More
നിപ്പ ആശങ്കയില്‍ നിന്നും മുക്തമായി കോഴിക്കോട്

കോഴിക്കോട്: നിപ്പ ഭീതിയില്‍ ഉറങ്ങിപ്പോയ കോഴിക്കോട് നഗരം മിഴി തുറക്കുന്നു. രണ്ടാഴ്ചയോളം നിശ്ചലമായിരുന്ന മിഠായിതെരുവും പാളയം മാര്‍ക്കറ്റുമെല്ലാം സജീവമായി. തിങ്കളാഴ്ച മുതല്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി തുടങ്ങിയിരുന്നു. ഇന്നലെയോടെ മിക്കയിടങ്ങളിലും നല്ല തിരക്കുണ്ടായി. ബസുകളും ടാക്‌സികളും ഭൂരിഭാഗവും നിരത്തിലിറങ്ങി. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെ നഗരം ഉണര്‍ന്നു. നിപ്പ വൈറസ് പടരുമെന്ന ഭീതിയില്‍ ജനങ്ങള്‍ പൊതു സ്ഥലങ്ങളിലേക്കിറങ്ങുന്നത് ശ്രദ്ധയോടെയായിരുന്നു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ അറിയിപ്പുകളും ജനങ്ങളെ കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു. ആശങ്കപ്പെടേണ്ടന്ന് അധികൃതര്‍ പറയുമ്പോഴും ജാഗ്രത വേണമെന്ന അറിയിപ്പാണ് പൊതുജനത്തെ സ്വന്തം ഇടങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ മിഠായി തെരുവില്‍ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ അടുത്തതോടെ വസ്ത്രങ്ങളും പാദരക്ഷകളും മറ്റും വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുക്കണക്കിനാളുകള്‍ എത്തിയിരുന്നു. നഗരത്തിനൊപ്പം നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയ പ്രദേശങ്ങളും കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പെരുന്നാള്‍-സ്‌കൂള്‍ വിപണി സജീവമാകുന്നുണ്ട്.
പേരാമ്പ്ര ചങ്ങരോത്ത് നിപ്പ സ്ഥിതീകരിച്ചതോടെയാണ് ജനം ആശങ്കയിലായത്. പേരാമ്പ്ര മേഖല നിശ്ചലമായതിന് പിന്നാലെ സമീപ പ്രദേശങ്ങളിലേക്കും നിപ്പ ഭീതി പാഞ്ഞെത്തുകയായിരുന്നു. നടുവണ്ണൂര്‍, ബാലുശ്ശേരി, കൊടിയത്തൂര്‍, കാരശ്ശേരി, പാലാഴി പ്രദേശങ്ങളിലും നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല മുഴുവന്‍ ഭീതിയിലായി. തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് നഗരത്തിലേക്കും ആളുകളുടെ വരവ് കുറഞ്ഞു. ഈ ആശങ്ക വ്യാപാര മേഖലയെയായിരുന്നു കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. വവ്വാല്‍ കടിച്ച പഴങ്ങളാണ് നിപ്പ പരത്തുന്നതെന്ന നിഗമനം പുറത്തുവന്നതോടെ പഴ വിപണിയെ തുടക്കം മുതല്‍ തളര്‍ത്തിയിരുന്നു. റമസാന്‍ മാസത്തിലെ വിപണനം ലക്ഷ്യമാക്കി ഇറക്കിയ പഴങ്ങളെല്ലാം ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി. തുടര്‍ന്നാണ് മാംസ വിപണിയെയും നിപ്പ പ്രതിരോധത്തിലാക്കി. ആളുകള്‍ പുറത്തിറങ്ങാന്‍ മടി കാണിച്ചതോടെ വ്യാപാര മേഖലക്കൊപ്പം ബസ്-ഓട്ടോ-ടാക്‌സി മേഖലയെയും തളര്‍ത്തി. പുറത്തിറങ്ങുന്നവര്‍ കൂടുതലും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബസുകളില്‍ ആളുകള്‍ തീരെയില്ലാതായിരുന്നു.
റമസാന്‍ അവസാന നാളുകളിലേക്ക് അടുക്കുന്നതോടെ വ്യാപാര മേഖല കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ്. ആശങ്ക കൂടുതല്‍ അകലുന്നതോടെ ആളുകള്‍ കൂടുതല്‍ നഗരത്തിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കുമെത്തും. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതും നീട്ടിയതോടെ സ്‌കൂള്‍ വിപണിയും സജീവമായിട്ടുണ്ട്. തെരുവ് കച്ചവടവും സജീവമാകുന്നതോടെ മിഠായി തെരുവ് കൂടുതല്‍ സജീവമാകും. പേരാമ്പ്ര, ബാലുശ്ശേരി പ്രദേശങ്ങളിലെല്ലാം വ്യാപര മേഖല ഉണര്‍ന്നു. മലയോര മേഖലയിലും നിപ്പ ഭീതി അകന്നതോടെ ടൗണുകളെല്ലാം സജീവമായിട്ടുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
kerala3 days ago
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു
-
india3 days ago
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
kerala3 days ago
ബാലന് കെ നായരുടെ ഭാര്യ ശാരദ അമ്മ അന്തരിച്ചു