Connect with us

Video Stories

ഭാവി പദ്ധതികള്‍: കരാറുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക്

Published

on

 

ദോഹ: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന 60ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകളില്‍ 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക് നല്‍കുമെന്ന് ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 57 സര്‍ക്കാര്‍ വകുപ്പുകളാണ് ഈ വര്‍ഷം 60 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്‍ട്രാക്റ്റുകള്‍ പ്രഖ്യാപിക്കുന്നത്.
മൊത്തം കോണ്‍ട്രാക്റ്റിന്റെ 90 ശതമാനത്തിലധികം ഏറ്റെടുക്കാനുള്ള കഴിവ് ഖത്തറിലെ പ്രാദേശിക കമ്പനികള്‍ക്ക് ഉണ്ടെന്നും എല്ലാ കമ്പനികളും മന്ത്രാലയത്തിന്റെ മുഷ്തറയാത്ത്് വെബ്്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയത്് അംഗീകാരം കൈപ്പറ്റി 57 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോണ്‍ട്രാക്റ്റ് വിവരങ്ങള്‍ കരസ്ഥമാക്കണമെന്നും ധനകാര്യ മന്ത്രാലയത്തിലെ സര്‍ക്കാര്‍ സംഭരണ നിയന്ത്രണ ഡയരക്ടര്‍ അബ്ദുല്‍ അസീസ് സഈദ് റാഷിദ് അല്‍തലബിനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കരാര്‍ ലഭിക്കുന്നതിന് നിലവില്‍ 2500 ഓളം പ്രാദേശിക വിതരണ കമ്പനികള്‍ ധനകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്ത് സാധ്യമായ വ്യാപാര അവസരം മുതലെടുക്കാന്‍ ബാക്കിയുള്ള കമ്പനികളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ഇതിനായാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ 60 ബില്യണ്‍ ഖത്തര്‍ റിയാല്‍ കോണ്‍ട്രാക്റ്റുകളില്‍ 70 ശതമാനവും നേടിയത് പ്രാദേശിക കമ്പനികളായിരുന്നെന്ന് തലബ് പഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന മുഷ്തരിയാത്ത് മുതല്‍ ഇതുവരെ 41.3 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കരാറുകളാണ് പ്രാദേശിക കമ്പനികള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന കോണ്‍ട്രാക്റ്റുകളില്‍ ഭൂരിഭാഗവും പ്രാദേശിക കമ്പനികള്‍ക്ക് ലഭിക്കുന്നതിന് ധനകാര്യമന്ത്രാലയം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പദ്ധതികളുടെ 30 ശതമാനമാണ് അന്താരാഷ്ട്ര കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ നേടുന്നത്. ഇതില്‍ ഭൂരിപക്ഷവും നിര്‍മാണ മേഖലയിലാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ കൂടി ഖത്തരി കമ്പനികളെ കൊണ്ടുവരാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായി പങ്കാളിത്ത കരാര്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും തലബ് വെളിപ്പെടുത്തി. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റാണ് മുഷ്തരിയാത്. ലോക തലത്തില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചുവെന്ന ഉറപ്പ് വരുത്താന്‍ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഒരു കരാറും ലഭിക്കാത്തവര്‍ തങ്ങളെ സമീപിച്ചാല്‍ അനൂകൂല സമീപനം ലഭിക്കുമെന്നും തലബ് വെളിപ്പെടുത്തി.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending