Connect with us

More

ഷെയ്ന്‍ നിഗം! അവന്‍ മിടുമിടുക്കനല്ലേ! അബീ, ധൈര്യമായി പോകൂ!; ഷഹബാസ് അമന്‍

Published

on

മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗസല്‍ സംഗീതജ്ഞന്‍ ഷഹബാസ് അമന്‍. പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ടെന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചിക്കാത്തയാളാണ് അബിയെന്ന് ഷഹബാസ് പറയുന്നു. മകന്‍ ഷൈന്‍ നിഗം മിടുക്കനാണ്. അവന് ചെയ്യാന്‍ ഒരുപാടുണ്ടെന്നും ഷഹബാസ് പറഞ്ഞു. സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു ഷൈന്‍ എന്നും ധൈര്യമായി പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്.
ഒന്ന് : കിട്ടിയ ജീവിതകാലം ഏകദേശം മുഴുവനും തന്നെ അനുകരണകലയും സിനിമയും ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് ‘വേണ്ടാത്തത് പറയിപ്പിച്ചിട്ടില്ല’ എന്നതാണു. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും മലയാള ‘മുസ്ലിം’ പശ്ചാത്തലത്തില്‍ നിന്നും ‘പൊതു കലാരംഗത്തേക്ക്’ വരുന്ന മിക്ക ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചും (ആ ഐഡന്റിറ്റി തീരെ അലട്ടാതിരിക്കുന്നവരെ
മാറ്റി നിര്‍ത്തുന്നു) അത് അത്ര ചെറിയൊരു കാര്യമല്ല.മാത്രമല്ല, അക്കാര്യത്തിലൊക്കെ പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തന്നെ എന്തോരം സ്‌ട്രെയിന്‍ വേണ്ടി വന്നിട്ടുണ്ടാകും എന്നും മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകും! അങ്ങനെയുള്ളവര്‍ സ്വന്തം ഇന്നര്‍ ഡിസിപ്ലിന്‍ മൂലം വേണമെന്നും വേണ്ടെന്നും വെക്കുന്ന കാര്യങ്ങളും പല വിധത്തിലുള്ളതാണു.അവയൊക്കെ മറ്റു ‘പൊതു’കലാകാരരെ സംബന്ധിച്ച് നോക്കിയാല്‍ അല്‍പ്പം അല്‍ഭുതം നിറഞ്ഞത് തന്നെയാകാനാണു സാധ്യത.അതേക്കുറിച്ചൊന്നും താങ്കള്‍ അധികം പറഞ്ഞിട്ടുമില്ല.മറ്റുള്ളവരാല്‍ കാര്യമായി ചോദിക്കപ്പെട്ടിട്ടുമില്ല .പോട്ടെ.ഇനി അത് വിടാം…
രണ്ടാമത്തെക്കാര്യം സ്വന്തം മകന്‍ തന്നെ! ഷെയ്ന്‍ നിഗം! അവന്‍ മിടുമിടുക്കനല്ലേ! കൊച്ചി സ്റ്റയിലില്‍ പറഞ്ഞാല്‍ പൊളി!! ‘ഈട’ അത്യാവശ്യം വേണ്ട ഒരുത്തന്‍! ‘ഈട’ കലക്കും ചെയ്യും അവന്‍ ! താങ്കളുടെ അനുഭവപാഠങ്ങള്‍ തന്നെയാവാം ഒരു പക്ഷേ,അവനെ ഇത്ര ചെറുപ്പത്തിലേ ലെസ് ആക്രാന്തിയും സെലക്ടീവും എന്നാല്‍ എണ്ണം പറഞ്ഞ ഒരുത്തനും ആക്കിത്തീര്‍ത്തത്! അവനു ചെയ്യാന്‍ ഒരുപാടുണ്ട്! അതൊക്കെ ഓന്‍ നോക്കി ചെയ്‌തോളും! ഷെയ്ന്‍ എന്നു പറയുന്ന കുട്ടി കേവലം ഒരു പിന്തുടര്‍ച്ച എന്ന നിലക്ക് മാത്രമല്ല,സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു പ്രിയ അബീ! ധൈര്യമായി പോകൂ! പോകുന്നിടത്തെല്ലാം നല്ലതു വരട്ടെ…
നിറയേ സ്‌നേഹം

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending