Connect with us

Video Stories

ഖത്തരി പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധം; പ്രായ പരിധി 18നും 35നും ഇടക്ക്

Published

on

ദോഹ: ഖത്തരി പൗരന്‍മാരായ പുരുഷന്‍മാര്‍ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്‌കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്. രണ്ട് വ്യവസ്ഥകളിലും ആദ്യം ഏതാണോ സംഭവിക്കുന്നത് അതിനനുസരിച്ചാണ് സൈനിക സേവനം നടത്തേണ്ടത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഈ നിയമം ബുധനാഴ്ച പുറത്തിറക്കിയത്. സൈനിക സേവനത്തിന് പങ്കെടുക്കാത്തവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ജോലികള്‍, സ്വതന്ത്ര വ്യാപാരം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയൊന്നും നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കാളികളാവാത്തവര്‍ക്ക് ലഭിക്കില്ലെന്ന് നിയമം അനുശാസിക്കുന്നു. പ്രധാന സേവനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുകയോ സേവനം നിരാകരിക്കപ്പെടുകയോ ചെയ്തവര്‍ക്ക് നിയമം ബാധകമല്ല.
18 വയസ്സ് തികയുന്ന പുരുഷന്‍മാരുടെ വിവരങ്ങള്‍ ഒരോ വര്‍ഷവും ആദ്യത്തെ ആറ്മാസത്തില്‍ നാഷണല്‍ സര്‍വീസ് അക്കാഡമിക്ക് നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും ആരോഗ്യ മന്ത്രാലയത്തോടും മറ്റു ബന്ധപ്പെട്ട വകുപ്പകളോടും നിര്‍ദേശിച്ചിട്ടുണ്ട്. 18 വയസ്സ് തികയുന്നതിന് 60 ദിവസം മുമ്പ് ഖത്തരി യുവാക്കള്‍ നാഷണല്‍ സര്‍വീസ് അക്കാഡയമില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഹൈസ്‌കുള്‍ പഠനം തത്തുല്യ പഠനം പൂര്‍ത്തിയാക്കിയവരും അക്കാഡമയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതിന് സമാനമായാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും നിയമത്തില്‍ പറയുന്നു.
സര്‍വീസിന് എത്തണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നവര്‍ ഉടനെ സേവനത്തിന് എത്തണമെന്നും അവരുടെ ജോലികളും മറ്റും പിന്നീട് നിലനില്‍ക്കില്ലെന്നും നിയമം അനുശാസിക്കുന്നു. നിയോഗിക്കപ്പെട്ട സൈനിക സര്‍വീസ് പുര്‍ത്തിയാക്കിയെന്ന ബന്ധപ്പെട്ട മിലിട്ടറി അതോറിറ്റിയുടെ കത്ത് ലഭിച്ച ശേഷം മാത്രമേ ജോലി പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ. 18 പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അവര്‍ താത്പര്യപ്പെടുകയാണെങ്കില്‍ അവസരം ലഭിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending