Connect with us

Video Stories

ഒടുവില്‍ വിനീത വിജയം

Published

on

 

ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു, ഹോം ഗ്രൗണ്ടില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഒറ്റ ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം കുറിച്ചത്. 25ാം മിനുറ്റിലായിരുന്നു വിനിതീന്റെ ഹെഡ്ഡറില്‍ മഞ്ഞപ്പടയുടെ വിജയ ഗോള്‍.
ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് രണ്ടാം പകുതി മുഴുവനും നോര്‍ത്ത് ഈസ്റ്റ് പത്തു പേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുക്കാനും ലീഡുയര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായില്ല. മികച്ച കളി പുറത്തെടുക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു. ആദ്യ ജയത്തോടെ ആറു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. 22ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ എവേ ഗ്രൗണ്ടിലാണ് അടുത്ത മത്സരം. വലതു വിങിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. റിനോ ആന്റോയും ജാക്കിചന്ദ് സിങും അധ്വാനിച്ചു കളിച്ചു.
ഐ.എസ്.എല്‍ ആദ്യ മത്സരത്തിനിറങ്ങിയ വെസ് ബ്രൗണ്‍ ഡിഫന്‍സീവ് മീഡ്ഫീല്‍ഡറുടെ റോളില്‍ തിളങ്ങി. ദിമിതര്‍ ബെര്‍ബറ്റോവിന്് പരിക്കേറ്റതാണ് ബ്രൗണിനെ നേരത്തെ കളത്തിലിറക്കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങള്‍ക്കും ബ്രൗണ്‍ തടയിട്ടു. മുന്‍നിരയിലേക്ക് പലവട്ടം പന്തെത്തിക്കുകയും ചെയ്തു. ഗോവക്കെതിരെ പതറിപ്പോയ പ്രതിരോധം നോര്‍ത്തിനെതിരെ കരുത്തോടെ തിരിച്ചുവന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരു ബോക്‌സുകളിലേക്കും മാറിമാറി പന്തെത്തി. ആറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം. മധ്യനിരയില്‍ നിന്ന് വലത് വിങിലേക്ക് വെസ് ബ്രൗണിന്റെ ലോങ് പാസ്, ജാക്കിചന്ദ് സിങിന്റെ ഗോള്‍ശ്രമം. പിന്നാലെ പെക്കൂസണിന്റെ ലോങ്പാസില്‍ ലീഡെടുക്കാനുള്ള അവസരം, സിഫ്‌നിയോസിന്റെ ഷോട്ട് വലക്ക് മുകളിലൂടെ പറന്നു. 25ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. സന്ദേശ് ജിങ്കാനാണ് ഗോള്‍ നീക്കം തുടങ്ങിയത്. സ്വന്തം ബോക്‌സില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ബോക്‌സിലേക്ക് ജിങ്കാന്‍ തൊടുത്ത ലോങ് ക്രോസുമായി വലതു വിങിലൂടെ റിനോ ആന്റോയുടെ മുന്നേറ്റം. വടക്കു കിഴക്കുകാരുടെ ഗോള്‍മുഖത്തേക്ക് നല്‍കിയ ക്രോസില്‍ കൃത്യമായി വിനീത് പറന്നെത്തി. തല കൊണ്ട് ചെത്തിയിട്ട പന്ത് വലയില്‍ തന്നെ വീണു. ഒറ്റ ഗോളില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ആക്രമണങ്ങള്‍ മെനഞ്ഞു. 42ാം മിനുറ്റില്‍ സിഫ്‌നിയോസിനെ ഗോളി ഫൗള്‍ ചെയ്തതിന് വലിയ വില നല്‍കേണ്ടി വന്നു നോര്‍ത്ത് ഈസ്റ്റ്.
സിഫ്‌നിയോസിനെ തടയാന്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് മുന്നില്‍ കയറി. ബോക്‌സിന് പുറത്ത് നിന്ന് പന്ത് തട്ടാനുള്ള ശ്രമത്തിനിടെ കേരള സ്‌ട്രൈക്കര്‍ കാല്‍ തട്ടി വീണു, റഫറിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ചുവപ്പുകാര്‍ഡ് കണ്ട്് രഹനേഷ് പുറത്തായി. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളായിരുന്നു പെക്കൂസണിന്റേത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു അവസരങ്ങള്‍ താരം പാഴാക്കി. 57ാം മിനുറ്റില്‍ ലീഡെടുക്കുമെന്ന് തോന്നിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ഭാഗ്യം തുണച്ചില്ല. ലാല്‍റുവത്താര ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തായി. 88ാം മിനുറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച തുറന്ന അവസരം നോര്‍ത്ത് ഈസ്റ്റും പാഴാക്കി.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending