Culture
കല്ലുത്താന്‍കടവ് നിവാസികള്‍ക്ക് മെയ് അവസാനത്തോടെ ഫ്‌ളാറ്റിലേക്ക് മാറാം

കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്‌ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ ആരംഭിക്കേണ്ടതുണ്ട്. പത്ത് കോടിയാണ് മാര്‍ക്കറ്റ് നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കണം. പ്രവൃത്തിക്കായി രണ്ടു കോടി മാത്രമാണ് കോര്‍പറേഷന്‍ മാറ്റിവെച്ചിട്ടുള്ളത്. ബാക്കി തുക കണ്ടെത്തിയില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകും.

കല്ലുത്താന്‍കടവ് മാര്‍ക്കറ്റ് കം ഷോപ്പിങ് കോംപ്‌ളക്‌സ് പദ്ധതി രൂപരേഖ
ഏതായാലും കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ ആഹ്ലാദത്തിലാണ്. മഴയും വെയിലും വരെ അകത്തു കടക്കാന്‍ പാകത്തിലുള്ള കൂരകളില്‍ നിന്ന് മോചനം കിട്ടുന്ന ആഹ്ലാദം അവര്‍ മറച്ചുവെക്കുന്നില്ല. കോളനിയിലെ പല വീടുകളുടെയും കൂരകള്‍ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ടുംഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ടുമാണ് മറച്ചിട്ടുള്ളത്. കോളനിയില്‍ മുഴുവന്‍ ചളി വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മഴക്കാലമായാലും വേനല്‍ കാലമായാലും ഇവിടെ വെള്ളം കെട്ടികിടക്കും. പലപ്പോഴും കക്കൂസ് ടാങ്കുകള്‍ പെട്ടെന്ന് നിറഞ്ഞൊഴുകും. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കോര്‍പറേഷന്‍ അധികൃതര്‍ നടത്തുന്ന ശുചീകരണം എവിടെയും എത്താറില്ലെന്ന് ഇവര്‍ പറയുന്നു.
കോഴിക്കോട് നഗരസഭയുടെ നേതൃത്വത്തിലാണ് കല്ലുത്താന് കടവിലെ നിവാസികള്‍ക്കായി ഫ്്ഌറ്റു നിര്‍മിക്കുന്നത്. 140 കുടുംബങ്ങള്‍ താമസിക്കാനായി ഏഴു നിലകളുള്ള നാല് കെട്ടിട സമുച്ചയങ്ങള്‍. 330 സ്വകയര്‍ ഫീറ്റില്‍ ഒരു റൂം, വിശ്രമ മുറി, അടുക്കള എന്നിവയടങ്ങിയതാണ് ഓരോ വീടുകളും. കല്ലുത്താന് കടവ് ഏരിയ ഡവലപ്പ്‌മെന്റ് കമ്പനിയാണ് ഫഌറ്റ് നിര്‍മിക്കുന്നത്. പെയ്ന്റിങ് പണി ബാക്കിയുണ്ട്. വൈദ്യുതി കണക്ഷന്‍ ലഭിക്കാനുണ്ട്. ബാത്ത് റൂം ഫിറ്റിങ്‌സുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഫഌറ്റിലേക്കും കുടിവെള്ളം ശേഖരിക്കുന്നതിനായി ഫഌറ്റിനു സമീപത്തും ഫഌറ്റിനു മുകളിലും വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുണ്ട്. ഫഌറ്റിനൊപ്പം വാഗ്ദാനം ചെയ്തിട്ടുള്ള ക്ലബുകളും ഇതോടൊപ്പം നിര്‍മിച്ചിട്ടുണ്ട്. കൂടാതെ ഹെല്‍ത്ത് സെന്ററിനുള്ള മുറിയും ഇവിടെയുണ്ട്. നാലു കെട്ടിടങ്ങളിലേയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രവേശന വഴികള്‍, രണ്ട് ലിഫ്റ്റുകള്‍ എന്നിവയുമുണ്ട്. മൂന്ന് മാസം കൊണ്ട് പണി പൂര്‍ണമായും പൂര്‍ത്തീകരിക്കാനാവുമെന്ന് കല്ലുത്താന് കടവ് ഏരിയ ഡവലപ്പ്‌മെന്റ് കമ്പനി അധികൃതര്‍ പറഞ്ഞു.
2005 ലാണ് ആദ്യമായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പദ്ധതിക്ക് തുടക്കമിടുന്നത്. പല കാരണങ്ങളാല്‍ പദ്ധതി വൈകി. 2009ല്‍ ശിലാസ്ഥാപനവും നടത്തി. വീണ്ടും അഞ്ച് വര്‍ഷത്തേക്ക് പദ്ധതി ഫയലില്‍ തന്നെ കിടന്നു. പിന്നീട് 2014ലാണ് ഫഌറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. നിയമം പാസാക്കിയതോടെ പ്രവൃത്തി വീണ്ടും മുടങ്ങി. പല ബില്ലുകളും പാസാക്കാനും പണമനുവദിക്കാനുമെല്ലാം പ്രയാസം നേരിട്ടു. മാര്‍ച്ച് മാസത്തോടെ കൈമാറേണ്ടിയിരുന്ന ഫഌറ്റ് നിര്‍മാണം വീണ്ടും നീണ്ടു പോകാന്‍ ഇത് കാരണമായി.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india2 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala2 days ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്