Connect with us

Video Stories

മഹാജയം

Published

on

 

നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക് നല്‍കിയത് ഒരു അധിക ദിവസത്തെ വിശ്രമം. ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയ ഇന്ത്യ ലങ്ക വഴി ലഭിച്ച ഈ അധികദിവസത്തിനും നന്ദി പറയുന്നു. നാലാം ദിവസം ലങ്കന്‍ രണ്ടാം ഇന്നിംഗ്‌സ് 166 ല്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് ഇന്നിംഗ്‌സിനും 239 റണ്‍സിനും. ലങ്കക്കെതിരെ ഇന്ത്യ നേടുന്ന വലിയ ടെസ്റ്റ് വിജയങ്ങളിലൊന്ന്. നായകന്‍ വിരാത് കോലിയുടെ ഡബിള്‍ സെഞ്ച്വറിയിലും രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരുടെ സെഞ്ച്വറികളിലും വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആ പ്രതീക്ഷകളെ തകിടം മറിക്കാനുളള ഊര്‍ജ്ജം ലങ്കക്കില്ലായിരുന്നു. പക്ഷേ വിജയം തടസ്സപ്പെടുത്താന്‍ ക്ഷമയോടെ കളിച്ചാല്‍ അവര്‍ക്കാവുമായിരുന്നു. പക്ഷേ നാലാം ദിവസം തുടക്കത്തില്‍ തന്നെ ക്ഷമ പോയിട്ട് ചെറുത്തുനില്‍ക്കാനുളള ത്രാണി പോലും ഇല്ലെന്ന് വ്യക്തമാക്കി ഒന്നിന് പിറകെ ഒന്നായി മുന്‍നിരയും മധ്യനിരയും കൂടാരം കയറി. 61 റണ്‍സ് സ്വന്തമാക്കിയ നായകന്‍ ദിലിപ് ചണ്ഡിമാല്‍ മാത്രം ഒരറ്റം കാത്തപ്പോള്‍ ടീമിലെ അടുത്ത ടോപ് സ്‌ക്കോറര്‍ 31 റണ്‍സ് നേടിയ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ലക്മാലായിരുന്നു.പിച്ച് അപകടകാരിയായിരുന്നില്ല- ബാറ്റ്‌സ്മാന്മാരുടെ സമീപനമായിരുന്നു വില്ലന്‍. ഇന്ത്യയുടെ വലിയ സ്‌ക്കോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനം നടത്തിയത് പോലെയായിരുന്നു രാവിലെ മുതല്‍ ലങ്കന്‍ ബാറ്റിംഗ് പ്രകടനം. സ്‌ക്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് തന്നെ സമരവിക്രമ മൂന്നാം ദിവസം പുറത്തായെങ്കില്‍ 34 ല്‍ കരുണരത്‌നെ മടങ്ങി. ആഞ്ചലോ ഡി മാത്യൂസ് എന്ന മുന്‍ നായകന്റെ അനുഭവസമ്പത്തായിരുന്നു അതീജീവനത്തിന്റെ പ്രധാന കാതല്‍. പക്ഷേ 43 പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ആക്രമണ ബാറ്റിംഗില്‍ വിശ്വാസമുള്ള മാത്യൂസ് പത്ത് റണ്‍സാണ് നേടിയത്. ചാണ്ഡിമലിന് പിന്തുണ നല്‍കാന്‍ ആരുമില്ലാത്ത ഘട്ടത്തില്‍ അശ്വിന്റെ പന്തുകല്‍ തീ തുപ്പി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളറായി അദ്ദേഹം മാറിയതിന് ലങ്കക്കാരോട് നന്ദി പറയണം. മുത്തയ്യ മുരളീധരന്റെ നാട്ടുകാരില്‍ പലര്‍ക്കും സ്പിന്നിനെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയില്‍ രവീന്ദു ജഡേജയുടെ പാര്‍ട്ട് ടൈം ലെഫ്റ്റ് ആം സ്പിന്നും നായകന്‍ ഉപയോഗപ്പെടുത്തി. ജഡേജക്ക് ലഭിച്ചത് മൂന്ന് വിക്കറ്റ്. ഇഷാന്ത് ശര്‍മ്മക്കും രണ്ട് ഇരകളെ ലഭിച്ചു. മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്താ ടെസ്റ്റ് മഴയില്‍ കുതിര്‍ന്ന് ലങ്കന്‍ ഭാഗ്യത്തില്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പ്പൂരില്‍ ആധികാരികമായാണ് ഇന്ത്യ ജയിച്ചതും പരമ്പരയില്‍ മുന്നിലെത്തിയതും.

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending