Connect with us

Culture

ധനഞ്ജയക്ക് സെഞ്ച്വറി; സമനില പിടിക്കാന്‍ ലങ്കന്‍ ചെറുത്തുനില്‍പ്പ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്‌സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്‌സമാന്‍മാര്‍ വിക്കറ്റുകള്‍ സംരക്ഷിച്ച് പൊരുതുകയാണ്.

ഫിറോസ് ഷാ കോട്‌ലയില്‍ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ദിനേശ് ചാണ്ഡിമലിന്റെ സംഘത്തിന് ധനഞ്ജയ ഡിസില്‍വയുടെ സെഞ്ച്വറിയാണ് കരുത്ത് പകര്‍ന്നിരിക്കുന്നത്. ബാറ്റിങിങ്ങില്‍ ലങ്കന്‍ സ്‌കോര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു. സെഞ്ച്വറി തികച്ച ധനഞ്ജയ ഡിസില്‍വ(110 പന്തില്‍ 199), തുടക്കക്കാരനായ റോഷന്‍ സില്‍വ(23 പന്തില്‍ 5) എന്നിവരാണിപ്പോള്‍ ക്രീസില്‍….

അവസാന ദിനം ലഞ്ചിന് ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിന്റെ വിക്കറ്റടക്കം രണ്ടു വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ 90 പന്തില്‍ 36 റണ്‍സായിരുന്നു ചണ്ഡിമലിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ ലങ്കക്കായി സെഞ്ചുറി പ്രകടനം (111 റണ്‍സ്) നടത്തിയ താരമാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റും ഇന്ത്യ നേടി. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടിച്ചെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ വിക്കറ്റുകള്‍ വീളുന്നുണ്ടെങ്കിലും സമയില നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

അതേസമയം ഇന്ത്യന്‍ ബൗളിങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹി ഇന്ത്യ ടീമിന് ബുധനാഴ്ച നല്‍കുന്നത് പുതുചരിത്രമായിരിക്കും. തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെയാണ്.

അതിനിടെ ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം ലങ്കക്ക് ദുഷ്‌ക്കരമായിരിക്കയാണ്. ഇന്നലെയും ഇന്നുമായി മൂന്ന് താരങ്ങളെയാണ് ആരോഗ്യതളര്‍ച്ചയില്‍ ചികില്‍സക്ക് വിധേയരാക്കിയത്. ഇന്ന് സെഞ്ച്വറി നേടിയ ധനഞ്ജയെയും പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ട് വി്ട്ടുകേറി.

പ്രതീക്ഷിക്കപ്പെട്ടത് പോലെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് ഇന്നലെ അതിവേഗം അവസാനിപ്പിച്ച വിരാത് കോലിയും സംഘവും വേഗത ഒട്ടും കുറക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി അഞ്ച് വിക്കറ്റിന് 246 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ലങ്കക്കും വിജയത്തിനുമിടയില്‍ 410 റണ്‍സിന്റെ വലിയ കോട്ടയാണ് തീര്‍ക്കപ്പെട്ടത്. നാലാം ദിവസം കളി നിര്‍ത്തുമ്പോഴാട്ടെ ഈ യാത്രയില്‍ മൂന്ന് പേരെ സന്ദര്‍ശകര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. സ്‌ക്കോറാവട്ടെ 31 റണ്‍സും. ഒരു ദിവസം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ വേണ്ടത് ഇനി 379 റണ്‍സാണ്. കോട്‌ലയിലെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്‌ക്കരമാണ് ഈ ലക്ഷ്യം. മുഹമ്മദ് ഷമിയുടെ സ്വിംഗിലും രവീന്ദു ജഡേജയുടെ ലെഫ്റ്റ് ആം സ്പിന്നിലുമാണ് ഇന്നലെ അവസാന സെഷനില്‍ ലങ്കക്ക് മൂന്ന് പേരെ നഷ്ടമായത്. ഇതില്‍ ജഡേജ വീഴ്ത്തിയ രണ്ട് വിക്കറ്റുകളും അവസാനത്തെ ഓവറിലായിരുന്നു. വെളിച്ചക്കുറവ് കാരണം മല്‍സരം നേരത്തെ അവസാനിക്കുമെന്നിരിക്കെയാണ് കോലി ജഡേജക്ക് പന്ത് നല്‍കിയത്. രണ്ടാം പന്തില്‍ തന്നെ ജഡേജ ഡിമിത് കരുണരത്‌നയുടെ പ്രതിരോധം തകര്‍ത്തു. ടോപ് സ്പിന്‍ ബോള്‍ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി പന്ത് കീപ്പറുടെ കരങ്ങളിലെത്തി. മൂന്ന് പന്തിന് ശേഷം നൈറ്റ് വാച്ച്മാന്‍ സുരംഗ ലക്മലിനും ഇതേ പിഴവ് പറ്റി. ഇത്തവണ പന്ത് സ്റ്റംമ്പിലാണ് പതിച്ചത്. നേരത്തെ ലങ്കയുടെ ഓപ്പണര്‍ സദിര സമരവിക്രമയെ പുറത്താക്കി ഷമിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കരുത്ത് തെളിയിച്ചു. മൂന്ന് പേര്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജായരും തമ്മിലുള്ള മൂന്നാം വിക്കറ്റ് സഖ്യം 77 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മയും വിരാത് കോലിയും അഞ്ചാം വിക്കറ്റില്‍ അതിവേഗതയില്‍ 90 റണ്‍സ് നേടി. അത്യുഗ്രന്‍ ഫോമില്‍ പരമ്പരയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ കോലി വലിയ ഷോട്ടുകള്‍ക്ക് പോവാതെ സിംഗിളുകളും ഡബിളുകളുമായി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ രോഹിതും അതേ പാത പിന്തുടര്‍ന്നു. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കോലിയുടെ റണ്‍ സമ്പാദ്യം 600 ആയി ഉയര്‍ന്നു. മുരളി വിജയ്,അജിങ്ക്യ രഹാനെ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത്. പരമ്പരയിലുടനീളം വലിയ ദുരന്തമായി മാറിയ രഹാനെയെ കോലി മൂന്നാം നമ്പറില്‍ തന്നെ ഇന്നലെ പരീക്ഷിച്ചു. കഴിഞ്ഞ മല്‍സരങ്ങളില്‍ 4,0,2,1 എന്നിങ്ങനെ മാത്രം സ്‌ക്കോര്‍ ചെയ്ത രഹാനെക്ക് പുതിയ അവസരത്തെയും പ്രയോജനപ്പെടുത്താനായില്ല.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending