Connect with us

Video Stories

ഇന്ന് സതേണ്‍ ഡര്‍ബി; ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരെ

Published

on

അഷ്‌റഫ് തൈവളപ്പ്

ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെയുള്ള ആദ്യ സതേണ്‍ ഡെര്‍ബിക്ക് ഇന്ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്. ഇന്ന് മികച്ച മാര്‍ജ്ജിനില്‍ മത്സരം ജയിച്ചാല്‍ ദീപാവലി മധുരമെന്ന പോലെ കേരളത്തിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കയറാം. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ് പട്ടികയില്‍ ഏറെ പിന്നിലായി പോയ കേരളത്തിന് ലീഗിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ അപ്രമാദിത്യം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ന്. ആദ്യ സീസണില്‍ ഏറ്റവും പിറകില്‍ നിന്ന ശേഷമായിരുന്നു ടീം ഫൈനല്‍ വരെയെത്തിയത്. അന്ന് ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും ഏഴു പോയിന്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.

സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ടീമല്ല ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍, തോല്‍വിയില്‍ നിന്ന് കരകയറിയ ടീം ഓരോ മത്സരത്തിലും മെച്ചപ്പെട്ടു. അവസാന നാലു മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല, ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമായി എട്ടു പോയിന്റോടെ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ടീമെന്ന നിലയില്‍ ഏറെ മികവുറ്റ കളിയായിരുന്നു ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. പ്രതിരോധത്തിന് എന്നത്തെയും പോലെ ശോഭിച്ചു നിന്നു, മധ്യനിരയില്‍ നിന്ന് മികച്ച നീങ്ങളുണ്ടായി. ആദ്യ പകുതിയില്‍ മുന്നേറ്റതാരങ്ങള്‍ക്കുണ്ടായ പിഴവുകള്‍ മാത്രമാണ് ഏക അപവാദം. ഇന്നും ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ആരോണ്‍ ഹ്യൂസും ഹെങ്ബാര്‍ത്തും അടങ്ങുന്ന പ്രതിരോധ സഖ്യം ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ജോടിയെന്ന വിശേഷണം നേടികഴിഞ്ഞു. മധ്യനിരയില്‍ അസ്‌റാക് മെഹ്മാതിന്റെയും മെഹ്താബ് ഹുസൈന്റെയും പ്രകടനം ശ്രദ്ധേയമാകുന്നു. ഉജ്ജ്വലഫോമിലാണ് ബെല്‍ഫോര്‍ട്ട്. ഗോവക്കെതിരെ പരിക്കേറ്റ് പുറത്ത് പോയ ചോപ്ര ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ ഇന്നിറങ്ങാന്‍ സാധ്യതയില്ല, റാഫിക്കൊപ്പം ജെര്‍മയ്‌നായിരിക്കും മുന്നേറ്റത്തില്‍. യുവതാരം തോങ്കോസിം ഹോകിപിന് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം.

അഞ്ചു മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ചെന്നൈയിന് എട്ടു പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലാണ്. മെന്‍ഡിയും റീസെയും നയിക്കുന്ന പ്രതിരോധം തന്നെയാണ് ചെന്നൈയിന്റെയും കരുത്ത്. പക്ഷേ ആറു ഗോളുകള്‍ ഇതുവരെ വഴങ്ങിയിട്ടുണ്ട്്. ഏഴു ഗോളുകള്‍ എതിര്‍വലയിലാക്കുകയും ചെയ്തു. ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും ചെന്നൈയിന്‍ ജയിച്ചു. കേരളത്തിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. ചെന്നൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു ആതിഥേയരുടെ വിജയം.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending