Connect with us

More

വാക്ക്മൂര്‍ച്ച കൊണ്ട് ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലിന്റെ ജൈത്രയാത്ര

Published

on

രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കൊണ്ടാണ് രാഹുല്‍ എതിരേറ്റത്. ഒപ്പം ബി.ജെ.പിയുടെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടി കണക്കറ്റ് പരിഹസിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും രാഹുല്‍ ഒരുപോലെ താരമായി. രാഹുലിനെ ചെവികൊള്ളാന്‍ കൂട്ടാക്കാത്ത ബി.ജെ.പിക്ക് രാഹുലിന് മറുപടി പറയാന്‍ വേണ്ടി മാത്രം കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സമയം കണ്ടത്തേണ്ടി വന്നു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ പ്രസംഗം രാജ്യം കാതോര്‍ത്തു.

പതിവില്ലാത്ത ആള്‍ക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളില്‍ ഗുജറാത്തിന്‍ തടിച്ചുകൂടിയത്. ഒരു കാലത്ത് ബിജെപിക്ക് പരിഹസിക്കാന്‍ വക നല്‍കലായിരുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഇവിടെ മികച്ച പ്രതികരണം ലഭിക്കുന്നു. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ശക്തമായ എതിരാളിയായി കോണ്‍ഗ്രസിനെ രാഹുല്‍ മാറ്റിയെടുത്തു. ഗുജറാത്ത് വികസനം, നോട്ടു നിരോധനം, ജി.എസ്.ടി, അഴിമതി, എന്നിവയില്‍ മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് ഓരോ പ്രസംഗവും രാഹുല്‍ അവസാനിപ്പിക്കുന്നത്. ബി.ജെ.പിയെ സ്‌നേഹത്തോടെ തോല്‍പ്പിക്കുമെന്ന ഏറ്റവും ഒടുവിലത്തെ രാഹുലിന്റെ പ്രഖ്യാപനം പക്വതയുളള രാഷ്ട്രീയക്കാരനെ എടുത്തുകാണിക്കുന്നതോടൊപ്പം ബി.ജെ.പിയിലെ നേതാക്കന്മാരില്‍ നിന്നും താന്‍ ഏറെ വിത്യസ്തനാണെന്ന് തെളിയിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍

നോട്ടുനിരോധനത്തെ മണ്ടത്തരമായി വിശേഷിപ്പിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ നരേന്ദ്രമോദി ‘കോട്ടിട്ട് കുളിക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള രാഹുലിന്റെ മറുപടി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് മോദി.

ചരക്കുസേവനനികുതിയെ കളിയാക്കിയും വിമര്‍ശിച്ചുംകൊണ്ടുള്ള രാഹുലിന്റെ കമന്റാണ് ശ്രദ്ധേയമായവയില്‍ മുഖ്യം. ഗബ്ബര്‍സിംഗ് എന്നത് പ്രശസ്തമായ ഷോലേ എന്ന ഹിന്ദിസിനിമയിലെ വില്ലനാണ്. അംജത്ഖാനാണ് ഗബ്ബര്‍സിംഗ് ആയി വേഷമിട്ടത്. ജി.എസ്.ടിയിലെ ( ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സിലെ ) ചുരുക്കവാക്കുകളെ ഗബ്ബര്‍സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ തമാശ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു രാഹുലിന്റെ ഈ കമന്റ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ എന്നതിന് ഇത്രയും യോജിച്ച വിശേഷണം വേറെയില്ല.

രണ്ടാം യു.പി.എ കാലത്ത് ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് രാഹുലിന്റെ അന്നേവരെ കാണാത്ത നിറം പുറത്തെടുക്കുന്നതായിരുന്നു. അയോഗ്യരാക്കിയ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇറക്കാനിരുന്ന ഓര്‍ഡിനന്‍സായിരുന്നു വിഷയം. ഈ ഓര്‍ഡിനന്‍സ് എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ തികഞ്ഞ മണ്ടത്തരമാണ്. എന്നായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിലെ കമന്റ്. ഓര്‍ഡിനന്‍സിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് വിളിച്ച യോഗത്തിലേക്ക് കടന്നുചെന്നാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ പൊട്ടിത്തെറിച്ചത്. ഇത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും പാര്‍ട്ടിനേതൃത്വത്തെയും അമ്പരപ്പിച്ചെങ്കിലും രാഹുലിന്റെ തുറന്നമനസ്സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്താന്‍ ഭരണകൂടത്തിനെതിരെ നടത്തിയ ഒരു കമന്റും രാഹുലിന് ആദ്യം അക്കിടിയായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിലെ നിഷ്‌കളങ്കത ജനത്തിന് ബോധ്യമായി. പാക്കിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയിലെ മുസ്്‌ലിംയുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്നായിരുന്നു കാശ്മീരിനെ പരാമര്‍ശിച്ചുള്ള രാഹുലിന്റെ അഭിപ്രായപ്രകടനം. ഇതിനെതിരെ മുസ്്‌ലിംകളെ കുറച്ചുകാണുന്നു എന്ന രീതിയില്‍ ചിലര്‍ രംഗത്തുവന്നെങ്കിലും രാഹുലിന്റെ പ്രസ്താവനയിലെ നല്ലവശം പിന്നീട് ഫോക്കസ് ചെയ്യപ്പെട്ടു. വിഷയത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വരെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്നെക്കുറിച്ച് കോണ്‍ഗ്രസ് ജാതിയും മറ്റും പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുലിന്റെ മറുപടി ഇങ്ങനെ: മോദിജി സ്വന്തം കാര്യത്തെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ലേ. ?

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ തന്റെ വളര്‍ത്തുപട്ടിക്കുട്ടിയുടെ കാര്യം അന്വേഷിച്ചുവെന്ന ബി.ജെ.പിയുടെ അപവാദപ്രചാരണം വലിയ പ്രചാരണം നേടി. യഥാര്‍ഥത്തില്‍ രാഹുല്‍വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളോടായിരുന്നു അങ്ങനെ സംസാരിച്ചത്. നാടിന്റെ കാര്യത്തേക്കാള്‍ സ്വന്തം പട്ടിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ആകാംക്ഷ എന്നായിരുന്നു പ്രചാരണം. സ്വന്തം കുടുംബാംഗങ്ങളോട് ജി.എസ്.ടിയെക്കുറിച്ച് സംസാരിക്കണോ എന്നായിരുന്നു ഇതിനുള്ള ഒരു പ്രതികരണം.

ഭയം, ഭീകരവാദം, മാവോയിസം, നോട്ടുനിരോധനം, ചരക്കുസേവന നികുതി , മാധ്യമങ്ങളെ ഭീഷണിപ്പെടുത്തല്‍ ഇങ്ങനെ രാജ്യത്ത് മോദി ജനങ്ങളെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവനയും ഏറെ ജനശ്രദ്ധ നേടി.

പാക്കിസ്താനുമായി ബന്ധപ്പെടുത്തി മന്‍മോഹന്‍സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോദി ആരോപണമുന്നയിച്ചപ്പോള്‍ മോദിക്ക് രാഹുലിന്റെ ഉപദേശം: മോദിജി ഗുജറാത്തിനെ ഊന്നി സംസാരിക്കൂ.

മോദി രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ് അദ്ദേഹത്തിനെതിരെ പപ്പി എന്നും മറ്റും വിളിച്ചുകളിയാക്കുകയാണ് മോദിയുടെ പതിവെങ്കില്‍ മാന്യതയോടെ മോദിജീ എന്നേ രാഹുല്‍ അഭിസംബോധന ചെയ്യാറുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ നീച് ആദ്മി ( തരംതാണവന്‍) എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ അയ്യരോട് ആദ്യം മാപ്പുപറയാനാവശ്യപ്പെടുകയും ശേഷം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയുമാണ ്‌രാഹുല്‍ ചെയ്തത്.

2014ല്‍ നാല്‍പത്തിനാലുകാരനായ രാഹുലിന് കോണ്‍ഗ്രസിനെ ലോക്‌സഭാംഗങ്ങളെ 45 ആക്കി ചരിത്രത്തില്‍ ഏറ്റവും കുറക്കാന്‍ കഴിഞ്ഞെന്ന എതിരാളികളുടെ വിമര്‍ശനത്തെക്കുറിച്ച് പുറത്ത് കേട്ടതിങ്ങനെ: 1984ല്‍ പിതാവ് രാജീവ് 414 സീറ്റ് നേടിയത് വെറും നാല്‍പതുവയസ്സിലായിരുന്നു.

മിക്കവാറും ദേശീയമാധ്യമങ്ങള്‍ രാഹുലിനെ വിശേഷിപ്പിക്കുന്നത് രാഗ എന്ന പേരിലാണ്. രാ എന്നത് രാഹുലിന്റെയും ഗാ എന്നത് ഗാന്ധിയുടെയും ആദ്യാക്ഷരങ്ങള്‍. കോണ്‍ഗ്രസിന്റെ പുതിയ രാഗമാണ് രാഹുലിന്റെ അധ്യക്ഷപദത്തിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങള്‍.

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

Trending