Connect with us

More

കാവേരി വിധി; തെരഞ്ഞെടുപ്പ് ഗോദയില്‍ സിദ്ധരാമയ്യക്ക് പുതുഊര്‍ജ്ജം

Published

on

ബംഗളൂരു: ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ 10 മണിവരെ പതിവിന് വിരുദ്ധമായി ടിവിക്കു മുന്നിലായിരുന്നു. 13-ാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി കാവേരി വിധി തിരിച്ചടിയാവുമോ എന്ന ഭയമായിരുന്നു സിദ്ധുവിന്റെ ആധി. എന്നാല്‍ കാവേരി വിധി ടിവിയില്‍ ഫഌഷ് ന്യൂസുകളായതോടെ പുഞ്ചിരിക്കുന്ന മുഖവുമായി സിദ്ധരാമയ്യ നിയമസഭയിലേക്ക് ബജറ്റ് അവതരണത്തിനായി ഇറങ്ങി.

മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ എട്ടു ബജറ്റുകള്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 138 വര്‍ഷമായുള്ള നിയമ യുദ്ധത്തിന്റെ അന്തിമ വിധി സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായിരുന്നു. സുപ്രീം കോടതിയില്‍ സര്‍ക്കാറിനെ പ്രതനിധീകരിക്കുന്ന അഭിഭാഷകരെ പ്രതിപക്ഷമായ ബി.ജെ.പി അടിക്കടി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാവേരി കേസില്‍ 20 വര്‍ഷമായി കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന ഫാലി എസ് നരിമാനെ മാറ്റണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പക്ഷെ മാറ്റാന്‍ സിദ്ധരാമയ്യ ഒരുക്കമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസത്തോടെ നിലയുറപ്പിച്ച സിദ്ധരാമയ്യക്കും കര്‍ണാടക്കും അനുകൂലമായാണ് അന്തിമ വിധി എത്തിയത്. നദീ ജല തര്‍ക്കത്തില്‍ ഒരു സംസ്ഥാനത്തിനും പൂര്‍ണമായ തൃപ്തി ലഭിക്കില്ലെങ്കിലും കര്‍ണാടക്ക് ചിരിക്കാന്‍ ഇത്തവണ ഒന്നിലേറെ കാരണങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

കാവേരി വിഷയം കാവേരി ബെല്‍റ്റായ ജില്ലകളില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നുറപ്പാണ്. കാവേരിയുടെ ഭാഗമല്ല കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവെന്ന തമിഴ്‌നാടിന്റെ വാദത്തെ വിദഗ്ധമായി മറികടക്കാന്‍ കര്‍ണാടക സര്‍ക്കാറിനു സാധിച്ചത് സിദ്ധരാമയ്യ സര്‍ക്കാറിന് നേട്ടമാണ്.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറയാത്തതും കര്‍ണാടക നേട്ടമായി കാണുന്നു. രാഷ്ട്രീയപരമായി വിധി പ്രതിപക്ഷമായ ബി.ജെ.പിക്കും ജെ.ഡി.എസിനും ആശ്വാസത്തിന് വക നല്‍കുന്നതല്ല. കാവേരി ബെല്‍റ്റില്‍ നിര്‍ണായകമായ ജെ.ഡി.എസിന് സുപ്രീം കോടതി വിധി ഗുണത്തേക്കാളേറെ ദോഷമായി മാറും. 14.75 ടി.എം.സി അധിക ജലം കോണ്‍ഗ്രസ് വോട്ടാക്കി മാറ്റുമെന്ന് ജെ.ഡി.എസ് ഭയക്കുന്നുണ്ട്. ശ്രദ്ധയോടെയാണ് ബി.ജെ. പി നേതാക്കള്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു നേതാക്കള്‍ അഭിഭാഷകരുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന മറുപടിയാണ് നല്‍കിയത്. ഗോവയുമായുള്ള മാഹാദായി നദീജല തര്‍ക്കത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് കാവേരി നേട്ടം മുന്‍നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending