Connect with us

Culture

എം.എം അക്ബറിന്റെ അറസ്റ്റ്: സമുദായ സുഹൃത്തുക്കളോട്, സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട്, അവസാനമായി ശ്രീ. പിണറായി വിജയനോട്; പി.കെ ഫിറോസിന്റെ പ്രതികരണം ഇങ്ങനെ

Published

on

കോഴിക്കോട്: എം.എം അക്ബറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റെന്ന് ഫിറോസ് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ വെച്ച് അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നതിനുള്ള ഒടുവിലത്തെ തെളിവാണ് എം.എം അക്ബറിന്റെ അറസ്‌റ്റോടെ വ്യക്തമായിരിക്കുന്നത്. യാത്രാമധ്യേ എയര്‍പോര്‍ട്ടില്‍ വെച്ച് മതപ്രബോധകനായ അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേരള ഗവണ്‍മെന്റ് വ്യക്തമാക്കണം. ഏത് മതത്തില്‍ വിശ്വസിക്കാനും അതാചരിക്കാനും, എന്ന് മാത്രമല്ല അത് പ്രബോധനം ചെയ്യാനും നമ്മുടെ ഭരണഘടന തന്നെ ഓരോ പൗരനും മൗലികാവകാശമായി പ്രഖ്യാപിക്കുമ്പോള്‍ എന്തിന് ഇദ്ധേഹത്തെ അറസ്റ്റ് ചെയ്തു എന്ന് പറയാന്‍ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ട്.

സമുദായ സുഹൃത്തുക്കളോട്,

അക്ബറിന്റെ ആശയങ്ങളോട് നമുക്ക് യോജിക്കാം വിയോക്കാം. പക്ഷേ അദ്ധേഹത്തിന് അദ്ധേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശത്തോടൊപ്പം നാം നിലയുറപ്പിക്കേണ്ടതുണ്ട്. ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടായപ്പോഴും കേരളത്തില്‍ എന്‍.ഡി.എഫ് അടക്കമുള്ള തീവ്രവാദികള്‍ തല പൊക്കിയപ്പോഴും അതിനെതിരെ പ്രഭാഷണങ്ങളിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് എം.എം അക്ബര്‍. ഇപ്പോള്‍ കര്‍മ്മശാസ്ത്രപരമായ ഭിന്നതകള്‍ പറയേണ്ട സമയമല്ല. നിമുള്ളര്‍ പറഞ്ഞത് പോലെ, ആദ്യം അവര്‍ അക്ബറിനെ തേടിയെത്തി എന്നേയുള്ളൂ. നാളെ നമ്മുടെ വീട്ടുപടിക്കല്‍ അവരെത്തുമ്പോ നിലവിളി കേള്‍ക്കാന്‍ ആളുണ്ടാവണമെങ്കില്‍ നമ്മളിപ്പോള്‍ ശബ്ദിച്ചേ മതിയാവൂ.

സോഷ്യല്‍ മീഡിയ സുഹൃത്തുക്കളോട്,

ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും പീഢനമനുഭവിക്കുന്ന മറ്റനേകം പേര്‍ക്കും വേണ്ടി ശബ്ദിച്ചവരാണ് നാം. മുസ്‌ലിംകളും സ്വത്വ പ്രതിസന്ധി നേടുന്ന ഇക്കാലത്ത് അക്ബറിന് വേണ്ടി എല്ലാവരുടെയും ശബ്ദമുയരേണ്ടതുണ്ട്. അത് നീതിക്കു വേണ്ടിയുള്ള നിലപാട് കൂടിയാണ്.

അവസാനമായി ശ്രീ. പിണറായി വിജയനോട്,

ഇന്നാട്ടില്‍ ജീവിക്കാന്‍ കൊള്ളില്ലെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടരുണ്ടിവിടെ. എണ്ണത്തില്‍ കുറവാണെങ്കിലും, ഹിജ്‌റ പോകണമെന്നും ആയുധമെടുക്കണമെന്നുമൊക്കെ പറയുന്ന കൂട്ടര്‍. മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിച്ച് ഇക്കൂട്ടര്‍ക്ക് ആളെ കൂട്ടുന്ന പണി ഭരണകൂടം ചെയ്യരുത്. ഒരഭ്യര്‍ത്ഥനയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending