Connect with us

More

ഈ കളിക്ക് മാര്‍ക്കില്ല

Published

on

കമാല്‍ വരദൂര്‍
കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ജയിച്ചുവെന്നതും പോയന്റ്് പട്ടികയില്‍ നാലാമത് വന്നുവെന്നതും യാഥാര്‍ത്ഥ്യം…. പക്ഷേ നെഹ്‌റു സ്‌റ്റേഡിയത്തിലെ കളിയെ പ്രോല്‍സാഹിപ്പിക്കാനാവില്ല. കളി നിയന്ത്രിക്കുന്ന റഫറിയെ വരെ മര്‍ദ്ദിക്കാന്‍ തുനിയുന്ന കളിക്കാരുടെ ശരീരഭാഷ എന്ത് സന്ദേശമാണ് കളി കാണുന്നവര്‍ക്ക് നല്‍കുന്നത്… കളി പുസ്തകത്തില്‍ നിയമങ്ങള്‍ പലതും എഴുതി വെച്ചിട്ടുണ്ട്. ഫെയര്‍ പ്ലേ എന്നതാണ് ഫിഫയുടെ മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ മഹത്വം പലവട്ടം വിളിച്ചു പറഞ്ഞ ബ്രസീലുകാരന്‍ കോച്ച് സീക്കോ പോലും ഇത്ര പ്രകോപിതനായി പെരുമാറുമ്പോള്‍ കളിക്കളത്തില്‍ ചോര പൊടിഞ്ഞാലും അല്‍ഭുതപ്പെടാനില്ല. അവസാന സ്ഥാനക്കാര്‍ തമ്മിലുളള അങ്കമായതിനാല്‍ കയ്യാങ്കളി ഉറപ്പായിരുന്നു. റഫറി കര്‍ക്കശമായി തന്നെ കാര്യങ്ങളെ നേരിട്ടു. അദ്ദേഹം രണ്ട് ചുവപ്പ് ഉള്‍പ്പെടെ പത്തോളം കാര്‍ഡുകള്‍ പുറത്തെടുത്തുവെങ്കില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല. ഗോവന്‍ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍നോള്‍ഡിനെതിരെ ചുവപ്പ് കാണിച്ചത് മാത്രമായിരുന്നു റഫറിയുടെ കാര്യമായ അപരാധം. ഗ്രിഗറി ബോധപൂര്‍വമായിരുന്നില്ല പന്ത് കൈ കൊണ്ട് തടഞ്ഞത്. പക്ഷേ ആ കൈ പ്രയോഗമില്ലായിരുന്നുവെങ്കില്‍ പന്ത് ഗോളാവുമായിരുന്നു. കേരളത്തിന്റെ ഭാഗത്ത് നിന്നും അതിക്രമം കുറവായിരുന്നു. പക്ഷേ അടിക്ക് തുടക്കമിട്ടയാള്‍ സന്ദേശ് ജിങ്കാനായിരുന്നു. ഒമ്പത് പേരുമായി രണ്ടാം പകുതി കളിച്ച ഗോവക്കെതിരെ കേരളം ജയിച്ചത് ആശ്വാസമാണ്. പക്ഷേ അഹങ്കരിക്കാനൊന്നും ജയത്തില്ലില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

Published

on

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending