Connect with us

More

അടച്ചുപൂട്ടില്ല; 21-ാം വാര്‍ഷികത്തില്‍ വിപുലീകരണ പദ്ധതികളുമായി അല്‍ജസീറ

Published

on

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ 21-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തിരുന്നു. അല്‍ജസീറ അടച്ചുപൂട്ടില്ല എന്ന മുദ്രാവാക്യത്തില്‍ അല്‍ജസീറ ആസ്ഥാനത്തായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്.
ഉപരോധം തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇത്തവണ അല്‍ജസീറ വാര്‍ഷികം ആഘോഷിക്കുന്നത്.അല്‍ജസീറ ചൈനീസ്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ വാര്‍ത്താസേവനം ഉടന്‍ തുടങ്ങുമെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി അറിയിച്ചു. ഫ്രഞ്ച് ഉള്‍പ്പടെയുള്ള രാജ്യാന്തര ഭാഷകളില്‍ മൊബൈല്‍ഫോണുകള്‍ക്കായി ഡിജിറ്റല്‍ സംപ്രേഷണത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദി സഖ്യം മുന്നോട്ടുവച്ച ഉപാധികളിലൊന്ന് അല്‍ജസീറ അടച്ചുപൂട്ടണമെന്നതായിരുന്നു. എന്നാല്‍ അല്‍ജസീറ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും യാതൊരുകാരണവശാലും പൂട്ടില്ലെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു. ആഘോഷപരിപാടിയില്‍ ചെയര്‍മാനു പുറമെ ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. അമീര്‍ അല്‍ജസീറയയ്ക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് ചെയര്‍മാന്‍ അഭിനന്ദനം അറിയിച്ചു. അല്‍ജസീറ അടയ്ക്കില്ലെന്ന് കഴിഞ്ഞദിവസം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ വ്യക്തമാക്കിയതാണ് അല്‍ജസീറയ്ക്ക് ലഭിച്ച വലിയ പിന്തുണയെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനതത്വങ്ങളിലൂന്നി അല്‍ജസീറ മുന്നോട്ടുപോകും. അല്‍ജസീറ പൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ അഭിപ്രായസ്വാതന്ത്ര്യം റദ്ദാക്കണമെന്ന ചിന്താഗതിയുള്ളവരാണ്. കൃത്യമായ വിവരങ്ങളും അറിവുകളും ജനങ്ങള്‍ അറിയരുതെന്ന് കരുതുന്നവരാണ്.അല്‍ജസീറ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്നതെന്നും ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി പറഞ്ഞു. ശബ്ദങ്ങളില്ലാത്തവരുടെ ശബ്ദമെന്ന ആശയത്തോടെ 1996 നവംബര്‍ ഒന്നിനാണ് അല്‍ ജസീറയുടെ അറബിക് ചാനല്‍ ദോഹയില്‍ നിന്നു സംപ്രേഷണം തുടങ്ങുന്നത്. ആദ്യത്തെ അറബ് ന്യൂസ് ചാനലുകളിലൊന്നായ അല്‍ജസീറ മധ്യ,പൂര്‍വ്വേഷ്യയിലും, ഉത്തര ആഫ്രിക്കയിലും ഏറെ ശ്രദ്ധേയവും ജനപ്രീതിയുമാര്‍ജിച്ച ചാനലായി വളരെ പെട്ടെന്ന് മുന്നേറി. സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള തല്‍സമയ സംപ്രേഷണം അല്‍ജസീറയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. 2006ല്‍ ഇംഗ്ലീഷ് ചാനലും തുടങ്ങി. അല്‍ജസീറയുടെ ദോഹയിലെ ന്യൂസ് റൂം ആഗോളതലത്തില്‍തന്നെ മാധ്യമരീതികളില്‍ മാറ്റം വരുത്താന്‍ പ്രേരകമായിട്ടുണ്ടെന്ന്് അല്‍ജസീറ ഇംഗ്ലീഷ് മാനേജിങ് ഡയറക്ടര്‍ ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.
ജനങ്ങളുടെ അറിയാനുളള അവകാശസംരക്ഷണത്തിനായി ഇവിടത്തെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അല്‍ജസീറയ്‌ക്കെതിരെയുള്ള പ്രചാരണങ്ങള്‍ തുടരുമ്പോഴും ഒരു ആശയമെന്ന നിലയില്‍ അടച്ചു പൂട്ടാനാവില്ലെന്ന് ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending