Connect with us

Video Stories

ലങ്കയില്‍ തീ അണയുന്നു; കലാപത്തെ അപലപിച്ച് ബുദ്ധസന്യാസി റാലി

Published

on

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള കലാപത്തെ അപലപിച്ച് ബുദ്ധ സന്യാസിമാരുടെ സമാധാന റാലി. തലസ്ഥാനമായ കൊളംബോയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ പങ്കെടുത്തു. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയ കലാപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച നാഷണല്‍ ഭിക്കു ഫ്രണ്ട് പറഞ്ഞു.
കാന്‍ഡി നഗരത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്ത കലാപത്തെ ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത നേതാക്കളും ക്രിക്കറ്റ് താരങ്ങളും അപലപിച്ചു. മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുദ്ധസന്യാസിമര്‍ വെള്ളിയാഴ്ച പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
കാന്‍ഡിയില്‍ ഒരിടത്ത് പള്ളി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ജുമുഅ നടന്നത്. മുസ്‌ലിംകള്‍ക്ക് സമാധാനപരമായി നിര്‍ഭയം പ്രാര്‍ത്ഥന നടത്തുന്നതിന് ചില ബുദ്ധമതക്കാര്‍ തന്നെ സൗകര്യമൊരുക്കിയത് കൗതുകമായി. അതേസമയം കലാപബാധിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ചെത്തി തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അക്രമികളെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കന്‍ ഭരണകൂടം കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കിയിരുന്നു. കാന്‍ഡി ജില്ലയിലെ പല ഭാഗങ്ങളിലും കലാപത്തെ തുടര്‍ന്ന് അടച്ചിരുന്ന കടകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധ കലാപകാരികള്‍ മുസ്‌ലിം വീടുകള്‍ക്കും പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും തീവെച്ചിരുന്നു. മുസ്‌ലിംകളുടെ വാഹനങ്ങും അക്രമികള്‍ അഗ്നിക്കിരയാക്കി.
അക്രമങ്ങള്‍ വ്യാപിച്ചതോടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് 145 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളുടെ മുഖ്യ സൂത്രധാരനായ അമിത് വീരസിംഗെയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയകളില്‍ പ്രകോപനപരമായ പോസ്റ്റുകളിട്ട് അക്രമികളെ ഇളക്കിവിട്ടതില്‍ ഇയാള്‍ക്ക് മുഖ്യപങ്കുണ്ട്.
അക്രമങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി നിന്നുവെന്ന വാര്‍ത്ത ഏറെ ദു:ഖകരമാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും സൈനിക കമാന്‍ഡര്‍ മഹേഷ് സേനാനായകെ പറഞ്ഞു. കാന്‍യിലില്‍ ഓണ്‍ലൈന്‍ സേവനങ്ങളുണ്ടായിരുന്ന വിലക്ക് നീക്കിയിട്ടുണ്ട്. കാന്‍ഡി സമാധാനത്തിലേക്ക് തിരിച്ചെത്തിയതായും വിദേശ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ഭയമായി സന്ദര്‍ശനം നടത്താമെന്നും ലങ്കന്‍ ടൂറിസ്റ്റ് ബോര്‍ഡ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending