Connect with us

Video Stories

തുര്‍ക്കിയില്‍ പിറന്നത് 1.7 ലക്ഷം സിറിയന്‍ കുട്ടികള്‍

Published

on

അങ്കാറ: കുടിയേറ്റ ജനതയുടെ പുതുതലമുറയുടെ വളര്‍ച്ചയുടെ മണ്ണാകുകയാണ് തുര്‍ക്കി. സിറിയയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ നിന്നു തുര്‍ക്കിയിലെ മണ്ണില്‍ പിറന്നു വീണത് 170000 കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സിറിയയില്‍ നിന്നു തുര്‍ക്കിയിലേക്കു കുടിയേറിയവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. തുര്‍ക്കിയില്‍ പിറന്നു വീണ നവജാത ശിശുക്കള്‍ക്ക് വേണ്ട പരിചരണം തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും കൗമാരക്കാര്‍ക്കും തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ എമേര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി പോഷകാഹാര കിറ്റുകളും സമ്പൂര്‍ണ ഭക്ഷണവും നല്‍കി വരുന്നു. തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്.

സിറിയയില്‍ നിന്നു മൂന്നു മില്യണ്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയില്‍ കഴിയുന്നത്. കൂടാതെ സിറിയന്‍ കുട്ടികള്‍ക്ക് തുര്‍ക്കിയില്‍ മികച്ച പഠന സൗകര്യവും നല്‍കുന്നുണ്ട്. 82000 കുട്ടികളാണ് സ്‌കൂളില്‍ പോകുന്നത്. തുര്‍ക്കിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 310000 കുട്ടികള്‍ നേഴ്‌സറി -ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്നു. കൗമാരക്കായ 115000 പേര്‍ ജോലിക്കായി നൈപുണ്യ വികസന ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്.

പ്രഫഷണല്‍ കോഴ്‌സ് പഠിക്കുന്നവരുമുണ്ട്. കൂടാതെ കുടിയേറ്റക്കാരായ സിറിയന്‍ സ്ത്രീകളും സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടേറെ പേര്‍ പ്രാദേശിക ഭരണത്തില്‍ പങ്കാളികളായി. കൂടാതെ കുടിയേറ്റ ക്യാമ്പുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ക്യാമ്പുകളില്‍ ഡിസാസ്റ്റര്‍ എമേര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി ശിശുവിവാഹങ്ങള്‍ക്കെതിരെയും ബഹുഭാര്യത്വത്തിനെതിരെയും ബോധവല്‍ക്കരണം നടത്തുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന രാജ്യമാണ് തുര്‍ക്കിയെന്ന് യുഎന്‍ അഭയാര്‍ത്ഥി സംഘടന വ്യക്തമാക്കി. കുട്ടികളുടെ എണ്ണത്തിലും ക്യാമ്പ് ഏറെ മുന്നിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending