Connect with us

Sports

അവകാശവാദങ്ങളില്ലാതെ അറബികള്‍

Published

on

 

കമാല്‍ വരദൂര്‍

ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍ കളിക്കുന്നത്. ഇതിനകം നാല് തവണ അവര്‍ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. നേട്ടങ്ങള്‍ കാര്യമായില്ലെന്ന് മാത്രം. ഫിഫ റാങ്കിംഗില്‍ 63 ല്‍ നില്‍ക്കുന്ന രാജ്യം ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അന്നാട്ടിലെ കളി പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് എ യില്‍ റഷ്യയും ഉറുഗ്വേയും പിന്നെ ഈജിപ്തുമാണ് സഊദിക്കൊപ്പം കളിക്കുന്നത്. റാങ്കിംഗ് നോക്കുമ്പോള്‍ ഗ്രൂപ്പിലെ പിന്നോക്കാക്കാരാണ് സഊദി. പക്ഷേ 90 മിനുട്ട് പോരാട്ടത്തില്‍ ഏത് എതിരാളികളെയും വെല്ലുവിളിക്കാന്‍ പ്രാപ്തരായ താരനിര ഉണ്ടെന്നതാണ് ടീമിന്റെ ശക്തി.
ലോകകപ്പ് മുന്‍നിര്‍ത്തി സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വന്തം താരങ്ങളില്‍ ചിലരെ യൂറോപ്യന്‍ ലീഗുകളിലേക്ക് അയച്ചിരുന്നു. യഹിയ അല്‍ ഷെഹ്‌രി, സാലീം അല്‍ ദാസിരി, ഫഹദ് അല്‍ മുവല്ലദ് എന്നിവര്‍ സ്പാനിഷ് ലാലീഗ ക്ലബുകളിലെ താരങ്ങളാണ്. മറ്റ് ആറ് താരങ്ങളെ സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളിലേ ചെറിയ ക്ലബുകള്‍ക്കാണ് നല്‍കിയത്. ഈ താരങ്ങളെ സഊദി ഫെഡറേഷന്‍ തന്നെ അയക്കാന്‍ കാരണം അവര്‍ക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ പരിചയപ്പെടാനാണ്. ക്ലബുകളല്ല താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്-സഊദി ഫെഡറേഷന്‍ തന്നെയാണ്. പക്ഷേ വലിയ പ്രശ്‌നമായി ബാക്കി നില്‍ക്കുന്നത് ഈ താരങ്ങള്‍ക്കൊന്നും യൂറോപ്യന്‍ ക്ലബ് ടീമുകളിലെ ആദ്യ ഇലവനില്‍ ഇടമില്ല എന്നതാണ്. മിക്ക സമയത്തും ഇവര്‍ റിസര്‍വ് ബഞ്ചിലാണ്. താരങ്ങളെ യൂറോപ്പിലേക്ക് അയക്കുകയും ചെയ്തു-പക്ഷേ അവര്‍ക്ക് കളിക്കാന്‍ അവസരവുമില്ല എന്ന സത്യാവസ്ഥയില്‍ ഈ നീക്കം തിരിച്ചടിയായോ എന്ന് അറിയണമെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കഴിയണം. മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് ടീമിലെ സൂപ്പര്‍ താരം. ഏഷ്യന്‍ യോഗ്യതാ ഘട്ടത്തില്‍ പതിനാറ് ഗോളുകളാണ് ഈ മുപ്പതുകാരന്‍ സ്‌ക്കോര്‍ ചെയ്തത്. യോഗ്യതാ മല്‍സരങ്ങളില്‍ ടോപ് സ്‌ക്കോറര്‍ പദവിയും സഹ്‌ലാവിക്കാണ്. പോളണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിട്ടുണ്ട്. അല്‍ നാസര്‍ ക്ലബിന്റെ താരമായ സഹ്‌ലാവി മൈതാനത്തെ അവസരവാദിയാണ്. രണ്ട് തവണ സഊദി ലീഗിലെ ടോപ് സ്‌ക്കോററായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സഊദിക്കാര്‍ വലിയ നേട്ടം കൈവരിച്ച ലോകകപ്പ് 1994 ല്‍ അമേരിക്കയിലേതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവര്‍ രണ്ടാം റൗണ്ടില്‍ കടന്ന ലോകകപ്പ്. ഹോളണ്ട്, ബെല്‍ജിയം, മൊറോക്കോ എന്നിവരുടെ ഗ്രൂപ്പ് എഫിലായിരുന്നു ടീം. ആദ്യ മല്‍സരത്തില്‍ ഡച്ചുകാരുടെ സൂപ്പര്‍ നിരക്ക് മുന്നില്‍ 1-2ന് തോറ്റു. എന്നാല്‍ മല്‍സരത്തില്‍ മൊറോക്കോയെ 2-1ന് തോല്‍പ്പിച്ചതോടെ ആദ്യ വിജയമായി. മൂന്നാം മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ച് കൊണ്ട് രണ്ടാം ജയവും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും നേടി. പക്ഷേ പ്രി ക്വാര്‍ട്ടറില്‍ സ്വീഡന് മുന്നില്‍ 1-3ന് തോറ്റു. ഡള്ളാസിലായിരുന്നു പ്രി ക്വാര്‍ട്ടര്‍ . 65 000 ത്തിലധികം കാണികള്‍. ഭൂരിപക്ഷവും സഊദിക്കാര്‍. സ്വന്തം ടീമിന്റെ കളി കാണാന്‍ അമേരിക്കയിലെത്തിയവര്‍. വീറുറ്റ പോരാട്ടം നടത്തിയിട്ടും അല്‍ ഗസായന്റെ ഗോള്‍ മാത്രമായിരുന്നു ആശ്വാസം. സയ്യദ് അലി ഒവൈറാനായിരുന്നു ആ ലോകകപ്പിലെ സഊദി ഹീറോ. ബെല്‍ജിയത്തിനെതിരെ അദ്ദേഹം നേടിയ ഗോള്‍ ലോക ഫുട്‌ബോള്‍ എന്നുമെന്നുമോര്‍ക്കും. എട്ട് പേരെ മറികടന്നുള്ള അതിസുന്ദര ഗോള്‍. 1984 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഡിയാഗോ മറഡോണ നേടിയ ഗോളിന്റെ അതേ സൗന്ദര്യമുള്ള ഗോള്‍. ഈ ഗോളിന്റെ പേരില്‍ ദീര്‍ഘകാലം ഫുട്‌ബോള്‍ നഭസ്സിലെ താരമായിരുന്നു ഒവൈറാന്‍.

Football

കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

Published

on

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.

രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.

Continue Reading

More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Published

on

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

Continue Reading

kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

Published

on

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

Continue Reading

Trending