Connect with us

Video Stories

മലേഷ്യ തിരച്ചില്‍ അവസാനിപ്പിച്ചുഎംഎച്ച്370 ദുരൂഹമായി തുടരും

Published

on

ക്വാലാലംപൂര്‍: 2014 മാര്‍ച്ചില്‍ ക്വാലാലംപൂരില്‍നിന്ന് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ ദുരൂഹതയിലേക്ക് മറഞ്ഞ എംഎച്ച്370 വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ മലേഷ്യ അവസാനിപ്പിച്ചു. തെരച്ചില്‍ അവസാനിപ്പിച്ച വിവരം മലേഷ്യന്‍ ഭരണകൂടമാണ് അറിയിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനും അതിലുണ്ടായിരുന്ന 239 യാത്രക്കാര്‍ക്കും എന്തു സംഭവിച്ചെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുകയാണ്.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും രഹസ്യമായി വിമാനം തുടരും. ഏപ്രിലില്‍ തന്നെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 29 വരെ നീട്ടുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ അരിച്ചുപെറുക്കിയിട്ടും വിമാനത്തെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തെരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു. വിമാന യാത്രക്കാരുടെ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഓഷ്യന്‍ ഇന്‍ഫിനിറ്റിയെന്ന അമേരിക്കന്‍ കമ്പനിയെ ഉപയോഗിച്ച് മലേഷ്യ നടത്തിയ തെരച്ചിലാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളോ ബ്ലാക്ക് ബോക്‌സുകളോ കണ്ടെത്തുകയാണെങ്കില്‍ പണം തന്നാല്‍ മതിയെന്ന വ്യവസ്ഥയിലായിരുന്നു കമ്പനി തെരച്ചില്‍ ആരംഭിച്ചത്. മലേഷ്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനി ജനുവരിയില്‍ തെരച്ചില്‍ ആംരംഭിക്കുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ തെരച്ചില്‍ തുടര്‍ന്നെങ്കിലും വിമാനത്തിന്റെ സൂചനയൊന്നും ലഭിച്ചില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര സംഘം തെരച്ചില്‍ നടത്തിയ ഭാഗത്തിന്റെ വടക്ക് ഭാഗത്ത് 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു അമേരിക്കന്‍ കമ്പനി അന്വേഷണത്തിനിറങ്ങിയത്. ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ ദു:ഖഭാരത്തോടെ പിന്മാറുകയാണെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ പ്ലങ്കറ്റ് അറിയിച്ചു. വിമാനം കണ്ടെത്താന്‍ മലേഷ്യ കാണിച്ച താല്‍പര്യവും ശ്രമങ്ങളും ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സോണാറുകളും ക്യാമറകളും ഘടിപ്പിച്ച എട്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് കമ്പനി തെരച്ചില്‍ നടത്തിയത്. 6000 മീറ്റര്‍ താഴെ വരെ കമ്പനിയുടെ ഡ്രോണുകള്‍ വിമാനത്തിന്റെ അവശിഷ്ടവും തേടി അലഞ്ഞു. പക്ഷെ, അന്വേഷണം വിഫലമാവുകയായിരുന്നു. മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ച മൂന്ന് ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്ന് ലഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചിറകിന്റെ ഭാഗവും ഇതില്‍ പെടും. വിമാനം കടലില്‍ തകര്‍ന്നു വീഴുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending