Connect with us

More

‘സിനിമയിലേക്ക് തിരിച്ചുവരുന്നു’; നടി പാര്‍വ്വതി വ്യക്തമാക്കുന്നു

Published

on

നടി പാര്‍വ്വതി വീണ്ടും സിനിമയിലേക്കെന്ന് വാര്‍ത്ത. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ച് അഭിനയ രംഗത്തുനിന്ന് മാറിനിന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ കാളിദാസ് ജയറാം സിനിമയില്‍ നായകനായി അഭിനയിച്ച സമയത്താണ് പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഈ വാര്‍ത്തയോട് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തി.

ഒടുവില്‍ താന്‍ തിരിച്ചു വരികയാണെന്ന് പാര്‍വ്വതി തന്നെ പറയുന്നു. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. തിരിച്ചു വരവിന് ജയറാമും മക്കളും എല്ലാ പിന്തുണയും തരുന്നുണ്ടെന്നും, എന്നാല്‍ നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണ് താനെന്നും പാര്‍വ്വതി പറയുന്നു. തന്റെ ‘അമ്മ’ കഥാപാത്രമായി തിരിച്ചുവന്നുകൂടെ എന്നു കാളിദാസ് ചോദിച്ചിരുന്നുവെന്നും, എന്നാല്‍ അതിനേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരാനാണെന്നും പാര്‍വ്വതി വെളിപ്പെടുത്തി. മകനെ ആശ്രയിച്ചു സ്വപ്‌നം കാണാന്‍ ആഗ്രഹമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നെക്കാള്‍ നന്നാവുന്നത് വേറൊരാള്‍ കണ്ണന്റെ അമ്മയായി അഭിനയിക്കുന്നതാകും. ജയറാമിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എങ്കിലേ കാണാനൊരു വ്യത്യസ്തതയുണ്ടാകൂ. ഉറപ്പായും സിനിമയിലേക്ക് എത്തണമെന്നു തന്നെയാണ് ആഗ്രഹം. നല്ല കഥാപാത്രം കിട്ടിയാല്‍ ഒട്ടും വൈകില്ല. പിന്നെ, ഞാന്‍ വന്നാലും ഇവരുടെ കൂടെയൊന്നും അഭിനയിക്കില്ല. എന്റെ സ്വപ്‌നങ്ങള്‍ മറ്റു ചിലതാണ്,’ പാര്‍വ്വതി വ്യക്തമാക്കി.

ഇത്രയും നാള്‍ വിട്ടു നിന്നതുകൊണ്ട് തിരിച്ചു വരവ് അത്രയും നല്ലൊരു കഥാപാത്രത്തിലൂടെയാകട്ടെ എന്നാണ് ജയറാമിന്റെയും അഭിപ്രായം. ’25 വര്‍ഷത്തിനു ശേഷം അശ്വതി തിരിച്ചു വരുമ്പോള്‍ അങ്ങനെയൊരു സിനിമ വേണമെന്ന് വാശിയാണെനിക്ക്. അധികം വൈകില്ലായിരിക്കും,’ ജയറാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇറാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം’; വിദേശകാര്യമന്ത്രിക്കും ഇറാന്‍ അംബാസഡര്‍ക്കും കത്തയച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം.

പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

Published

on

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.

Continue Reading

kerala

പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി

പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

Published

on

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.

Continue Reading

Trending