Connect with us

Video Stories

കള്ളപ്പണവും നികുതി വെട്ടിപ്പും: ഒരു സാധാരണ പൗരന്റെ ചിന്തകൾ

Published

on

നജീബ് മൂടാടി

കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ സങ്കീർണത മൂലമാണ്. നികുതി വെട്ടിക്കണം എന്ന് ആഗ്രഹം ഇല്ലെങ്കിലും പലപ്പോഴും നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമായി അങ്ങനെ ആയിത്തീരുകയാണ് പലരും.

എങ്കിലും നികുതി കൊടുക്കുക എന്നത് തൃപ്തിയോടെ കാണുന്നവരല്ല ഏറെയും. എന്ത് കൊണ്ടാണ് സർക്കാരിന് കൊടുക്കേണ്ട നികുതി ഏതു വിധേനെയെങ്കിലും കൊടുക്കാതിരിക്കാനും വെട്ടിക്കാനും പലരും ഉത്സാഹിക്കുന്നത്? ഒരു ലക്ഷം രൂപ നികുതി വെട്ടിക്കാൻ സകല തന്ത്രവും പയറ്റുന്ന കച്ചവടക്കാരൻ തന്നെ ഒരു പാവപ്പെട്ടവന് വീട് വെക്കാൻ യാതൊരു മടിയും കാണിക്കാതെ രണ്ടോ മൂന്നോ ലക്ഷം രൂപ നൽകുന്നത് കാണാം. വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാതെ ഇങ്ങനെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും നികുതി കൃത്യമായി നൽകാൻ മടിയാണ്. നികുതി നൽകുന്നതിലൂടെ സ്റ്റേറ്റിന്റെ വികസനവും പാവപ്പെട്ടവന്റെ ഉന്നമനവും ഒക്കെയാണ് നേട്ടം എന്ന് ബോധ്യപ്പെടുത്താൻ ഭരണ കൂടത്തിനോ സംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നതല്ലേ ഇതിനു കാരണം.

ടാറു ചെയ്തു കുറച്ചു നാൾ കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന, മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു എന്ന വാർത്ത വായിക്കേണ്ടി വരുന്ന, ആദിവാസി വികസനത്തിന്റെ പേരിൽ കോടികൾ മുക്കുന്നത് നേരിൽ കാണുന്ന, പാവപ്പെട്ടവൻ തെരുവിലും പുറമ്പോക്കിലും ഇന്നും കഴിയുന്നത് കണ്മുന്നിലുള്ള ഒരു രാഷ്ട്രത്തിൽ, തങ്ങൾ നൽകുന്ന നികുതിപ്പണം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ് എന്ന ധാരണ പൗരന്മാരിൽ ഉറച്ചു പോയതിൽ അത്ഭുതമുണ്ടോ?

ജനപ്രതിനിധികൾ രാജാക്കന്മാരെ പോലെ പെരുമാറുകയും പ്രജകൾ ഓച്ഛാനിച്ചു നിൽക്കേണ്ടവർ ആകുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌, വികസനത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പകരം വർഗ്ഗീയത പറഞ്ഞും എതിർ സ്ഥാനാർത്ഥിയുടെ കിടപ്പറ രഹസ്യങ്ങൾ വിളമ്പിയും വോട്ടു പിടിക്കുന്ന ഒരു രാജ്യത്ത്‌ സ്റ്റേറ്റിന്റെ കടമ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരെങ്കിലും മെനക്കെടുന്നുണ്ടോ? ഒരു കക്കൂസുണ്ടാക്കി കൊടുത്താൽ പോലും തറവാട്ട് സ്വത്തിൽ നിന്നും എടുത്തു കൊടുത്ത ഭാവത്തിൽ ഫ്ലക്സടിച്ചു തൂക്കുന്ന പഞ്ചായത്തു മെമ്പർ മുതൽ കേന്ദ്രമന്ത്രി വരെയുള്ള ജനപ്രതിനിധികളും, തങ്ങളുടെ നേതാക്കൾ ചെയ്യുന്നതൊക്കെ ശരിയാണ് എന്ന് ശഠിക്കുകയും എതിർ പാർട്ടിക്കാരനെ ആജന്മ ശത്രുവായി കാണുന്ന അണികളും ഉള്ള നാട്ടിൽ സർക്കാരും പൊതുജനവും പരസ്പര വിശ്വാസമില്ലാതെ പോകുന്നതിൽ അത്ഭുതമുണ്ടോ?

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ചാക്കു കണക്കിന് കള്ളപ്പണം എത്തുന്ന, ഓരോ തെരഞ്ഞെടുപ്പിലും കയ്യിലുള്ള സ്വത്ത് ഇരട്ടിച്ചത് സത്യവാങ്മൂലം നൽകുന്ന രാഷ്ട്രീയക്കാർ ഉള്ള, രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിദേശങ്ങളിൽ പോലും നിക്ഷേപങ്ങൾ ഉണ്ടെന്നു നാട്ടിൽ പാട്ടാകുന്ന ഒരു നാട്ടിൽ കൃത്യമായി നികുതി കൊടുക്കുന്ന ഉത്തമ പൗരനെ ഭൂലോക വിഡ്ഢിയായി സമൂഹം വിലയിരുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദി?

രാജ്യത്തിന്റെ പുരോഗതി തന്റെ കൂടെ പുരോഗതിയാണ് എന്ന് ഓരോ പൗരനും ബോധ്യപ്പെടും വിധം കാഴ്ചപ്പാടും ആർജ്ജവവും ഉള്ളൊരു ഭരണകൂടം നമുക്ക് ഉണ്ടായിട്ടുണ്ടോ. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ ചില വിഭാഗങ്ങളുടെ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ഭരണകൂടത്തിനു താല്പര്യം ഉള്ളവർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഒരു സിസ്റ്റമാണ് നമ്മുടേത് എന്നൊരാൾ കരുതിയാൽ അയാളെ കുറ്റപ്പെടുത്താൻ കഴിയുമോ?

ജനസേവനം എന്നതിൽ നിന്ന് മാറി തനിക്കും തന്റെ തലമുറകൾക്കും സമ്പാദ്യമുണ്ടാക്കുവാനും അധികാരം കൊണ്ട് സകലരെയും വിറപ്പിക്കുവാനും ഉള്ള എളുപ്പവഴിയായി രാഷ്ട്രീയത്തെ ആക്കിത്തീർത്ത രാഷ്ട്രീയക്കാരും കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ആയ ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതികൾ നാട്ടു നടപ്പായി മാറിയ ഒരു രാജ്യത്ത് പ്രജകൾ മാത്രം നല്ലവരായി തീരുമോ?

എങ്ങനെയെങ്കിലും അവനവൻ പരമാവധി സമ്പാദിച്ചു വെച്ചാലേ ഭാവിയിൽ തങ്ങൾക്കും മക്കൾക്കും ഉപകരിക്കൂ എന്ന ബോധമാണ് മനുഷ്യരെ ഒടുങ്ങാത്ത ധനാസക്തരാക്കുന്നത്. എല്ലാ പൗരന്മാർക്കും അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്താൻ, പാർപ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാൻ , വാർധക്യത്തിൽ സംരക്ഷണം ഒരുക്കാൻ ഒക്കെയും സ്റ്റേറ്റിനു സാധ്യമാവും എന്ന് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായാലേ കള്ളപ്പണവും നികുതിവെട്ടിപ്പും ഒക്കെ ഇല്ലാതാവൂ.

ജനപ്രതിനിധികൾ ആയാലും ജനസേവകർ ആയാലും തങ്ങളുടെ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും നന്മക്കു വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ, പൗരന്മാരിൽ നിന്നും പിരിക്കുന്ന നികുതിപ്പണം കൊണ്ട് നടത്തുന്ന വികസനങ്ങൾ ഏറ്റവും സാധാരണക്കാരന് പോലും ഉപകരിക്കുന്നു എന്ന നില വന്നാൽ സ്വാഭാവികമായും കള്ളപ്പണവും നികുതിവെട്ടിപ്പുമൊക്കെ നിലക്കും.

ഭരണത്തിലേക്കുള്ള എളുപ്പവഴി മതവും ജാതിയും ദേശവും ഭാഷയും പറഞ്ഞു മനുഷ്യരെ തല്ലിക്കലാണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും ഏറി വരുന്നൊരു കാലത്ത്‌ ഇതൊക്കെ മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending