Connect with us

Video Stories

നീരവ് മോദി നിയമം വിഴുങ്ങുകയോ?

Published

on

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിമുവ്വായിരം കോടിയോളം രൂപയുടെ വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി മാളത്തിലിരുന്ന് നിയമത്തെ കൊഞ്ഞനം കുത്തുന്നത് നിസ്സാരമായി കണ്ടുകൂടാ. സമന്‍സ് അയക്കുകയും സി.ബി.ഐ മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ‘സൗകര്യമില്ലെ’ന്ന് അറിയിച്ച നീരവ് മോദിയെ പിടിച്ചുകെട്ടി കല്‍ത്തുറുങ്കിലടക്കാന്‍ നീതി-നിയമ സംവിധാനങ്ങള്‍ ആര്‍ജവം കാണിക്കേണ്ടിയിരിക്കുന്നു. വന്‍ തട്ടിപ്പു നടത്തിയ കൊള്ളക്കാരനു മുമ്പില്‍ നട്ടെല്ലു വളഞ്ഞു കുമ്പിട്ടുനില്‍ക്കുന്ന അന്വേഷണ ഏജന്‍സികള്‍ രാജ്യത്തിന് തീരാകളങ്കമാണ്. അധികാരികളുടെ ഇച്ഛക്കൊത്ത് അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് നീരവ് മോദിയുടെ പുതിയ വെല്ലുവിളിയും വീരവാദവും.
ഏതു രാജ്യത്താണെങ്കിലും അവിടത്തെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന സി.ബി.ഐ ആവശ്യത്തെ പുച്ഛിച്ചുതള്ളിയ കാട്ടുകള്ളനെ കയ്യാമംവെക്കാന്‍ ഇനിയും കാലവിളംബമരുത്. അഴിമതിക്കാരെയും കൊള്ളക്കാരെയും കണക്കിനു ശിക്ഷിക്കുമെന്നു വീമ്പു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് യാദൃച്ഛികതയോ നിസ്സഹായതയോ ആയി കരുതാനാവില്ല. അധികാര വഴി എളുപ്പമാക്കിയതിന്റെ ഉപകാര സ്മരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗതയെന്ന് നിസ്സംശയം പറയാനാകും. തട്ടിപ്പു നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും കുറ്റവാളിയുടെ രോമം പോലും തൊടാന്‍ കഴിയാത്ത കറ്റാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന് വിടുവേല ചെയ്യുന്നത് അങ്ങേയറ്റം ആപത്കരമാണ്. വെട്ടിപ്പു നടത്തിയവര്‍ സുരക്ഷിതരായി തടിച്ചുകൊഴുക്കുന്ന മോദി ഭരണത്തില്‍ വിജയ് മല്യയുടെ സുഖജീവിതം നരവ് മോദിക്കും സാധ്യമായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല.
‘ഈ സര്‍ക്കാര്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തുവരുന്ന സര്‍ക്കാരാണ്. തുടര്‍ന്നും കര്‍ശന നടപടികള്‍ ഉണ്ടാകും’ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. നീരവ് മോദിയെയോ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പിനെയോ കുറിച്ചു നേരിട്ടു പരാമര്‍ശിക്കാതെ നടത്തിയ മോദിയുടെ പ്രസ്താവന വിടുവായത്തമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതു സഹിക്കുകയില്ലെന്നു പരിതപിച്ച പ്രധാനമന്ത്രി പിന്നീട് ഇക്കാര്യത്തില്‍ ഒരക്ഷരവും ഉരിയാടിയിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടുകച്ചവടമാണിതെല്ലാം എന്ന കാര്യം സുതരാം വ്യക്തമാണ്.
എന്‍.ഡി.എ ഭരണത്തില്‍ നീരവ് മോദിയടക്കം ഇന്ത്യയിലെ വമ്പന്‍ കോടീശ്വരന്‍മാര്‍ ബാങ്കുകളെ കബളിപ്പിച്ച് ദശകോടികള്‍ തട്ടിയെടുത്ത കുംഭകോണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടാം യു.പി.എ സര്‍ക്കാരിനുമേല്‍ ടുജി സ്‌പെക്ട്രം അഴിമതിയുടെ കളങ്കം ചാര്‍ത്തി അധികാരം പിടിച്ച നരേന്ദ്ര മോദിയുടെ ഭരണം അവസാനത്തിലെത്തി നില്‍ക്കുമ്പോള്‍ ചാകര കണക്കെ കുംഭകോണക്കഥകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി രാജ്യം കേള്‍ക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 12,636 കോടി രൂപ തട്ടിയ കേസിനു പിന്നാലെ വിക്രം കോത്താരി അഞ്ച് പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ച് 3,695 കോടി തട്ടിയെടുത്ത വാര്‍ത്തയും പുറത്തായി. തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ദ്വാരക ജ്വല്ലറി ഗ്രൂപ്പിനെതിരെ ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെ കബളിപ്പിച്ച് 390 കോടി രൂപ തട്ടിയ കേസും ഉയര്‍ന്നു. ഇതിനിടെയാണ് സിറ്റി യൂണിയന്‍ ബാങ്കില്‍ 12 കോടിയലധികം വെട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത വന്നത്. ഇങ്ങനെ സാമ്പത്തിക കുംഭകോണങ്ങള്‍ ഒന്നടങ്കം പുറത്തുവരുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ മാത്രം പിഴവായി എങ്ങനെ വിലയിരുത്താനാവും? അങ്ങനെയെങ്കില്‍ നൂല്‍ പൊട്ടിയ മാലയില്‍ നിന്ന് മുത്തുകള്‍ അടര്‍ന്നു വീഴും പോലുള്ള അഴിമതിക്കഥകളും വെട്ടിപ്പു വാര്‍ത്തകളും ഇപ്പോള്‍ മാത്രം പുറത്തുവരുന്നത് എന്തുകൊണ്ടാണ്? ഭരണകൂടം ഒത്താശ ചെയ്തിട്ടല്ലാതെ ഇത്തരം കൊടും തട്ടിപ്പുകള്‍ രാജ്യത്ത് നടക്കില്ല. ഇവ്വിധം കേസുകളില്‍പ്പെട്ടവരില്‍ ഏറെയും ബി.ജെ.പിയോടൊ നരേന്ദ്ര മോദിയോടൊ അടുപ്പം പുലര്‍ത്തുന്നവരാണ് എന്ന കാര്യം പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. നീരവ് മോദിയെ സ്വന്തം സ്വീകരണ മുറിയില്‍ സല്‍ക്കരിച്ച നരേന്ദ്ര മോദി തന്നെയാണ് ഈ തട്ടിപ്പു കമ്പനിയിലെ മുഖ്യ സൂത്രധാരന്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് ബാങ്കില്‍ 90 കോടി രൂപ നിക്ഷേപിച്ചതായുള്ള വാര്‍ത്തകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
ന്യൂയോര്‍ക്കിലുണ്ടെന്നു കരുതപ്പെടുന്ന നീരവ് മോദിയെ പിടികൂടി സത്യസന്ധമായി ചോദ്യം ചെയ്താല്‍ ബി.ജെ.പിയുമായുള്ള ഈ കൂട്ടു കൃഷിയുടെ ലാഭക്കഥകള്‍ പുറം ലോകമറിയും. എന്നാല്‍ ഇതിനുള്ള അവസരം ഇല്ലാതാക്കുകയും വിജയ് മല്യയെ പോലെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്താല്‍ തത്കാലം രക്ഷപ്പെടാമെന്നായിരിക്കും കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. നീരവ് മോദിയുടെ തട്ടിപ്പ് 20,000 കോടിയിലധികം വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം ബോധ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുന്ന മോദി സര്‍ക്കാറിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈട് നല്‍കിയാണ് നീരവ് മോദി ഇത്രയും തുക വെട്ടിപ്പ് നടത്തിയിട്ടുള്ളത്. വായ്പയെടുത്ത സ്ഥാപനങ്ങളില്‍ മിക്കവയും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നവയുമാണ്. അതിനാല്‍ കുറ്റവാളായില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ നികത്താനാവുന്നതല്ല ഈ നഷ്ടങ്ങളത്രയും. ഏതു വെട്ടിപ്പു നടന്നാലും അതിന്റെ പാപക്കറ കഴുകിക്കളയാന്‍ പാവങ്ങളുടെ വിയര്‍പ്പുകണങ്ങള്‍ വേണ്ടി വരുമെന്നര്‍ത്ഥം. ഭരണകൂടം ഇതിന് കൂട്ടുനില്‍ക്കുകകൂടി ചെയ്താല്‍ കട്ടുമുടിച്ചു കൊഴുത്തു തടിക്കുന്ന ഈ കൊമ്പനാനകളെ ആരു ചങ്ങലക്കിടും?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending