Culture
കേരള ബ്ലാസ്റ്റേഴ്‌സ് -ബെംഗളൂരു എഫ്.സി മത്സരം; ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി
ഇന്നത്തെ പുതുവര്‍ഷ രാവിലെ ആഘോഷം ആരുടേതായിരിക്കും, കേരള ബ്ലാസ്റ്റേഴ്‌സിന്റെയോ, ബെംഗളൂരു എഫ്.സിയുടേതോ. കൊച്ചിയില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ്. ഐ.എസ്.എല്‍ ഫിക്‌സ്ചര്‍ പുറത്തുവന്നതു മുതല്‍ ഈ മത്സരത്തെ കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളെല്ലാം. ഇരുടീമുകളുടെ ആരാധകര്‍ തമ്മിലുള്ള വാക്ക് പോരും മത്സരത്തിന് മുമ്പേ കളത്തെ ചൂടുപിടിപ്പിച്ചു. വൈകിട്ട് 5.30നാണ് കിക്കോഫ്. ഉച്ചക്ക് രണ്ടു മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവും. സുരക്ഷ കാരണങ്ങളാല്‍ വൈകിട്ട് ആറു മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഫോമിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ്
ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാമത്തെ ഹോം മാച്ചാണിത്. ഇനി ആകെ അവശേഷിക്കുന്നത് നാലു ഹോം മത്സരങ്ങള്‍ മാത്രം. മറ്റു മത്സരങ്ങളെല്ലാം എവേ ഗ്രൗണ്ടില്‍ ശക്തരായ എതിരാളികള്‍ക്കെതിരെയാണ്. അതിനാല്‍ ഇനിയുള്ള എല്ലാ ഹോം മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം തന്നെ. നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും തോല്‍വിയും നാലു സമനിലയുമായി ഏഴു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെതിരെ അവസാന മിനുറ്റില്‍ സമനില പിടിക്കാനായത് ടീമിന്റെ ആത്മവീര്യം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ലീഗില്‍ ഇതുവരെ താളം കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കൃത്യമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോളടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍തന്നെ. മുന്നേറ്റത്തില്‍ മൂര്‍ച്ച കുറവാണ്. ഭാവനാശൂന്യമായ മധ്യനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങളെ മരവിപ്പിക്കുന്നത്. ഈയിടെ കരാര്‍ ഒപ്പിട്ട കെസിറോണ്‍ കിസിട്ടോയെ കോച്ച് റെനി മ്യുലെന്‍സ്റ്റീന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. വെസ് ബ്രൗണ്‍ കളംനിറഞ്ഞു കളിക്കുന്നുണ്ട്. പ്രതിരോധത്തില്‍ വെസ് ബ്രൗണിനൊപ്പം സന്ദേശ് ജിങ്കനും നെമാന്യ ലെസിച്ച് പെസിച്ചും മികവുകാട്ടുന്നു. മുന്നേറ്റത്തില്‍ മാര്‍ക് സിഫ്‌നിയോസിനെയാണ് മ്യുലെന്‍സ്റ്റീന് താല്‍പര്യം. ഇയാന്‍ ഹ്യൂം പകരക്കാരുടെ ബഞ്ചില്‍ തുടരും. വിനീതിന്റെ ഗോളടിമികവില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നു.
‘ഏറെ പ്രത്യേകതകളോടെയാണ് ഇന്നത്തെ മത്സരത്തെ കാണുന്നത്. ഡെര്‍ബി ഫീല്‍ തരുന്ന മത്സരമാണിത്. ചെറിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്‌സിനുണ്ട്-മ്യുലെന്‍സ്റ്റീന്റെ വാക്കുകള്‍. പരിക്കേറ്റ് പുറത്തിരിക്കുന്ന ദിമിതല്‍ ബെര്‍ബറ്റോവ് ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് നല്‍കുന്നില്ല. ടീമിന്റെ പരിശീലനങ്ങളില്‍ ബെര്‍ബറ്റോവ് സജീവമായിരുന്നു, ഇന്ന് അദ്ദേഹത്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ-കോച്ചിന്റെ വാക്കുകള്‍. ചെന്നൈയിനെതിരെ കളിക്കുമ്പോള്‍ പരിക്കേറ്റ റിനോ ആന്റോ ഇന്നിറങ്ങിയേക്കില്ല.
തിരിച്ചുവരവിന് ബെംഗളൂരു
തുടര്‍ച്ചയായ രണ്ടു തോല്‍വിക്ക് ശേഷമാണ് ബെംഗളൂരു ടീം നിര്‍ണായക മത്സരത്തിനായി കൊച്ചിയിലെത്തുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് നാലു ജയവുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു എഫ്.സി. ഇന്നത്തെ മത്സരം ജയിച്ചാല്‍ ബെംഗളൂരുവിന് 15 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താം. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമുണ്ടായ തോല്‍വികള്‍ ടീമിനെ ബാധിച്ചിട്ടുണ്ട്. ഒത്തിണക്കമുള്ള സംഘമാണ് ബെംഗളൂരുവിന്റേത്. തുടര്‍ച്ചയായ രണ്ട് കളി തോറ്റതിന്റെ നിരാശയുണ്ട് കോച്ച് ആല്‍ബര്‍ട്ട് റോച്ചെയ്ക്ക്. പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സഹ പരിശീലകന്‍ നൗഷാദ് മൂസ. ജൂലൈ മുതല്‍ ഞങ്ങള്‍ കളിക്കുന്നുണ്ട്. എ.എഫ്.സി കപ്പില്‍ ഉള്‍പ്പെടെ കളിച്ചതിന്റെ പരിചയ സമ്പത്തുണ്ട്. അതു തുണയ്ക്കുമെന്നാണ് പ്രതീക്ഷ- നൗഷാദ് മൂസ വ്യക്തമാക്കി. പരിക്കേറ്റ ഉദാന്ത സിങ് ഇന്ന് കളിച്ചേക്കില്ല. അവധിക്ക് പോയ ജോണ്‍ ജോണ്‍സണ്‍ന്റെ സേവനവും ബെംഗളൂരിന് നഷ്ടമാവും.
മഞ്ഞപ്പട VS വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്
ഐ.എസ്.എല്‍ ടീമുകള്‍ക്കിടയില്‍ പേരുകേട്ട രണ്ടു ഫാന്‍സ് ക്ലബ്ബുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. ഇരു ഫാന്‍സ് ഗ്രൂപ്പും തമ്മിലുള്ള വാക്ക്‌പോര് ഐ.എസ്.എലിന്റെ തുടക്കം മുതല്‍ തുടങ്ങിയതാണ്. ഓരോ ദിവസവും അത് ശക്തിയാര്‍ജ്ജിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ബെംഗളൂരു എവേ മത്സരത്തോളം അത് നീളുമെന്നുറപ്പ്. മഞ്ഞപ്പടയുടെ കോട്ടയാണെങ്കിലും ബെംഗളൂരുവിനായി ആര്‍പ്പു വിളിക്കാന്‍ വെസ്റ്റ് ബ്ലോക് ബ്ലൂസിന്റെ ഒരു സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അതിനാല്‍ മറ്റു മത്സരങ്ങളില്‍ കാണാത്ത ആവേശമായിരിക്കും കൊച്ചിയിലെ ഗാലറിയില്‍ ഇന്ന് കാണുക.
ഛേത്രി VS ജിങ്കാന്‍
സവിശേഷതകള്‍ ഏറെയുണ്ട് ഇന്നത്തെ മത്സരത്തിന്. ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ഛേത്രിയും ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനുമടക്കം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിക്കുന്ന ഒരു കൂട്ടം കളിക്കാര്‍ ഇന്ന് നേര്‍ക്കുനേര്‍ വരികയാണ്. മാത്രമല്ല, നേരത്ത ബെംഗളൂരു എഫ്.സിക്കായി കളിച്ച ചില താരങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും നേരത്തെ ബെംഗളൂരിന്റെ ജഴ്‌സിയിലായിരുന്നു. സന്ദേശ് ജിങ്കാനും സിയാം ഹാങലും നേരത്തെ നീലപ്പടക്കായി കളിച്ചവരാണ്. ഏഴ് കളിയില്‍ 14 ഗോളാണ് ബെംഗളൂരു അടിച്ചത്. ഒമ്പതെണ്ണം വഴങ്ങി. ബ്ലാസ്‌റ്റേഴ്‌സ് അടിച്ചത് അഞ്ച് ഗോള്‍. വഴങ്ങിയത് ഏഴും. അതിനാല്‍ ബെംഗളൂരു ആക്രമണവും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും തമ്മിലായിരിക്കും ഇന്ന് കളി.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
gulf3 days ago
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി തീര്‍ത്ഥാടക
-
GULF2 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
india3 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
kerala2 days ago
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു