനം.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending