Connect with us

Culture

പാരഡൈസ് രഹസ്യചോര്‍ച്ച; അന്വേഷിക്കുമെന്ന് സെബി 

Published

on

ന്യൂഡല്‍ഹി: പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സെബി. വിജയ് മല്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നേരത്തെതന്നെ നിരീക്ഷണത്തിലാണ്. മറ്റാര്‍ക്കെങ്കിലും മല്യയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കും.

നികുതി കുറവുള്ള വിദേശ കമ്പനികളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ നിക്ഷേപം നടത്തുന്നതില്‍ പ്രഥമ ദൃഷ്ട്യാ കുറ്റം കാണാനാകില്ല. അതേസമയം ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരിക്കണം. വിവരം അറിയിക്കാതെയുള്ള നിക്ഷേപങ്ങള്‍ ക്രമക്കേടും കോര്‍പ്പറേറ്റ് ചട്ടങ്ങളുടെ ലംഘനവുമാണ്. പുറത്തുവന്നിട്ടുള്ള രേഖകളില്‍ പറയുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതാണോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇതിന് അടിയന്തര നടപടി സ്വീകരിക്കും. പനാമ രഹസ്യചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയ ബഹുതല ഏജന്‍സിയെ തന്നെ ഇക്കാര്യവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സെബി വ്യക്തമാക്കി.

നടത്തിയത് നിയമപരമായ ഇടപാടുകള്‍ മാത്രം: ജയന്ത് സിന്‍ഹ

താന്‍ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഒമിധ്യാര്‍ നെറ്റ്‌വര്‍ക്ക് യു.എസ് ആസ്ഥാനമായ ഡിലൈറ്റ് ഡിസൈനുമായി നടത്തിയിട്ടുള്ളത് നിയമപരമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് രാജ്യാന്തര സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ മാത്രമാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2013ല്‍ തന്നെ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് താന്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സ്വതന്ത്ര ഡയരക്ടറായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ ഈ പദവി താന്‍ രാജിവെച്ചിരുന്നതായും സിന്‍ഹ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ വിശദീകരിച്ചു. അതേസമയം പാരഡൈസ് രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ കൂട്ടാക്കിയില്ല.

രാഷ്ട്രതലവന്മാര്‍

എലിസബത്ത്

രാജ്ഞിയുടെ സ്വകാര്യ സ്വത്തില്‍ നിന്ന് 10 ദശലക്ഷം പൗണ്ട് (ഏകദേശം 84 കോടി രൂപ) കെയ്മാന്‍ ദ്വീപിലും ബര്‍മുഡയിലും നിക്ഷേപിച്ചതായി രേഖ പറയുന്നു. ബര്‍മുഡയില്‍ അഞ്ചു ദശലക്ഷം പൗണ്ടും കെയ്മാന്‍ ദ്വീപില്‍ 7.5 ദശലക്ഷം പൗണ്ടുമാണ് നിക്ഷേപിച്ചിട്ടുള്ളത്. മെഡിക്കല്‍, ടെക്‌നോളജി കമ്പനികളിലായിരുന്നു നിക്ഷേപം.
യുവാന്‍ മാനുവല്‍ സാന്റോസ്

2016ലെ നൊബേല്‍ സമ്മാന ജേതാവു കൂടിയായ സാന്റോസ്. ഇദ്ദേഹം ബര്‍ബഡോസിലെ ഓഫ്‌ഷോര്‍ കമ്പനി ഡയറക്ടറാണ് എന്നാണ് രേഖകള്‍ പറയുന്നത്.

എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്

2006 മുതല്‍ ലൈബീരിയയുടെ പ്രസിഡണ്ടാണ്. രേഖകള്‍ പറയുന്നത് പ്രകാരം ബര്‍മുഡയിലെ സോങ്ഹായ് ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിങ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സര്‍ലീഫ്. ഇന്ദിരാഗാന്ധി പുരസ്‌കാര ജേതാവു കൂടിയാണ് ഇവര്‍.

ജോസ് മരിയ ഫിഗൂറസ്

1998ല്‍ പ്രസിഡണ്ട് പദം ഒഴിഞ്ഞ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണ് ജോസ് മരിയ ഫിഗൂറസ്. ഇദ്ദേഹത്തിനും ബര്‍മുഡയിലെ സ്ഥാപനത്തിലാണ് നിക്ഷേപമുള്ളത്. രേഖകളില്‍ ഇറ്റാലിയന്‍ മള്‍ട്ടിനാഷണല്‍ വൈദ്യുതി-വാതക കമ്പനിയായ എനല്‍ സ്പായുടെ അനുബന്ധ കമ്പനിയാണിത്.

മുന്‍ ഭരണ കര്‍ത്താക്കള്‍

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, കനേഡിയന്‍ മുന്‍ പ്രധാനമന്ത്രിമാരായ ജീന്‍ ക്രതീന്‍, പോള്‍ മാര്‍ട്ടന്‍, ബ്രിയാന്‍ മല്‍റൂണി, മുന്‍ ഓസീസ് ചാന്‍സലര്‍ ആല്‍ഫ്രഡ് ഗുസെന്‍ബോര്‍, ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി യുകിയോ ഹതോയാമ, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെറാദ് ഷ്രോഡര്‍ എന്നിവരുടെ പേരുകളും രേഖകളിലുണ്ട്.

മന്ത്രിമാര്‍

അര്‍ജന്റീനന്‍ ധനമന്ത്രി ലൂയിസ് കാപുടോ, ബ്രസീല്‍ കൃഷി മന്ത്രി ബ്ലൈറോ മാഗി, ധനമന്ത്രി ഹെന്റിക്വി മീറെലസ്, കസാകിസ്താന്‍ ഊര്‍ജ മന്ത്രി മുഖ്താര്‍ അബ്ലിയാസോവ്, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌നുചിന്‍, മുന്‍ വ്യാപാര സെക്രട്ടരി പെന്നി പ്രിസ്‌കര്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍.

താരങ്ങള്‍

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, നടി മന്യത ദത്ത്, ഐര്‍ലന്‍ഡ് ഗായകന്‍ ബോണോ, സ്പാനിഷ് ചിത്രകാരന്‍ ജോസ് മരിയ കാനോ, വിഖ്യാത യു.എസ് ഗായിക മഡോണ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. മുന്‍ യു.എസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന വെസ്‌ലി ക്ലാര്‍ക്കാണ് ഇതിലെ പ്രമുഖ പേര്. ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ഗാരി കോന്‍, റഷ്യയിലെ അംബാസഡര്‍ ജോന്‍ ഹോന്‍ട്‌സ്മാന്‍, ഫെഡറല്‍ റിസര്‍വ് മുന്‍ വൈസ് ചെയര്‍മാന്‍ റന്‍ഡാല്‍ ക്വാര്‍ലെസ് തുടങ്ങിയവരാണ് യു.എസില്‍ നിന്നുള്ള മറ്റു പ്രമുഖര്‍. മുന്‍ സൗദി ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍, മുന്‍ ബാഴ്‌സലോണ മേയര്‍ സാവിയര്‍ ട്രിയാസ് തുടങ്ങിയവരുടെ പേരുകളുമുണ്ട്.

കമ്പനികള്‍

അലയന്‍സ്, ബയര്‍, ഡ്യൂഷെ പോസ്റ്റ്, സീമന്‍സ്, സിക്‌സ്റ്റ്, ബയെര്‍ (എല്ലാം ജര്‍മനി), അപ്പോളോ ടയേഴ്‌സ്, ഇമാര്‍ ഇന്ത്യ, ജി.എം.ആര്‍ ഗ്രൂപ്പ്, ഹാവെല്‍സ്, ഹിന്ദുജാസ്, ഹീരാനന്ദിനി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, സണ്‍ ഗ്രൂപ്പ്, യുണൈറ്റഡ് സ്പിരിറ്റ്, വീഡിയോകോണ്‍ (എല്ലാം ഇന്ത്യ), സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലന്‍കോര്‍, യു.എസിലെ ആപ്പ്ള്‍, ഫേസ്ബുക്ക്, മക് ഡൊണാള്‍ഡ്, നൈക്, ഉബര്‍, വാള്‍മാര്‍ട്ട്, യാഹൂ.

എന്താണ് പാരഡൈസ് പേപ്പര്‍

ബര്‍മുഡ ആസ്ഥാനമായ നിയമ സേവന കമ്പനിയായ ആപ്പ്ള്‍ബൈയില്‍ നിന്ന് ചോര്‍ത്തിയെടുത്ത 13.4 ദശലക്ഷം രേഖകളാണ് പാരഡൈസ് പേപ്പര്‍ എന്നറിയപ്പെടുന്നത്. നികുതി വെട്ടിച്ചെന്ന് പറയപ്പെടുന്ന 1,20,000 ആളുകളുടെയും കമ്പനികളുടെയും പേരുകളാണ് രേഖകളിലുള്ളത്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പ്ള്‍ബൈ.

പുറത്തുവിട്ടത് ആര്?

ജര്‍മന്‍ പത്രമായ സുതോത്‌ഷെ സൈതുങാണ് ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐ.സി.ഐ.ജെ)യാണ് രേഖകളുടെ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ബി.ബി.സി, ഗാര്‍ഡിയന്‍ തുടങ്ങി 96 മാധ്യമ സ്ഥാപനങ്ങളിലെ 381 ജേര്‍ണലിസ്റ്റുകള്‍ ഇതില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍നിന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം അന്വേഷണത്തില്‍ പങ്കാളികളാണ്. 2016ല്‍ പാനമ രഹസ്യ രേഖകള്‍ പുറത്തുവിട്ടതും സൈതുങാണ്. ഇതിന് പത്രത്തിന് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ഏതുകാലത്തെ രേഖകള്‍

1950 മുതല്‍ 2016 വരെയുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രേഖാ ചോര്‍ച്ചയാണിത്. പനാമ പേപ്പേഴ്‌സാണ് ഒന്നാമത്തേത്. 2.6 ടിഗാബൈറ്റ് രേഖകളാണ് പനാമ പേപ്പേഴ്‌സ് വഴി പുറത്തുവന്നിരുന്നത്. പാരഡൈസ് പേപ്പേഴ്‌സ് വഴി പുറത്തെത്തിയത് 1.4 ടിഗാ ബൈറ്റ് രേഖകള്‍. 1.7 ജി.ബി രേഖകളാണ് വിക്കി ലീക്‌സ് പുറത്തുവിട്ടിരുന്നത്.

രേഖയില്‍ പേരുള്ളരാഷ്ട്രതലവന്മാര്‍

എലിസബത് രാജ്ഞി (ബ്രിട്ടന്‍), യുവാന്‍ മാനുവല്‍ സാന്റോസ് (കൊളംബിയന്‍ പ്രസിഡിണ്ട്), എല്ലന്‍ ജോണ്‍ണ്‍ സര്‍ലീഫ് (ലൈബീരിയന്‍ പ്രസിഡണ്ട്), ജോസ് മരിയ ഫിഗുറസ് (മുന്‍ കോസ്റ്റാറിക പ്രസിഡണ്ട്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending