Connect with us

More

കാവേരി വിധി; തെരഞ്ഞെടുപ്പ് ഗോദയില്‍ സിദ്ധരാമയ്യക്ക് പുതുഊര്‍ജ്ജം

Published

on

ബംഗളൂരു: ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ 10 മണിവരെ പതിവിന് വിരുദ്ധമായി ടിവിക്കു മുന്നിലായിരുന്നു. 13-ാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി കാവേരി വിധി തിരിച്ചടിയാവുമോ എന്ന ഭയമായിരുന്നു സിദ്ധുവിന്റെ ആധി. എന്നാല്‍ കാവേരി വിധി ടിവിയില്‍ ഫഌഷ് ന്യൂസുകളായതോടെ പുഞ്ചിരിക്കുന്ന മുഖവുമായി സിദ്ധരാമയ്യ നിയമസഭയിലേക്ക് ബജറ്റ് അവതരണത്തിനായി ഇറങ്ങി.

മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ എട്ടു ബജറ്റുകള്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 138 വര്‍ഷമായുള്ള നിയമ യുദ്ധത്തിന്റെ അന്തിമ വിധി സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായിരുന്നു. സുപ്രീം കോടതിയില്‍ സര്‍ക്കാറിനെ പ്രതനിധീകരിക്കുന്ന അഭിഭാഷകരെ പ്രതിപക്ഷമായ ബി.ജെ.പി അടിക്കടി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാവേരി കേസില്‍ 20 വര്‍ഷമായി കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന ഫാലി എസ് നരിമാനെ മാറ്റണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പക്ഷെ മാറ്റാന്‍ സിദ്ധരാമയ്യ ഒരുക്കമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസത്തോടെ നിലയുറപ്പിച്ച സിദ്ധരാമയ്യക്കും കര്‍ണാടക്കും അനുകൂലമായാണ് അന്തിമ വിധി എത്തിയത്. നദീ ജല തര്‍ക്കത്തില്‍ ഒരു സംസ്ഥാനത്തിനും പൂര്‍ണമായ തൃപ്തി ലഭിക്കില്ലെങ്കിലും കര്‍ണാടക്ക് ചിരിക്കാന്‍ ഇത്തവണ ഒന്നിലേറെ കാരണങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

കാവേരി വിഷയം കാവേരി ബെല്‍റ്റായ ജില്ലകളില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നുറപ്പാണ്. കാവേരിയുടെ ഭാഗമല്ല കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവെന്ന തമിഴ്‌നാടിന്റെ വാദത്തെ വിദഗ്ധമായി മറികടക്കാന്‍ കര്‍ണാടക സര്‍ക്കാറിനു സാധിച്ചത് സിദ്ധരാമയ്യ സര്‍ക്കാറിന് നേട്ടമാണ്.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറയാത്തതും കര്‍ണാടക നേട്ടമായി കാണുന്നു. രാഷ്ട്രീയപരമായി വിധി പ്രതിപക്ഷമായ ബി.ജെ.പിക്കും ജെ.ഡി.എസിനും ആശ്വാസത്തിന് വക നല്‍കുന്നതല്ല. കാവേരി ബെല്‍റ്റില്‍ നിര്‍ണായകമായ ജെ.ഡി.എസിന് സുപ്രീം കോടതി വിധി ഗുണത്തേക്കാളേറെ ദോഷമായി മാറും. 14.75 ടി.എം.സി അധിക ജലം കോണ്‍ഗ്രസ് വോട്ടാക്കി മാറ്റുമെന്ന് ജെ.ഡി.എസ് ഭയക്കുന്നുണ്ട്. ശ്രദ്ധയോടെയാണ് ബി.ജെ. പി നേതാക്കള്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു നേതാക്കള്‍ അഭിഭാഷകരുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന മറുപടിയാണ് നല്‍കിയത്. ഗോവയുമായുള്ള മാഹാദായി നദീജല തര്‍ക്കത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് കാവേരി നേട്ടം മുന്‍നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending