Connect with us

Culture

ലങ്ക പിടിമുറുക്കുന്നു: മാത്യൂസിനും തിരുമനെക്കും അര്‍ധ സെഞ്ച്വറി

Published

on

കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്ക ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. ആറുവിക്കറ്റ് കൈലിരിക്കെ വെറും ഏഴു റണ്‍സിന് പിന്നിലാണ് ലങ്ക. വെളിച്ച കുറവുമൂലം മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ 13 റണ്‍സുമായി നായകന്‍ ദിനേശ് ചണ്ഡിമലും വിക്കറ്റ്‌ കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ല(14)യുമാണ് ക്രീസില്‍. സ്‌കോര്‍ ഇന്ത്യ- 172/10 (ചേതേശ്വര്‍ പുജാര 52, സുരങ്ക ലക്മല്‍ 4/26),  ശ്രീലങ്ക നാലിന് 165 (ആന്‍ജലോ മാത്യൂസ് 52, ലഹിരു തിരുമനെ 51, ഭുവനേശ്വര്‍ കുമാര്‍ 2/49).

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ ലഹിരു തിരുമനെ(51)യും ആന്‍ജലോ മാത്യൂസും(52) അര്‍ദ്ധ ശതകം നേടി ലങ്കന്‍ ഇന്നിങസിനു അടിത്തറപാകി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഉമേഷ് യാദവാണ് ക്രിസീല്‍ നിലയുറപ്പിച്ച ഇരുവരേയും പുറത്താക്കി  ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നത്. ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റ് സ്വന്തമാക്കി.

രണ്ടു ദിവസം ബാക്കി നില്‍ക്കെ നാളെ പരമാവധി ലീഡ് നേടി ഇന്ത്യയെ വീണ്ടും ബാറ്റിങിന് അയക്കാനാകും ലങ്കയുടെ ശ്രമം. 17 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ച ലങ്കക്ക് ആദ്യ വിജയം കൈക്കാലാക്കുനുള്ള സുവര്‍ണാവസരമാണ് ഈഡനില്‍  ലഭിച്ചിരിക്കുന്നത്. മഴ വീണ്ടുമെത്തി വില്ലനാകുമോയെന്ന ആശങ്കയും ലങ്കന്‍ ക്യാമ്പിനുണ്ട്.

കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരങ്ക ലക്മലിന്റെ ബൗളിങ് നേതൃത്വത്തില്‍ 172 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു ലങ്ക. ചേതേശ്വര്‍ പുജാര(52) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റിങ് നിര ബൗളര്‍മാരെ നേരിടുന്നതില്‍ പരാജയമായി. നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ആറു കളിക്കാര്‍ക്ക് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ഒരു ഘട്ടത്തില്‍ ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ വിക്കറ്റ്‌ കീപ്പര്‍ വൃദ്ധിമന്‍ സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്‍ ചേര്‍ത്ത 58 റണ്‍സിന്റെ കൂട്ടുകെട്ടാണ്   നൂറുകടത്തിയത്. അവസാനംമുഹമ്മദ് ഷെമി 24 റണ്‍സുമായി ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്‍ ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കക്കു വേണ്ടി 26 റണ്‍സ് വിട്ടുകൊടുത്ത് ലക്മല്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജ്, ദസുണ്‍ ശനങ്ക, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. 2005ല്‍,ചെന്നെയില്‍ നേടിയ 167യാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending