More
ഇനിയസ്റ്റ; എന്തിന് ക്ലബ് മാറണം-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
മാഡ്രിഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന സ്‌പോര്‍ട്‌സ് പത്രങ്ങളിലൊന്നാണ് എ.എസ്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലെ വലിയ സ്റ്റോറിയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു-ഇനിയസ്റ്റ്, പോവരുത്…. മറ്റൊരു സുപ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കയുടെ തലക്കെട്ട് ദി ലാസ്റ്റ് എംപറര്‍(അവസാനത്തെ ചക്രവര്‍ത്തി) എന്നായിരുന്നു. എ.എസ് പത്രത്തിന്റെ എഡിറ്റര്‍ ആല്‍ഫ്രെഡോ റൊലാനോ ഇങ്ങനെ എഴുതി- ലോക ഫുട്‌ബോളില്‍ ഇനിയസ്റ്റയുടെ പന്തടക്കം കാണുന്നതിനേക്കാള്‍ മറ്റൊരു സൗന്ദര്യമില്ല. സ്പാനിഷ് രാജാവില്‍ നിന്നാണ് അദ്ദേഹം കിംഗ്‌സ് കപ്പ് ഏറ്റുവാങ്ങിയത്. രാജാവില്‍ നിന്നും കപ്പ് വാങ്ങി വിടവാങ്ങുക. വലിയ നേട്ടം തന്നെ. പക്ഷേ ഞങ്ങളെല്ലാം ചോദിക്കുന്നത് ഇനിയസ്റ്റ എന്തിന് വിടവാങ്ങണമെന്നാണ്…?
ആല്‍ഫ്രെഡോയുടെ ചോദ്യം തന്നെ തേര്‍ഡ് ഐയും ചോദിക്കുന്നു- മുപ്പത്തി മൂന്നാം വയസ്സില്‍ എന്തിന് ബാര്‍സ വിടുന്നു….സംസാര പ്രിയനല്ലാത്ത, ക്യാമറകള്‍ക്ക് മുന്നില്‍ വീരവാദങ്ങള്‍ മുഴക്കാത്ത, സ്വതവേ മിതഭാഷിയായ ഇനിയസ്റ്റ ഇതിനൊന്നും മറുപടി പറയില്ല. ബാര്‍സയുടെ എട്ടാം നമ്പര്‍ കുപ്പായമെന്നത് അദ്ദേഹത്തിന്റെ ജീവനാണ്. മുഖ്യ കളിക്കാരെല്ലാം പത്താം നമ്പര്‍ ആഗ്രഹിക്കുമ്പോള്‍, അത് ചോദിച്ച് വാങ്ങുമ്പോള്‍ തനിക്ക് എട്ട് മതിയെന്ന് പറഞ്ഞ കുറിയ താരം. പലപ്പോഴും മൈതാനത്ത് പത്തിനേക്കാള്‍ തിളക്കത്തില്‍ എട്ട് ഉയര്‍ന്നു നിന്നപ്പോഴും അമിതാഹ്ലാദ പ്രകടനമില്ലാതെ സ്വയം ഒതുങ്ങുന്ന താരം. ഇത്തരത്തിലൊരു കളിക്കാരന്‍ സത്യം പറഞ്ഞാല്‍ ലോക ഫുട്‌ബോളില്‍ ഇല്ല എന്ന് തന്നെ പറയാം.
CHAMPIOOOOOOOOOOOOONSSSS!!!
#Copa30 pic.twitter.com/GI91a4EQR7
— FC Barcelona (@FCBarcelona) April 21, 2018
അഞ്ചാം വയസ്സില്‍ തുടങ്ങിയ ഫുട്‌ബോള്‍ ജീവിതം. ദേശീയ ജൂനിയര്‍ ടീമുകളില്‍-അണ്ടര്‍ 16, അണ്ടര്‍-19, അണ്ടര്‍-21 സംഘങ്ങളില്‍ സ്ഥിരം പ്രതിനിധിയായി മാറി 2002 ല്‍ ബാര്‍സയുടെ മുഖ്യ സംഘത്തിലെത്തിയപ്പോള്‍ മുതല്‍ മധ്യനിരയിലെ കളിയാസുത്രകന്‍ എന്ന നിലയില്‍ അദ്ദേഹം വഹിക്കുന്ന നിശബ്ദ റോളിന് സമാനതകളില്ല. ബഹളമയമല്ല ഇനിയസ്റ്റയുടെ ഫുട്‌ബോള്‍ ജീവിതം. വിവാദങ്ങളുടെ ലോകത്തുമില്ല ഇനിയസ്റ്റ. 2010 ലെ ലോകകപ്പില്‍ സ്‌പെയിന്‍ ജേതാക്കളായപ്പോള്‍ ഫൈനലിലെ ഗോള്‍ അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ആ ഗോള്‍ നേടിയപ്പോഴും ആഘോഷം അതിര്‍ത്തി കടന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒരു ചിരി മാത്രം. 2008 ലും 2012 ലും സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായിരുന്നു. രണ്ട് നേട്ടങ്ങളിലും വലിയ പങ്ക് മറ്റാര്‍ക്കുമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ താരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടും മതിമറക്കാത്ത് പ്രകൃതക്കാരന്‍. 2009 മുതല്‍ അദ്ദേഹം യുവേഫ ഓള്‍ സ്റ്റാര്‍ സംഘത്തിലുണ്ട്. മെസിയും നെയ്മറും സുവരാസുമെല്ലാം ഉള്‍പ്പെടുന്ന ബാര്‍സാ സൂപ്പര്‍ മുന്നണിക്ക് കൃത്യമായി പന്ത് എത്തിച്ച് കൊടുക്കുന്ന വിലയുള്ള ജോലിയിലായിരുന്നു ഇനിയസ്റ്റയുടെ ആത്മാര്‍ത്ഥത. മെസിയിലെ രാജാവിന് യഥാര്‍ത്ഥ മന്ത്രിയായിരുന്നു അദ്ദേഹം,. രണ്ട് പേരും തമ്മിലുള്ള സ്‌നേഹ ബഹുമാനത്തിന് ഒരു വേള പോലും വിള്ളല്‍ വീഴാതിരിക്കാന്‍ കാരണം ഇനിയസ്റ്റക്ക് സ്വന്തം ജോലി അറിയുന്നത് കൊണ്ടും അതില്‍ അഹങ്കരിക്കാത്തത് കൊണ്ടുമായിരുന്നു. മെസിക്ക് പന്ത് നല്‍കാതെ എതിര്‍ വലയിലേക്ക് പന്ത് പായിക്കാന്‍ എത്രയോ അവസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴെല്ലാം തളികയിലെന്നോണം പന്ത് കൂട്ടുകാരന് നല്‍കി സ്വന്തം ജോലിയില്‍ വ്യാപൃതനാവുന്ന മധ്യനിരക്കാരന്‍… ഇത്തരത്തിലൊരാളെ കാണില്ല.
ദേശീയ ഫുട്‌ബോളില്‍ മെസി എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യം പലവുരു ഉന്നയിക്കപ്പെട്ടപ്പോള്‍ കൃത്യമായി ഒരു മറുപടി ഉണ്ടായിരുന്നു-അര്‍ജന്റീന സംഘത്തില്‍ ഒരു ഇനിയസ്റ്റ ഇല്ലല്ലോ…. ഇന്നലെ കിംഗ്‌സ് കപ്പ് സ്പാനിഷ് രാജാവില്‍ നിന്നും സ്വീകരിക്കേണ്ടത് മെസിയായിരുന്നു. അതിന് തുനിയാതെ മെസി ഇനിയസ്റ്റയെ വിളിച്ചു-കപ്പ് സ്വീകരിക്കാന്‍ പറഞ്ഞു. സ്‌നേഹ ബഹുമാനത്തിന്റെ വിശാലമായ ലോകത്ത് ഇതില്‍പ്പരം സഹൃദയത്വം മറ്റെന്താണ്…. വാമോസ് ഇനിയസ്റ്റ…!
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
kerala
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്