Connect with us

Video Stories

എന്ന് നിര്‍ത്തുമീ കണ്ണൂര്‍ കൊലവെറി

Published

on

കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നുവേണ്ട സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേര്‍ക്ക് രക്തപങ്കില കഠാരകളുമായി നിരന്തരംപാഞ്ഞടുക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരിക്കുമ്പോഴെങ്കിലും കൊലവിളി നിലയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആരംഭിച്ച കൊലപാതക പരമ്പരയുടെ പത്താമത്തെ കണ്ണിയാണ് കണ്ണൂരിലെ എടയന്നൂരില്‍ അതിപൈശാചികമായി കൊല ചെയ്യപ്പെട്ട മുപ്പതുകാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ്. സി.പി.എമ്മിന്റെ കൊലയാളികളോട് ഈ സുമുഖനായ യുവാവ് ചെയ്ത തെറ്റെന്തെന്നോ, കുട്ടി സഖാക്കളില്‍ നിന്ന് കെ.എസ്.യു പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെട്ടത്. പാര്‍ട്ടി കോടതി വിധിച്ച് സര്‍ക്കാര്‍ജയിലില്‍വെച്ച് നടക്കാതെപോയ കൃത്യം കിറുകൃത്യം നിര്‍വഹിച്ചത് ജീവന്‍ രക്ഷിക്കാന്‍ നാടുവിട്ട് പോകുന്നതിന്റെ തലേന്ന്്. മതേതരത്വത്തെക്കുറിച്ചും ജനാധിത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമൊക്കെ സമൂലാദി വമ്പുപറയുന്ന സഖാക്കള്‍ക്ക് രക്തം പഥ്യമാകുന്നതിനെതിരെ സാംസ്‌കാരിക കേരളത്തിലുയര്‍ന്നിട്ടുള്ള ഓരോ പ്രതിഷേധ സ്വരങ്ങളും ഈ കമ്യൂണിസ്റ്റ് കാപാലികരുടെ ബധിര കര്‍ണങ്ങളില്‍ മാത്രമേ പതിക്കുന്നുള്ളൂ. കൊലയില്‍ ആര്‍.എസ്.എസ്സുമായി അന്യോന്യം കളിക്കുകയാണ് സി.പി.എം പാര്‍ട്ടി.
മൂന്നുകുഞ്ഞുപെങ്ങന്മാരുടെ അത്താണിയായ പ്രവാസി യുവാവ് ജനാധിപത്യത്തിലും സമാധാനത്തിലും അടിയുറച്ച് വിശ്വസിക്കുന്നൊരു പാര്‍ട്ടിയുടെ യുവനേതാവായി എന്നതാണ് മാര്‍ക്‌സിസ്റ്റ് രാക്ഷസന്മാരെ മുപ്പത്തേഴുവെട്ടുവെട്ടി ആ ഇളം ജീവന്‍ കവരാന്‍ പ്രേരിപ്പിച്ചതത്രെ. മത ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് ആണയിടുന്നവരുടെ കൈക്കരുത്തില്‍ തന്നെയാണ് ഓരോ മുസ്്‌ലിം യുവാക്കളും മാസങ്ങളുടെ ഇടവേളകളില്‍ പിടഞ്ഞുവീണ് മരിക്കുന്നത്. വടകരയില്‍ സി.പി.എം വിട്ടതാണ് ചന്ദ്രശേഖരന്‍ എന്ന മുന്‍ സി.പി.എം സഖാവ് ചെയ്ത കുറ്റമെങ്കില്‍, അരിയില്‍ ഷുക്കൂറിനും ഫസലിനും ശുഹൈബിനുമൊക്കെ എതിരായത് സ്വന്തം ആശയങ്ങളും ആദര്‍ശവും ഈ കശ്മലന്മാര്‍ക്ക് പണയം വെച്ചില്ലെന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാളിലായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ സി.പി.എമ്മുകാരനായ രവീന്ദ്രന്‍ ആര്‍.എസ്.എസ്സുകാരാല്‍ കൊല ചെയ്യപ്പെട്ടത്. വാഹനാപകടത്തിലാണ് മരണം എന്നായിരുന്നു ബി.ജെ.പിക്കാരുടെ വിശദീകരണം. സി.പി.എമ്മുകാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ കത്തിതാഴെ വെക്കില്ലെന്നുള്ള തുറന്ന സന്ദേശമായിരുന്നു രവീന്ദ്രന്‍ വധം. അന്നുമുതല്‍ നൂറിലധികം പേരാണ് അതിമാരകമായി ജില്ലയില്‍ ആക്രമിക്കപ്പെട്ടത്. പത്തു പേര്‍ കാലയവനികപൂകി. എണ്ണമറ്റ മനുഷ്യജീവിതങ്ങള്‍ ജീവച്ഛവങ്ങളായി ആതുരാലയങ്ങളിലും വീടുകളിലുമായി നാളെണ്ണിക്കഴിയുന്നു. അനാഥ കുരുന്നുകളുടെയും അമ്മ പെങ്ങന്മാരുടെയും കണ്ണീര്‍ചാലുകള്‍ കണ്ണൂരിന്റെ പര്യായമായി. ഒന്നേമുക്കാല്‍ കൊല്ലത്തിനിടെ കണ്ണൂരില്‍ കൊലക്കത്തികള്‍ക്കിരയായവര്‍ ആറ് ആര്‍.എസ്.എസ്സുകാരും രണ്ട് സി.പി.എമ്മുകാരും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ഇവയില്‍ സി.പി.എമ്മുകാര്‍ പ്രതികളായത് അഞ്ചു കേസുകളിലാണെന്നത് ഭരിക്കുന്നവരുടെ നിലപാടിന്റെ സൂചനയാണ്. രണ്ടു കേസുകളില്‍ ബി.ജെ.പിക്കാരാണ് പ്രതികള്‍.
ഈ കണക്കുകള്‍ക്കുമുന്നില്‍ തങ്ങള്‍ക്കും പ്രവര്‍ത്തകരെ നഷ്ടപ്പെടുന്നുണ്ടല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് സഖാക്കള്‍ക്ക് പറയാനുള്ളത്. തങ്ങളല്ല ഈ കൊലപാതകങ്ങളെല്ലാം നിര്‍വഹിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും അകമേ അവര്‍ഒരു സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നു: സി.പി.എം ധാര്‍ഷ്ട്യത്തെ ഒരാളും ചോദ്യം ചെയ്യേണ്ട. കൗതുകകരവും അതേസമയം അതീവ ഭീതിജനകവുമാണ് ഇവ്വിഷയത്തിലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ടത്താപ്പ്. ശുഹൈബ് വധത്തിന് ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പിണറായിയുടെ പൊലീസ് സേനക്ക് കുറ്റകൃത്യത്തിന് ഉപയോഗിച്ചവര്‍ പോയ വഴി പോലും തിരയാന്‍ സമയം കിട്ടിയത് എന്നിടത്താണ് നമ്മുടെ ജനായത്ത വ്യവസ്ഥിതിയുടെ പരിമിതി കിടക്കുന്നത്. പ്രതികളെക്കുറിച്ച് ഇനിയും തെളിവു കിട്ടിയിട്ടില്ലെന്ന് പൊലീസ് കൈമലര്‍ത്തുന്നത് പാര്‍ട്ടി ഓഫീസിലെയും സെക്രട്ടറിയേറ്റിലെയും ഇംഗിതത്തിനൊപ്പിച്ചാണെന്ന് അറിയാന്‍ വലിയ പൗരബോധമൊന്നും ആവശ്യമില്ല. കണ്ണൂരിലെ കൊലവിളിക്കെതിരായി കേരളമൊട്ടാകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുറവിളികള്‍ക്കിടെ നമ്മുടെ മുഖ്യമന്ത്രി ഇറക്കിയ മഹാമനസ്‌കത സ്ഫുരിക്കുന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് നമുക്കൊക്കെ ആദര്‍ശ രാഷ്ട്രീയത്തിന് റാന്‍മൂളാം. ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ ഗാനരംഗത്തിനെതിരെ മറ്റൊരു സംസ്ഥാനത്ത് ആരോനല്‍കിയ കേസില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കര്‍ത്തവ്യബോധം ഛര്‍ദിക്കുകയായിരുന്നു ഒരു മുഖ്യമന്ത്രി. ശുഹൈബോ ഷുക്കൂറോ ശ്യാമപ്രസാദോ വിനീഷോ ധന്‍രാജോ മോഹനനോ ഒന്നും ഈ ആവിഷ്‌കാര വാദിക്ക് പ്രശ്‌നമല്ല; സ്വന്തം ഇരിപ്പിടം ഏതുവിധേനയും സംരക്ഷിക്കണമെന്നല്ലാതെ.
കഴിഞ്ഞ പതിനേഴു കൊല്ലത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയത്തിന്റെ മറവില്‍ കൊല്ലപ്പെട്ടത് 61 പേരാണ്. അതില്‍ 25 പേര്‍ മാത്രമാണ് സി.പി.എമ്മുകാര്‍. യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ നടുപ്പാടത്തുവെച്ച് കൊല ചെയ്യുംമുമ്പ് ചെങ്കൊടിയുടെ താഴെയിരുന്ന് എം.എം.എസിലൂടെ ഷുക്കൂറിന്റെ ഫോട്ടോ കൊലയാളികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു കണ്ണൂരിന്റെ ആരാച്ചാര്‍. വരമ്പത്ത് കൂലി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പൊതുവേദിയില്‍കയറി കൊലവെറി മുഴക്കുമ്പോള്‍ പുരോഗമന കൈരളിയിലെ ഓരോ ചെറുപ്പക്കാരനും തന്റെ ജീവന്റെ നാളെണ്ണി കഴിയേണ്ട പതിത കാലമത്രെയിത്. ക്ലിഫ്ഹൗസിലും കലക്ടറാപ്പീസിലും മാധ്യമങ്ങളിലുമിരിക്കുന്ന സര്‍വകക്ഷി സമാധാനത്തിന്റെ വ്യാജ മിശിഹമാരുടെ മൂടുപടം തുറന്നു കാട്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ബാലറ്റിന്റെപേരില്‍ അതെല്ലാം സഹിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ കണ്ണൂരിന്റെ പാപ ഭാരമെല്ലാം ഒരു ജില്ലാസെക്രട്ടറിയുടെ തലയില്‍ കയറ്റിവെച്ച് സ്വന്തം കഴിവുകേട് മാലോകരോട് വിളിച്ചുപറയാന്‍ സി.പി.എം നേതൃത്വം മുന്നോട്ടുവരണം. ഗോവാദികളോട് ‘തന്റെ നേര്‍ക്ക് വെടിവെക്കൂ’ എന്ന തള്ള് പോലൊന്നെങ്കിലും വിജയനില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു. അതുമില്ലെങ്കില്‍ ആ കസേര മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കണം.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending