Connect with us

More

ക്യാന്‍സര്‍ രോഗിയായ മകനൊപ്പം ക്യൂ നിന്ന മാതാവിന് കിട്ടിയത് രണ്ടായിരത്തിന് ഒറ്റ രൂപാനാണയങ്ങള്‍

Published

on

ലക്‌നൗ: ചികിത്സക്കായാലും കല്യാണ ആവശ്യത്തിനായാലും മറ്റു ചിലവിനായാലും പണം മാറ്റിയെടുക്കാനുള്ള ഓട്ടത്തിനിടയിലാണ് ഓരോരുത്തരും. ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സാര്‍ത്ഥം ബാങ്കില്‍ പണം മാറാന്‍ പോയതാണ് ഉത്തര്‍പ്രദേശിലെ സര്‍ജുദേവി. അവര്‍ക്ക് കിട്ടിയ ചില്ലറയാണെങ്കിലോ 2,000 വരുന്ന ഒറ്റ രൂപാ നാണയങ്ങളും.

ക്യാന്‍സര്‍ ബാധിച്ച മകന് കീമോ ചെയ്യാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ ഖജ്ജിലെ 60വസ്സുള്ള സര്‍ജുദേവി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്നത്. മണിക്കൂറുകള്‍ക്കുശേഷം കയ്യിലുള്ള രണ്ടായിരം രൂപ ചില്ലറയാക്കി ബാങ്കുകാര്‍ നല്‍കിയത് ഒരു രൂപാ നാണയങ്ങളായാണ്. രണ്ടായിരത്തിന് ലഭിച്ച ഒരു രൂപാനാണയങ്ങളുമായി വലയുകയായിരുന്നു അവര്‍. ഏകദേശം 17കിലോഗ്രാം ഭാരമുള്ള നാണയങ്ങളുമായുള്ള ബാഗുമായി വീട്ടിലെത്താന്‍ ആ അമ്മക്ക് കഴിയുമായിരുന്നില്ല. പിന്നീട് ക്യാന്‍സറിന്റെ ദുരിതം പേറുന്ന മകനെ തന്നെ ബാഗ് വീട്ടിലെത്തിക്കാന്‍ സര്‍ജുദേവി വിളിക്കുകയായിരുന്നു.

ബാങ്കിലെ വനിതാ ജീവനക്കാരിയോട് നാണയം മാറ്റിത്തരാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അവരത് ചെവിക്കൊണ്ടില്ലെന്ന് സര്‍ജുദേവി പറയുന്നു. മകന്റെ ചികിത്സക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചുതന്ന ഒരു ലക്ഷം രൂപയും നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ പറയുന്നു. മകന് ചെയ്യാനുള്ള റേഡിയോ തെറാപ്പി ചികിത്സ പണം ആരും എടുക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഇവിടുത്തെ ഒട്ടുമിക്ക വീടുകളിലും ഇതുതന്നെയാണ് സ്ഥിതി. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നീങ്ങിക്കൊണ്ടിരിക്കുന്ന പല വീടുകളിലും നോട്ട് പ്രതിസന്ധിയാണ്. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ തീരുമാനം ശരിയായില്ലെന്നും സര്‍ജുദേവി പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending