Culture
ഒടുവില്‍ സിറ്റി പൂളില്‍ മുങ്ങി…..

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച.സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം. ലിവര്‍പൂളാണ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് സിറ്റിയെ തുരത്തിയത്. സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സിറ്റിയുടെ പാസിങ് ഗെയിമിനെ പ്രസ്സിങ് മിടുക്ക് കൊണ്ട് ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു.
Liverpool hang on to stun Man City in seven-goal thriller
https://t.co/9JICdbg59R#LIVMCI pic.twitter.com/1D8KJc6HFT
— Premier League (@premierleague) January 14, 2018
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് താരം അലക്‌സ് ചാംബേര്‍ലെയ്‌നിലൂടെ ഒമ്പതാം മിനുട്ടില്‍ ലിവര്‍പൂളാണ് മുന്നിലെത്തിയത്. പെനാല്‍ട്ടി ബോക്‌സിനു പുറത്തുനിന്നു ചാംബെര്‍ലെയ്ന്‍ തൊടുത്ത ലോറെയ്ഞ്ച് ഷോട്ട് സിറ്റി കീപ്പറിന് തടയാനായില്ല.എന്നാല്‍ ആദ്യപകുതി പിരിയാന്‍ അഞ്ചു മിനുട്ട് ബാക്കി നില്‍ക്കെ ലിറോയെ സാനെ തകര്‍പ്പന്‍ ഷോട്ടിലൂടെ സിറ്റി ഒപ്പമെത്തി. 59-ാം മിനുട്ടില്‍ പ്രതിരോധ താരം സ്‌റ്റോണ്‍സിന്റെ പിഴവ് മുതലെടുത്ത് ബ്രസീലിയന്‍ താരം റോബെര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടു മിനുട്ടിനിടെ സാഡിയോ മാനെ ലീഡ് രണ്ടാക്കി. 68-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു അഡ്വാന്‍സ് ചെയ്ത് സിറ്റി കീപ്പര്‍ ക്ലിയര്‍ ചെയ്ത ബോള്‍ ലഭിച്ച മുഹമ്മദ് സലാഹ് മനോഹരമായ വോളിയിലൂടെ വീണ്ടും സിറ്റി വലകുലുക്കിയതോടെ സിറ്റി വലിയ പരാജയം മണത്തു.
Four
goals but which was your favourite?? pic.twitter.com/lb6rAASqY0
— Liverpool FC (@LFC) January 14, 2018
എന്നാല്‍ പകരക്കാരനായിറങ്ങിയ ബെര്‍ണാര്‍ഡ് സില്‍വയും, ഇഞ്ച്വറി ടൈമില്‍ ഗുണ്‍ഡോണനും ഗോള്‍ നേടിയതോടെ സിറ്റിയുടെ തോല്‍വി ഒരു ഗോളിന് മാത്രമായി. സൂപ്പര്‍ താരം ഫിലിപ്പ് കുട്ടിഞ്ഞോ ബാര്‍സലോണയിലേക്ക് ചേക്കേറിയ ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലിവര്‍പൂളിന് വിജയം കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി. നടപ്പു സീസണില്‍ 22 മത്സരങ്ങള്‍ക്ക് ശേഷമാണ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ സിറ്റി ആദ്യ തോല്‍വി നേരിടുന്നത്. തോറ്റെങ്കിലും 23 കളിയില്‍ നിന്നും 62 പോയന്റുമായി സിറ്റി തന്നെയാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള മാ.യുണൈറ്റഡിനെക്കാള്‍ 15 പോയന്റിന്റെ വ്യക്തായ ലീഡാണുള്ളത്. 47 പോയിന്റുമായി മൂന്നാമതാണു ലിവര്‍പൂള്‍.
How the #PL looks after an exciting weekend of football… pic.twitter.com/quPwv0Qu1W
— Premier League (@premierleague) January 14, 2018
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
സെല്‍ഫിയെടുക്കുന്നതിനിടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണയാളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി
-
india2 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ