Connect with us

Sports

ഡൂ ഓര്‍ ഡൈ

Published

on

 

കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍ പ്ലേ ഓഫ് റൗണ്ടില്‍ എറ്റുമുട്ടുന്ന നാല് ടീമുകളെ നിശ്ചയിക്കാനുള്ള നിര്‍ണായക പോരാട്ടങ്ങളിലേക്ക് അടുത്തു.
ഇതിനകം സെമിഫൈനല്‍ ഉറപ്പിച്ച ഏക ടീം സുനില്‍ ഛെത്രിയുടെ ബംഗളുരു എഫ്.സിയാണ്. ഐ.എസ്.എല്ലില്‍ ആദ്യമായി മത്സരിക്കുന്ന ബംഗളുരു നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്ത, റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ്. സെമിഫൈനലിസ്റ്റുകളായ ഡല്‍ഹി ഡൈനാമോസ്, മുംബൈ എന്നീ ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് അസൂയാര്‍ഹമായ വിധത്തില്‍ പോയിന്റ് പട്ടികയില്‍ ബംഗളൂരു ഒന്നാമതെത്തിയിരിക്കുന്നത്. 15 മത്സരങ്ങള്‍ കളിച്ചതില്‍ 11 മത്സരങ്ങളിലും ജയിച്ച ബംഗളുരു 33 പോയിന്റ് നേടിക്കഴിഞ്ഞു. എന്നാല്‍ അടുത്ത മൂന്നു സ്ഥാനക്കാര്‍ ആരെല്ലാമായിരിക്കുമെന്നു ഇനിയും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. പ്രാഥമിക റൗണ്ടിലെ മൊത്തം 90 മത്സരങ്ങളില്‍ 71 മത്സരങ്ങളാണ് ഇതിനകം പൂര്‍്ത്തിയായത.് ഇനി ശേഷിക്കുന്ന മൂന്നു ആഴ്ചകളില്‍ കടുത്ത പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത് .
പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് 28 പോയിന്റ് നേടിയ പൂനെ എഫ്.സിയാണ്. സെമിഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടാന്‍ ബംഗളുരുവിനു തൊട്ടുപിന്നിലുള്ളത്. പൂനെ സിറ്റിക്ക് ഇനി ഒരു ചുവട് മാത്രം മുന്നോട്ട് നീങ്ങിയാല്‍ മതി.
ബംഗളുരു എഫ്.സിയേയും എഫ്.സി പൂനെ സിറ്റിയേയും മാറ്റി നിര്‍ത്തിയാല്‍ അവസാന രണ്ട് സ്ഥാനങ്ങളിലേക്ക് ഏതൊക്കെ ടീമുകളാകും യോഗ്യത നേടുകയെന്നത് ഇനിയും പ്രവചിക്കുക അസാധ്യമാണ്. ആറ് ടീമുകളാണ് ഈ രണ്ട് സ്ഥാനങ്ങളിലേക്കു പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അവസാന റൗണ്ട് മത്സരം വരെ ഈ ടീമുകള്‍ എതൊക്കെ ആയിരിക്കുമെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. എഴാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി എഫ്.സി പോലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ ശേഷിക്കുന്ന 12 പോയിന്റിനുവേണ്ടി രംഗത്തുണ്ട്് . അടുത്ത നാല് മത്സരങ്ങള്‍ ജയിച്ചാല്‍ 12 പോയിന്റ് ഞങ്ങള്‍ക്കു ലഭിക്കും. അതിനുള്ള സാധ്യതയും ഉണ്ട്. നാല് മികച്ച മത്സരങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു സമനിലയെക്കുറിച്ചു പോലും ഇതിനിടെ ആലോചിക്കാനാവില്ല- മുംബൈയുടെപരിശീലകന്‍ അലക്‌സാന്ദ്രെ ഗ്വിമാറെസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റിയോട് മുംബൈ തോറ്റുവെങ്കിലും ഗ്വിമാറെസ് പ്രതീക്ഷ കൈവിടുന്നില്ല. മുംബൈയ്ക്ക് എതിരായ ജയം വഴി പൂനെ സിറ്റിയുടെ മൊത്തം പോയിന്റ് 28 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സെമിഫൈനലിന്റെ കട്ട് ഓഫ് ആയി കണക്കാക്കിയിരിക്കുന്നത് 30 പോയിന്റാണ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു മത്സരം ജയിച്ചാല്‍ ഈ ലക്ഷ്യം മറികടക്കാനാകും. പൂനെയുടെ തൊട്ടു പിന്നില്‍ ജാംഷെഡ്പൂര്‍ എഫ്.സി ( 25 പോയിന്റ്) , ചെന്നൈയിന്‍ എഫ്.സി (24 പോയിന്റ്), കേരളാ ബ്ലാസ്‌റ്റേഴ്‌സ് (21പോയിന്റ്), എഫ്.സി.ഗോവ (20 പോയിന്റ്) എന്നീ ടീമുകളാണ് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഒരു അട്ടിമറിയ്ക്ക് അടുത്ത മത്സരങ്ങളില്‍ സാധ്യത ഇതോടെ വ്യക്തമാണ്.
പൂനെക്ക് ഇനി നേരിടേണ്ടത് ബംഗളൂരു എഫ്.സി, എഫ്.സി.ഗോവ, ഡല്‍ഹി ഡൈനാമോസ് എന്നീ ടീമുകളെയാണ്. ഇതില്‍ ഡല്‍ഹി മാത്രമെ സെമിഫൈനല്‍ റൗണ്ട് കാണാതെ പുറത്തായ ടീം. അതായത് മറ്റു രണ്ടു മത്സരങ്ങളും പൂനെക്ക് എളുപ്പമാകില്ല. അതേപോലെ ചെന്നൈയിന്‍ എഫ.്‌സിക്കും അടുത്ത മൂന്നു മത്സരവും കടുപ്പമാണ്. എഫ്.സി.ഗോവ, ജാംഷെഡ്പൂര്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ എന്നീ ടീമുകളെയാണ് ചെന്നൈയിനു എതിരിടേണ്ടത്. കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസുമായി ഓരോ ഗോള്‍ വീതം അടിച്ചു സമനിലയുമായി പിരിയേണ്ടി വന്നതാണ് ചെന്നൈയിനെ വിഷമഘട്ടത്തിലേക്ക്് നീക്കിയിരിക്കുന്നത്. ഞങ്ങളുടെ അടുത്ത രണ്ടു മത്സരങ്ങള്‍ (ഗോവയ്ക്കും ജാംഷെഡ്പൂരിനും എതിരെ) നേരിട്ടുള്ള എതിരാളികളുമായിട്ടാണ്. എന്നാല്‍ മറ്റു ടീമുകളേക്കാള്‍ ഒരു മത്സരം ഞങ്ങള്‍ക്കു ഇനി കളിക്കാനുണ്ട് എന്നത് അവരേക്കാള്‍ ഞങ്ങളെ മുന്നില്‍ എത്തിക്കുന്നു. ഇനി എല്ലാം ഞങ്ങളുടെ കയ്യിലാണ്. ഈ സീസണില്‍ ഇനി എന്തു സംഭവിക്കുമെന്ന കാര്യം നിശ്ചയിക്കുന്നത് ഞങ്ങളാണ്. അതോടൊപ്പം ഞങ്ങള്‍ക്കു പ്ലേ ഓഫില്‍ കളിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യവും. ഈ സ്ഥിതി വിശേഷത്തില്‍ സന്തുഷ്ടനാണ്- ചെന്നൈയിന്റെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സാധ്യതകളുണ്ട്. പക്ഷേ അവസാന മൂന്ന് മല്‍സരങ്ങളും ജയിക്കണം. ജയിച്ചാല്‍ പിന്നെ പ്രതീക്ഷയോടെ മറ്റ് മല്‍സരഫലങ്ങള്‍ക്കായി കാത്തിരിക്കണം.
ഈ സീസണില്‍ സന്തോഷിക്കുന്ന മറ്റൊരു പരിശീലകന്‍ ജാംഷെഡ്പൂര്‍ എഫ്.സിയുടെ സ്റ്റീവ് കോപ്പലാണ്. തന്റെ ടീമിനെ പ്ലേ ഓഫിന്റെ ഒരു വിളിപ്പാട് അരികെ കൊണ്ടു ചെന്നെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ സീസിണില്‍ മാത്രം ഐ.എസ്എല്ലില്‍ എത്തിയ ഒരു ടീമിനു കൈവരിക്കാന്‍ കഴിയുന്ന വലിയ നേട്ടം തന്നെയാണ് കോപ്പല്‍ ജാംഷെഡ്പൂരിനു സ്വന്തമാക്കിക്കൊടുത്തിരിക്കുന്നത്. തുടരെ സമനിലകളുമായി വളരെ മെല്ല തുടങ്ങിയ ജാംഷെഡ്പൂര്‍ എഫ്.സി ലീഗിന്റെ പാതി വഴിയിലാണ് ഫോമിലേക്കുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ച് മത്സരങ്ങളില്‍ കോപ്പലിന്റെ കുട്ടികള്‍ ജയിച്ചു. എന്നാല്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജാംഷെഡ്പൂരിനു ഇനി ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ചെന്നൈയിന്‍, ബെംഗഌരു, ഗോവ എന്നീ വമ്പന്മാരെയാണ് എതിരിടേണ്ടേത്. ഇതില്‍ രണ്ടു മത്സരങ്ങളെങ്കിലും ജയിക്കണം. എന്നാല്‍ ഇതില്‍ അനുകൂല ഘടകം ജാംഷെഡ്പൂരിനു അവസാന രണ്ട് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയുമെന്നതാണ്.
ഇനി മത്സരങ്ങള്‍ അധികം ബാക്കിയുള്ള ടീം ഗോവയാണ.് അഞ്ച് മത്സരങ്ങളാണ് ഇനി അവര്‍ക്കു കളിക്കാന്‍ ബാക്കിയുള്ളത്. ഗോളുകള്‍ അടിക്കുകയും അതിനോടൊപ്പം വാങ്ങുവാനും മടിയില്ലാത്ത ഗോവക്ക് പഴയ ഫോം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നായി കേവലം ഒരു പോയിന്റ് ആണ് സമ്പാദിക്കാനായത്. സെര്‍ജിയോ ലൊബേറോ പരിശീലകനായ എഫ്.സി ഗോവയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ വളരെ വലുതായി വന്നു തുടങ്ങിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ പ്രത്യക്ഷമായിരുന്ന ദുര്‍ബലമായ പ്രതിരോധം ഇപ്പോള്‍ കാര്യമായി തന്നെ തകര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത ചെന്നൈയിനുമായി 16ന് നടക്കുന്ന മത്സരം ഗോവയ്ക്കു വളരെ നിര്‍ണായകമായിരിക്കും. രണ്ടു ടീമുകള്‍ക്കും പ്ലേഓഫിലേക്കു ചീട്ട് വാങ്ങണമെങ്കില്‍ ജയിച്ചേ തീരൂ. ഈ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം ഈ സീസണിലെ തന്നെ വിധി നിര്‍ണായക മത്സരമായിരിക്കും.
ഈ മത്സരം ബംഗളുര്‍ ഒഴിച്ച് മറ്റു ടീമുകളും ആകാംഷയോടെയാകും കാത്തിരിക്കുന്നത്. അതിജീവനത്തിന്റെ മരണപ്പോരാട്ടത്തിലേക്കു ഐ.എസ്എല്‍ അവസാന റൗണ്ട് മത്സരങ്ങള്‍ നീങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു എറ്റവും ആവേശകരമായ മത്സരങ്ങളായിരിക്കും സമ്മാനിക്കുക.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending