Connect with us

Video Stories

എന്ന് നിര്‍ത്തുമീ കണ്ണൂര്‍ കൊലവെറി

Published

on

കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നുവേണ്ട സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേര്‍ക്ക് രക്തപങ്കില കഠാരകളുമായി നിരന്തരംപാഞ്ഞടുക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരിക്കുമ്പോഴെങ്കിലും കൊലവിളി നിലയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആരംഭിച്ച കൊലപാതക പരമ്പരയുടെ പത്താമത്തെ കണ്ണിയാണ് കണ്ണൂരിലെ എടയന്നൂരില്‍ അതിപൈശാചികമായി കൊല ചെയ്യപ്പെട്ട മുപ്പതുകാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ്. സി.പി.എമ്മിന്റെ കൊലയാളികളോട് ഈ സുമുഖനായ യുവാവ് ചെയ്ത തെറ്റെന്തെന്നോ, കുട്ടി സഖാക്കളില്‍ നിന്ന് കെ.എസ്.യു പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇടപെട്ടത്. പാര്‍ട്ടി കോടതി വിധിച്ച് സര്‍ക്കാര്‍ജയിലില്‍വെച്ച് നടക്കാതെപോയ കൃത്യം കിറുകൃത്യം നിര്‍വഹിച്ചത് ജീവന്‍ രക്ഷിക്കാന്‍ നാടുവിട്ട് പോകുന്നതിന്റെ തലേന്ന്്. മതേതരത്വത്തെക്കുറിച്ചും ജനാധിത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമൊക്കെ സമൂലാദി വമ്പുപറയുന്ന സഖാക്കള്‍ക്ക് രക്തം പഥ്യമാകുന്നതിനെതിരെ സാംസ്‌കാരിക കേരളത്തിലുയര്‍ന്നിട്ടുള്ള ഓരോ പ്രതിഷേധ സ്വരങ്ങളും ഈ കമ്യൂണിസ്റ്റ് കാപാലികരുടെ ബധിര കര്‍ണങ്ങളില്‍ മാത്രമേ പതിക്കുന്നുള്ളൂ. കൊലയില്‍ ആര്‍.എസ്.എസ്സുമായി അന്യോന്യം കളിക്കുകയാണ് സി.പി.എം പാര്‍ട്ടി.
മൂന്നുകുഞ്ഞുപെങ്ങന്മാരുടെ അത്താണിയായ പ്രവാസി യുവാവ് ജനാധിപത്യത്തിലും സമാധാനത്തിലും അടിയുറച്ച് വിശ്വസിക്കുന്നൊരു പാര്‍ട്ടിയുടെ യുവനേതാവായി എന്നതാണ് മാര്‍ക്‌സിസ്റ്റ് രാക്ഷസന്മാരെ മുപ്പത്തേഴുവെട്ടുവെട്ടി ആ ഇളം ജീവന്‍ കവരാന്‍ പ്രേരിപ്പിച്ചതത്രെ. മത ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് ആണയിടുന്നവരുടെ കൈക്കരുത്തില്‍ തന്നെയാണ് ഓരോ മുസ്്‌ലിം യുവാക്കളും മാസങ്ങളുടെ ഇടവേളകളില്‍ പിടഞ്ഞുവീണ് മരിക്കുന്നത്. വടകരയില്‍ സി.പി.എം വിട്ടതാണ് ചന്ദ്രശേഖരന്‍ എന്ന മുന്‍ സി.പി.എം സഖാവ് ചെയ്ത കുറ്റമെങ്കില്‍, അരിയില്‍ ഷുക്കൂറിനും ഫസലിനും ശുഹൈബിനുമൊക്കെ എതിരായത് സ്വന്തം ആശയങ്ങളും ആദര്‍ശവും ഈ കശ്മലന്മാര്‍ക്ക് പണയം വെച്ചില്ലെന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാളിലായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ സി.പി.എമ്മുകാരനായ രവീന്ദ്രന്‍ ആര്‍.എസ്.എസ്സുകാരാല്‍ കൊല ചെയ്യപ്പെട്ടത്. വാഹനാപകടത്തിലാണ് മരണം എന്നായിരുന്നു ബി.ജെ.പിക്കാരുടെ വിശദീകരണം. സി.പി.എമ്മുകാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ കത്തിതാഴെ വെക്കില്ലെന്നുള്ള തുറന്ന സന്ദേശമായിരുന്നു രവീന്ദ്രന്‍ വധം. അന്നുമുതല്‍ നൂറിലധികം പേരാണ് അതിമാരകമായി ജില്ലയില്‍ ആക്രമിക്കപ്പെട്ടത്. പത്തു പേര്‍ കാലയവനികപൂകി. എണ്ണമറ്റ മനുഷ്യജീവിതങ്ങള്‍ ജീവച്ഛവങ്ങളായി ആതുരാലയങ്ങളിലും വീടുകളിലുമായി നാളെണ്ണിക്കഴിയുന്നു. അനാഥ കുരുന്നുകളുടെയും അമ്മ പെങ്ങന്മാരുടെയും കണ്ണീര്‍ചാലുകള്‍ കണ്ണൂരിന്റെ പര്യായമായി. ഒന്നേമുക്കാല്‍ കൊല്ലത്തിനിടെ കണ്ണൂരില്‍ കൊലക്കത്തികള്‍ക്കിരയായവര്‍ ആറ് ആര്‍.എസ്.എസ്സുകാരും രണ്ട് സി.പി.എമ്മുകാരും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. ഇവയില്‍ സി.പി.എമ്മുകാര്‍ പ്രതികളായത് അഞ്ചു കേസുകളിലാണെന്നത് ഭരിക്കുന്നവരുടെ നിലപാടിന്റെ സൂചനയാണ്. രണ്ടു കേസുകളില്‍ ബി.ജെ.പിക്കാരാണ് പ്രതികള്‍.
ഈ കണക്കുകള്‍ക്കുമുന്നില്‍ തങ്ങള്‍ക്കും പ്രവര്‍ത്തകരെ നഷ്ടപ്പെടുന്നുണ്ടല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് സഖാക്കള്‍ക്ക് പറയാനുള്ളത്. തങ്ങളല്ല ഈ കൊലപാതകങ്ങളെല്ലാം നിര്‍വഹിച്ചതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും അകമേ അവര്‍ഒരു സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നു: സി.പി.എം ധാര്‍ഷ്ട്യത്തെ ഒരാളും ചോദ്യം ചെയ്യേണ്ട. കൗതുകകരവും അതേസമയം അതീവ ഭീതിജനകവുമാണ് ഇവ്വിഷയത്തിലെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ടത്താപ്പ്. ശുഹൈബ് വധത്തിന് ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പിണറായിയുടെ പൊലീസ് സേനക്ക് കുറ്റകൃത്യത്തിന് ഉപയോഗിച്ചവര്‍ പോയ വഴി പോലും തിരയാന്‍ സമയം കിട്ടിയത് എന്നിടത്താണ് നമ്മുടെ ജനായത്ത വ്യവസ്ഥിതിയുടെ പരിമിതി കിടക്കുന്നത്. പ്രതികളെക്കുറിച്ച് ഇനിയും തെളിവു കിട്ടിയിട്ടില്ലെന്ന് പൊലീസ് കൈമലര്‍ത്തുന്നത് പാര്‍ട്ടി ഓഫീസിലെയും സെക്രട്ടറിയേറ്റിലെയും ഇംഗിതത്തിനൊപ്പിച്ചാണെന്ന് അറിയാന്‍ വലിയ പൗരബോധമൊന്നും ആവശ്യമില്ല. കണ്ണൂരിലെ കൊലവിളിക്കെതിരായി കേരളമൊട്ടാകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന മുറവിളികള്‍ക്കിടെ നമ്മുടെ മുഖ്യമന്ത്രി ഇറക്കിയ മഹാമനസ്‌കത സ്ഫുരിക്കുന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് നമുക്കൊക്കെ ആദര്‍ശ രാഷ്ട്രീയത്തിന് റാന്‍മൂളാം. ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയിലെ ഗാനരംഗത്തിനെതിരെ മറ്റൊരു സംസ്ഥാനത്ത് ആരോനല്‍കിയ കേസില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കര്‍ത്തവ്യബോധം ഛര്‍ദിക്കുകയായിരുന്നു ഒരു മുഖ്യമന്ത്രി. ശുഹൈബോ ഷുക്കൂറോ ശ്യാമപ്രസാദോ വിനീഷോ ധന്‍രാജോ മോഹനനോ ഒന്നും ഈ ആവിഷ്‌കാര വാദിക്ക് പ്രശ്‌നമല്ല; സ്വന്തം ഇരിപ്പിടം ഏതുവിധേനയും സംരക്ഷിക്കണമെന്നല്ലാതെ.
കഴിഞ്ഞ പതിനേഴു കൊല്ലത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയത്തിന്റെ മറവില്‍ കൊല്ലപ്പെട്ടത് 61 പേരാണ്. അതില്‍ 25 പേര്‍ മാത്രമാണ് സി.പി.എമ്മുകാര്‍. യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ നടുപ്പാടത്തുവെച്ച് കൊല ചെയ്യുംമുമ്പ് ചെങ്കൊടിയുടെ താഴെയിരുന്ന് എം.എം.എസിലൂടെ ഷുക്കൂറിന്റെ ഫോട്ടോ കൊലയാളികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു കണ്ണൂരിന്റെ ആരാച്ചാര്‍. വരമ്പത്ത് കൂലി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പൊതുവേദിയില്‍കയറി കൊലവെറി മുഴക്കുമ്പോള്‍ പുരോഗമന കൈരളിയിലെ ഓരോ ചെറുപ്പക്കാരനും തന്റെ ജീവന്റെ നാളെണ്ണി കഴിയേണ്ട പതിത കാലമത്രെയിത്. ക്ലിഫ്ഹൗസിലും കലക്ടറാപ്പീസിലും മാധ്യമങ്ങളിലുമിരിക്കുന്ന സര്‍വകക്ഷി സമാധാനത്തിന്റെ വ്യാജ മിശിഹമാരുടെ മൂടുപടം തുറന്നു കാട്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ബാലറ്റിന്റെപേരില്‍ അതെല്ലാം സഹിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ കണ്ണൂരിന്റെ പാപ ഭാരമെല്ലാം ഒരു ജില്ലാസെക്രട്ടറിയുടെ തലയില്‍ കയറ്റിവെച്ച് സ്വന്തം കഴിവുകേട് മാലോകരോട് വിളിച്ചുപറയാന്‍ സി.പി.എം നേതൃത്വം മുന്നോട്ടുവരണം. ഗോവാദികളോട് ‘തന്റെ നേര്‍ക്ക് വെടിവെക്കൂ’ എന്ന തള്ള് പോലൊന്നെങ്കിലും വിജയനില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു. അതുമില്ലെങ്കില്‍ ആ കസേര മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞുകൊടുക്കണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending