Connect with us

More

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

Published

on

മുഹമ്മദ് കക്കാട്
മുക്കം
അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ ബന്ധുക്കളുടെയും ദീനരോദനങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതാക്കളും പകച്ചു പോയി. ഒന്നും പറയാനാവാതെ അവരും കണ്ണീര്‍ തുടച്ചു. സമാശ്വസിപ്പിച്ചു. പടയൊരുക്കം ജാഥയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുനേതാക്കളും എരഞ്ഞിമാവിലെത്തിയത്. ഗെയില്‍ ഇരകളെയും പൊലീസ് മര്‍ദ്ദനത്തിനിരയായവരെയും ആശ്വസിപ്പിച്ച നേതാക്കള്‍ തുടര്‍നടപടികള്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളായിരുന്നു പരാതികളും വിലാപങ്ങളുമായി എത്തിയത്. ഉച്ചക്കാവില്‍ അബ്ദുസലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നബീലിന് പറയാനുണ്ടായിരുന്നത് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്നാണ് പൊലീസുകാര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചത്. സമരത്തിലും സംഘര്‍ഷത്തിലും പങ്കാളിയായിരുന്നില്ല. താടിവളര്‍ത്തിയ തീവ്രവാദി എന്നാരോപിച്ചായിരുന്നു തലയ്ക്കും മുതുകിനും ചുമലിലുമെല്ലാം പൊലീസുകാര്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതെന്ന് നബീല്‍ സങ്കടപ്പെട്ടു. പൊലീസ് നിരന്തരമായി വാതിലില്‍ അടിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും ഓടി അയല്‍പക്കത്തെ വീട്ടിലൊളിക്കേണ്ടി വന്നതിനെപ്പറ്റി ലക്ഷ്മിയും വീടിന്റെ വാതിലും ജനലും പൊലീസ് തച്ചു പൊളിച്ചതിനെപ്പറ്റി യു.എ.മുനീറും പരാതിപ്പെട്ടു. വീട്ടില്‍ കയറി തന്നെയും മകനെയും സഹോദരി പുത്രനെയും പൊലീസ് തല്ലിച്ചതച്ചതായിരുന്നു അഡ്വ. ഇസ്മായില്‍ വഫക്ക് പറയാനുള്ളത്. ‘എന്തിനിത് ചെയ്തു? ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? :കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറികൂടിയായ വഫ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു കയ്യൂണുമ്മലിന് പറയാനുള്ളതും പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ചായിരുന്നു. മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാര തുക കണക്കാക്കുക പോലും ചെയ്യാതെയും വീടും പറമ്പും ഫലവൃക്ഷങ്ങളും ഗെയിലിന്റെ ജെ.സി.ബി ഉഴുതുമറിച്ചിടുന്നതിനെപ്പറ്റി പന്നിക്കോട് കുയിലടത്ത് ഇല്ലം ഋഷികേശന്‍ നമ്പൂതിരി, ശാന്തകുമാരി, രതീഷ് പന്നിക്കോട്, വിഷ്ണു നടുവിലേടത്ത്, ശിഹാബ് തുടങ്ങി ഒട്ടേറെയാളുകള്‍ പരാതിപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മാറിയ ശൈലിയിലും ജനവിരുദ്ധ നടപടികളിലും ശക്തമായ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചവരില്‍ സി.പി.എം, ഇടതുമുന്നണി പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ധീഖ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending