Connect with us

More

വാക്ക്മൂര്‍ച്ച കൊണ്ട് ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലിന്റെ ജൈത്രയാത്ര

Published

on

രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കൊണ്ടാണ് രാഹുല്‍ എതിരേറ്റത്. ഒപ്പം ബി.ജെ.പിയുടെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടി കണക്കറ്റ് പരിഹസിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും രാഹുല്‍ ഒരുപോലെ താരമായി. രാഹുലിനെ ചെവികൊള്ളാന്‍ കൂട്ടാക്കാത്ത ബി.ജെ.പിക്ക് രാഹുലിന് മറുപടി പറയാന്‍ വേണ്ടി മാത്രം കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സമയം കണ്ടത്തേണ്ടി വന്നു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ പ്രസംഗം രാജ്യം കാതോര്‍ത്തു.

പതിവില്ലാത്ത ആള്‍ക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളില്‍ ഗുജറാത്തിന്‍ തടിച്ചുകൂടിയത്. ഒരു കാലത്ത് ബിജെപിക്ക് പരിഹസിക്കാന്‍ വക നല്‍കലായിരുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഇവിടെ മികച്ച പ്രതികരണം ലഭിക്കുന്നു. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ശക്തമായ എതിരാളിയായി കോണ്‍ഗ്രസിനെ രാഹുല്‍ മാറ്റിയെടുത്തു. ഗുജറാത്ത് വികസനം, നോട്ടു നിരോധനം, ജി.എസ്.ടി, അഴിമതി, എന്നിവയില്‍ മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് ഓരോ പ്രസംഗവും രാഹുല്‍ അവസാനിപ്പിക്കുന്നത്. ബി.ജെ.പിയെ സ്‌നേഹത്തോടെ തോല്‍പ്പിക്കുമെന്ന ഏറ്റവും ഒടുവിലത്തെ രാഹുലിന്റെ പ്രഖ്യാപനം പക്വതയുളള രാഷ്ട്രീയക്കാരനെ എടുത്തുകാണിക്കുന്നതോടൊപ്പം ബി.ജെ.പിയിലെ നേതാക്കന്മാരില്‍ നിന്നും താന്‍ ഏറെ വിത്യസ്തനാണെന്ന് തെളിയിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍

നോട്ടുനിരോധനത്തെ മണ്ടത്തരമായി വിശേഷിപ്പിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ നരേന്ദ്രമോദി ‘കോട്ടിട്ട് കുളിക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള രാഹുലിന്റെ മറുപടി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് മോദി.

ചരക്കുസേവനനികുതിയെ കളിയാക്കിയും വിമര്‍ശിച്ചുംകൊണ്ടുള്ള രാഹുലിന്റെ കമന്റാണ് ശ്രദ്ധേയമായവയില്‍ മുഖ്യം. ഗബ്ബര്‍സിംഗ് എന്നത് പ്രശസ്തമായ ഷോലേ എന്ന ഹിന്ദിസിനിമയിലെ വില്ലനാണ്. അംജത്ഖാനാണ് ഗബ്ബര്‍സിംഗ് ആയി വേഷമിട്ടത്. ജി.എസ്.ടിയിലെ ( ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സിലെ ) ചുരുക്കവാക്കുകളെ ഗബ്ബര്‍സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ തമാശ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു രാഹുലിന്റെ ഈ കമന്റ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ എന്നതിന് ഇത്രയും യോജിച്ച വിശേഷണം വേറെയില്ല.

രണ്ടാം യു.പി.എ കാലത്ത് ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് രാഹുലിന്റെ അന്നേവരെ കാണാത്ത നിറം പുറത്തെടുക്കുന്നതായിരുന്നു. അയോഗ്യരാക്കിയ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇറക്കാനിരുന്ന ഓര്‍ഡിനന്‍സായിരുന്നു വിഷയം. ഈ ഓര്‍ഡിനന്‍സ് എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ തികഞ്ഞ മണ്ടത്തരമാണ്. എന്നായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിലെ കമന്റ്. ഓര്‍ഡിനന്‍സിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് വിളിച്ച യോഗത്തിലേക്ക് കടന്നുചെന്നാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ പൊട്ടിത്തെറിച്ചത്. ഇത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും പാര്‍ട്ടിനേതൃത്വത്തെയും അമ്പരപ്പിച്ചെങ്കിലും രാഹുലിന്റെ തുറന്നമനസ്സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്താന്‍ ഭരണകൂടത്തിനെതിരെ നടത്തിയ ഒരു കമന്റും രാഹുലിന് ആദ്യം അക്കിടിയായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിലെ നിഷ്‌കളങ്കത ജനത്തിന് ബോധ്യമായി. പാക്കിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയിലെ മുസ്്‌ലിംയുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്നായിരുന്നു കാശ്മീരിനെ പരാമര്‍ശിച്ചുള്ള രാഹുലിന്റെ അഭിപ്രായപ്രകടനം. ഇതിനെതിരെ മുസ്്‌ലിംകളെ കുറച്ചുകാണുന്നു എന്ന രീതിയില്‍ ചിലര്‍ രംഗത്തുവന്നെങ്കിലും രാഹുലിന്റെ പ്രസ്താവനയിലെ നല്ലവശം പിന്നീട് ഫോക്കസ് ചെയ്യപ്പെട്ടു. വിഷയത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വരെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്നെക്കുറിച്ച് കോണ്‍ഗ്രസ് ജാതിയും മറ്റും പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുലിന്റെ മറുപടി ഇങ്ങനെ: മോദിജി സ്വന്തം കാര്യത്തെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ലേ. ?

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ തന്റെ വളര്‍ത്തുപട്ടിക്കുട്ടിയുടെ കാര്യം അന്വേഷിച്ചുവെന്ന ബി.ജെ.പിയുടെ അപവാദപ്രചാരണം വലിയ പ്രചാരണം നേടി. യഥാര്‍ഥത്തില്‍ രാഹുല്‍വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളോടായിരുന്നു അങ്ങനെ സംസാരിച്ചത്. നാടിന്റെ കാര്യത്തേക്കാള്‍ സ്വന്തം പട്ടിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ആകാംക്ഷ എന്നായിരുന്നു പ്രചാരണം. സ്വന്തം കുടുംബാംഗങ്ങളോട് ജി.എസ്.ടിയെക്കുറിച്ച് സംസാരിക്കണോ എന്നായിരുന്നു ഇതിനുള്ള ഒരു പ്രതികരണം.

ഭയം, ഭീകരവാദം, മാവോയിസം, നോട്ടുനിരോധനം, ചരക്കുസേവന നികുതി , മാധ്യമങ്ങളെ ഭീഷണിപ്പെടുത്തല്‍ ഇങ്ങനെ രാജ്യത്ത് മോദി ജനങ്ങളെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവനയും ഏറെ ജനശ്രദ്ധ നേടി.

പാക്കിസ്താനുമായി ബന്ധപ്പെടുത്തി മന്‍മോഹന്‍സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോദി ആരോപണമുന്നയിച്ചപ്പോള്‍ മോദിക്ക് രാഹുലിന്റെ ഉപദേശം: മോദിജി ഗുജറാത്തിനെ ഊന്നി സംസാരിക്കൂ.

മോദി രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ് അദ്ദേഹത്തിനെതിരെ പപ്പി എന്നും മറ്റും വിളിച്ചുകളിയാക്കുകയാണ് മോദിയുടെ പതിവെങ്കില്‍ മാന്യതയോടെ മോദിജീ എന്നേ രാഹുല്‍ അഭിസംബോധന ചെയ്യാറുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ നീച് ആദ്മി ( തരംതാണവന്‍) എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ അയ്യരോട് ആദ്യം മാപ്പുപറയാനാവശ്യപ്പെടുകയും ശേഷം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയുമാണ ്‌രാഹുല്‍ ചെയ്തത്.

2014ല്‍ നാല്‍പത്തിനാലുകാരനായ രാഹുലിന് കോണ്‍ഗ്രസിനെ ലോക്‌സഭാംഗങ്ങളെ 45 ആക്കി ചരിത്രത്തില്‍ ഏറ്റവും കുറക്കാന്‍ കഴിഞ്ഞെന്ന എതിരാളികളുടെ വിമര്‍ശനത്തെക്കുറിച്ച് പുറത്ത് കേട്ടതിങ്ങനെ: 1984ല്‍ പിതാവ് രാജീവ് 414 സീറ്റ് നേടിയത് വെറും നാല്‍പതുവയസ്സിലായിരുന്നു.

മിക്കവാറും ദേശീയമാധ്യമങ്ങള്‍ രാഹുലിനെ വിശേഷിപ്പിക്കുന്നത് രാഗ എന്ന പേരിലാണ്. രാ എന്നത് രാഹുലിന്റെയും ഗാ എന്നത് ഗാന്ധിയുടെയും ആദ്യാക്ഷരങ്ങള്‍. കോണ്‍ഗ്രസിന്റെ പുതിയ രാഗമാണ് രാഹുലിന്റെ അധ്യക്ഷപദത്തിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങള്‍.

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

kerala

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണം; കമീഷന് പരാതി നൽകി വി.ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

Published

on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി.

ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

Trending