Connect with us

Culture

ശുഭ്മാന്‍ ഗില്‍ ദ്രാവിഡിന്റെ പിന്മുറക്കാരനോ….

Published

on

 

ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിലെ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും ബാറ്റിംഗ് ചര്‍ച്ചകളിലെ സജീവ സാന്നിദ്ധ്യമാണ്. ആരുടെ ശൈലിയാണ് ഇഷ്ടമെന്ന് ക്രിക്കറ്റ് യുവത്വത്തോട് ചോദിച്ചാല്‍ ഭൂരിപക്ഷവും പരിഗണിക്കുന്നത് രാഹുല്‍ ശൈലിയാണ്. ആധികാരികമായി ബാറ്റേന്തുക. ബാറ്റിംഗ് എന്ന കലയിലെ ക്ലാസ് പോലെയാണ് രാഹുല്‍ ഇന്നിംഗ്‌സുകള്‍. ഇന്ത്യന്‍ അണ്ടര്‍ 19 സംഘത്തില്‍ രാഹുലിനെ പോലെയാവാന്‍ കൊതിക്കുന്നവരില്‍ മുമ്പനാണ് ശുഭ്മാന്‍ ഗില്‍. ഇന്നലെ സെമി ഫൈനലില്‍ പാക്കിസ്താനെതിരെ പുറത്താവാതെ നേടിയ സെഞ്ച്വറിയില്‍ ഗില്‍ പായിച്ചത് ഏഴ് ബൗണ്ടറികള്‍ മാത്രം. കാടനടികള്‍ക്ക് മുതിരാതെ പ്രതിരോധം ഭദ്രമാക്കി വിക്കറ്റിനിടയിലെ ഓട്ടത്തില്‍ മികവ് കാട്ടി, റണ്‍ വിളിക്കുന്നതില്‍ ജാഗ്രത പാലിച്ചുള്ള മുഴുനീള ഇന്നിംഗ്‌സ്. തുടര്‍ച്ചായി രണ്ട് സെഞ്ച്വറികള്‍, നാല് തവണ അര്‍ധശതകം-ഈ റണ്‍വേട്ടക്ക് അദ്ദേഹം നന്ദി പറയുന്നത് ഗുരുവിനോട് തന്നെ.

അധികം സംസാരിക്കില്ല ഗില്‍-പക്ഷേ രാഹുല്‍ സാറിനെക്കുറിച്ച് ചോദിച്ചാല്‍ വാചാലനാവും. ബംഗ്ലാദേശിനെതിരായ സെമിയില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ശേഷം കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഗില്‍ പറഞ്ഞു-രാഹുല്‍ സാര്‍ പറഞ്ഞത് വായുവില്‍ പന്തിനെ ആക്രമിക്കരുത്, മൈതാനത്തിലൂടെ മാത്രം പ്രഹരിക്കുക എന്നാണ്. ആ അടിസ്ഥാനമാണ് എന്റെ ബാറ്റിംഗില്‍ ഞാന്‍ ചെയ്യുന്നത്. ഗില്‍ തന്നെയായിരുന്നു ഇന്നലെയും കളിയിലെ കേമന്‍. അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ക്രെഡിറ്റ് നല്‍കിയതും കോച്ചിന്.

 

കൂറ്റനടികള്‍ എന്നത് ഗില്ലിന്റെ അജണ്ടയില്‍ വരുന്നില്ല.സ്വീപ്പ് ഷോട്ടുകളാണ് യുവതാരത്തിന് പ്രിയങ്കരം. ഷോട്ട് ആം ഷോട്ടുകളും അപ്പര്‍ കട്ടുകളും സ്ലോഗ് സ്വീപ്പുകളും ഇഷ്ടപ്പെടുമ്പോള്‍ തന്നെ പന്തിനെ ഗ്യാലറിയിലെത്തിക്കുക എന്ന സാഹസത്തിന് ഗില്ലിന് താല്‍പ്പര്യമില്ല. പാക്കിസ്താനുമായി ഇന്നലെ കളിക്കുമ്പോള്‍ മധ്യനിരക്കാര്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുമ്പോള്‍ ഗില്‍ ചെയ്തത് കൃത്യമായ റണ്‍ കോള്‍ നടത്തി സിംഗിളും ഡബിളുകളും നേടുകയായിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കാരാണ് ഗില്ലിനെ വിളിച്ചെടുത്തിരിക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ വേണ്ടത് കൂറ്റനടികളാണ്. അതിന് പക്ഷേ ഗില്ലിന് കഴിയുമോ എന്നത് കണ്ടറിയണം.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending