Connect with us

Culture

ജവഹര്‍ മുനവ്വറിനെതിരെയുള്ള കേസ്: ചുമത്തിയിരിക്കുന്നത് കൃത്യമായ വകുപ്പുകളല്ലെന്ന് ആക്ഷേപം

Published

on

ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ ചുമത്തിയിരിക്കുന്ന കേസിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നു. ചുമത്തിയിരിക്കുന്ന ഐ.പി.സി 354എ, 509 വകുപ്പുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണെന്നാണ് ഉയര്‍ന്നുവരുന്ന വാദം. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം ഉത്തല്‍കണ്ടിയില്‍ വ്യക്തത വരുത്തി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫാറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്‍ മുനവ്വറിനെതിരെ കേസെടുത്തിരിക്കുന്നത് ഐപിസി 354എ, 509 വകുപ്പുകള്‍ പ്രകാരമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഒരു സ്ത്രീയുടെ നേര്‍ക്ക് വാക്കാലോ പ്രവൃത്തിയാലോ സൂചനായാലോ ഒക്കെ നടത്തുന്ന ലൈംഗീക അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണിവ. സ്ത്രീ സമൂഹത്തെ മൊത്തത്തിലോ ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ മാത്രമായോ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എടുക്കാനുള്ള വകുപ്പുകളല്ല. അങ്ങനെ കേസെടുക്കാന്‍ വകുപ്പുകളൊന്നും ഇല്ല എന്നാണ് എന്റെ അറിവ്. സ്ത്രീകളുടെ മാത്രം കാര്യത്തിലല്ല, മുസ്ലീങ്ങളെ കുറിച്ചായാലും ടഇടഠ അട്രോസിറ്റി ആക്റ്റ് അനുസരിച്ചായാലും ഒക്കെ വ്യക്തികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെയാണ് അതാത് വകുപ്പുകള്‍. അല്ലായിരുന്നെങ്കില്‍ കേരളം മൊത്തം ജയിലില്‍ പോയി കിടക്കേണ്ടി വരും.

എന്താണ് കുറ്റകൃത്യമെന്നോ എന്തിനാണ് നിയമങ്ങളെന്നോ അറിവില്ലാത്ത, ഭരണകൂട വിധേയത്വം നിറഞ്ഞ, വിവരംകെട്ട ഒരാള്‍ക്കൂട്ടം മുസ്ലീം വിരുദ്ധരും കൂടിയാവുന്നതിന്റെ ഭവിഷ്യത്തുകളാണ് മുസ്ലീങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. അതിരിക്കെ, പോലീസിനും ഭരണകൂടത്തിനുമൊക്കെ കാര്യങ്ങള്‍ എളുപ്പമാണ്.

കേരളത്തില്‍ മുസ്ലീങ്ങളെ ഫ്രെയിം ചെയ്യാവുന്ന ഏതു വിഷയത്തിലും എന്നപോലെ ഈ കാര്യത്തിലും ഏറ്റവും വലിയ ദ്രോഹം ചെയ്തത് ഇടതുപക്ഷ മാധ്യമങ്ങളാണ്. ഡൂള്‍ന്യൂസ്, റിപ്പോര്‍ട്ടര്‍, സൗത്ത് ലൈവ് തുടങ്ങിയ മാധ്യമങ്ങളാണ് ജവഹര്‍ പറയാത്ത വാക്കുകള്‍ തലക്കെട്ടുകളായി പ്രസിദ്ധീകരിച്ചും വളച്ചൊടിച്ചും കാമ്പയിനുകള്‍ നടത്തി ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കിയെടുത്തത്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇവരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ സംഘപരിവാര്‍ സൈബര്‍ കൂട്ടം ആക്രമിക്കുമ്പോള്‍ രക്ഷിച്ചുകൊടുക്കാന്‍ മുസ്ലീങ്ങള്‍ തന്നെ അദ്ധ്വാനിക്കുന്നതുകണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്.

തങ്ങളുടെ ചോര കുടിച്ചു ജീവിക്കുന്ന അട്ടകളെ എന്നാണ് സമുദായം തിരിച്ചറിയുക?

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending