Connect with us

Culture

ഉഗ്രവിജയവുമായി ബംഗളൂരു; ഛേത്രിക്ക് ഹാട്രിക്ക്

Published

on

ബംഗളൂരു: മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍. സുനില്‍ ഛേത്രി അരങ്ങ് തകര്‍ത്ത ദിവസത്തില്‍ പൂനെക്കാര്‍ക്ക് തോല്‍വി മാത്രമായിരുന്നു രക്ഷ. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 3-1ന്റെ ഉഗ്രവിജയവുമായി ബംഗളൂരു എഫ്‌സി ഫൈനലിലെത്തി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കോടെയായിരുന്നു ബംഗളൂരുവിന്റെ ഫൈനലിലേക്കുള്ള യാത്ര. 15, 65, 89 മിനുട്ടുകളിലാണ് ഛേത്രി ഗോളുകള്‍ നേടിയത്. പൂനെയുടെ ഗോള്‍ ജോനാഥന്‍ ലൂക്കയുടെ(82) വകയായിരുന്നു. ഇതാദ്യമായാണ് ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയില്‍ എത്തുന്നത്. അതിനാല്‍ ഫൈനലിലേക്ക് എത്തുക എന്നത് ആഗ്രഹത്തില്‍ കടുത്ത പോരാട്ടമാണ് ഇരുവരും നടത്തിയത്. പൂനെയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ക്യാപ്റ്റന്‍ ഛേത്രി സ്വന്തം തോളിലേറ്റിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
കളിയുടെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമണത്തില്‍ ശ്രദ്ധയൂന്നിയാണ് കളിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ഒന്നാം പകുതി. 13ാം മിനുട്ടില്‍ പൂനെയ്ക്ക് ഒരവസരം കൂടി നഷ്ടപ്പെട്ടു. മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ ഷോട്ടും ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 15ാം മിനുട്ടില്‍ പൂനെ ഗോളി വിശാല്‍ കെയ്തിന്റെയും പ്രതിരോധത്തിന്റെയും പിഴവില്‍ ബംഗളൂരു ഗോള്‍ നേടി. ഇത്തവണയും ഉദാന്തഛേത്രി കൂ്ട്ടുകെട്ടാണ് ഗോളിലേക്ക് വഴി തുറന്നത്. വലതു ‘ാഗത്ത് നിന്നും ഉദാന്ത ഉയര്‍ത്തി കൊടുത്ത പന്തില്‍ ഛേത്രി തലവെച്ചു. ഗോളി കെയ്ത്ത് പന്തിന് പുറകെ ചാടിയെങ്കിലും പ്രതിരോധത്തിലെ ഗുര്‍തേജ് സിങ്ങിനെ ഇടിച്ചു വീണു. ഇവര്‍ക്കിടയില്‍ നിലത്ത് വീണ പന്ത് നേരെ വലയില്‍ കയറി. ഒരു ഗോളിന് പിന്നിലയാതോട പൂനെ ആക്രമണത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. പൂനെ രണ്ടാം പകുതി വര്‍ധിത വീര്യത്തോടെയാണ് തുടങ്ങിയത്. നിരന്തരം അവര്‍ ബംഗളൂരിവിന്റെ ബോക്‌സില്‍ സമ്മര്‍ദ്ദം ചെലുത്തി. ഓരോ അവസരങ്ങളും അവര്‍ പാഴാക്കി കൊണ്ടിരിക്കെയാണ് ബംഗളൂരിവിന് ഒരു പെനാള്‍ട്ട് ലഭിക്കുന്നത്. ബോക്‌സിലൂടെ മുന്നേറിയ ഛേത്രിയെ പൂനെയുടെ സാര്‍ത്ഥക് പിടിച്ചു തള്ളി വീഴ്ത്തിയതിന് കിട്ടിയ ശിക്ഷ. ഗോളി കെയ്ത് വലതു വശത്തേക്ക് ചാടുമ്പോള്‍ ഛേത്രിയുടെ കിക്ക് അദ്ദേഹത്തിന് മുകളിലൂടെ വലയിലേക്ക് കയറി.
82ാം മിനുട്ടില്‍ പൂനെ ഗോളടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ജോനാഥന്‍ ലൂക്ക് വലയില്‍ എത്തിക്കുകയാണുണ്ടായത്. ഒരു ഗോള്‍ വീണതോടെ സടകുടഞ്ഞെണീറ്റ പൂനെ ഒന്നിച്ച് ആക്രമണത്തിന് മുതിര്‍ന്നതോടെ ബംഗളൂരുവിന്റെ ബോക്‌സില്‍ വീണ്ടും സമ്മര്‍ദ്ദമായി.
എന്നാല്‍ ഈ തക്കം മുതലെടുത്ത് ഒരു പ്രത്യാക്രമണത്തിലൂടെ സുനില്‍ ഛേത്രി തന്റെ മൂന്നാം ഗോളും നേടി ബംഗളൂരുവിനെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ എത്തിച്ചു. ഛേത്രിയാണ് കളിയിലെ കേമന്‍.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending