Connect with us

More

നിപ്പ ആശങ്കയില്‍ നിന്നും മുക്തമായി കോഴിക്കോട്

Published

on

കോഴിക്കോട്: നിപ്പ ഭീതിയില്‍ ഉറങ്ങിപ്പോയ കോഴിക്കോട് നഗരം മിഴി തുറക്കുന്നു. രണ്ടാഴ്ചയോളം നിശ്ചലമായിരുന്ന മിഠായിതെരുവും പാളയം മാര്‍ക്കറ്റുമെല്ലാം സജീവമായി. തിങ്കളാഴ്ച മുതല്‍ വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി തുടങ്ങിയിരുന്നു. ഇന്നലെയോടെ മിക്കയിടങ്ങളിലും നല്ല തിരക്കുണ്ടായി. ബസുകളും ടാക്‌സികളും ഭൂരിഭാഗവും നിരത്തിലിറങ്ങി. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെ നഗരം ഉണര്‍ന്നു. നിപ്പ വൈറസ് പടരുമെന്ന ഭീതിയില്‍ ജനങ്ങള്‍ പൊതു സ്ഥലങ്ങളിലേക്കിറങ്ങുന്നത് ശ്രദ്ധയോടെയായിരുന്നു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ അറിയിപ്പുകളും ജനങ്ങളെ കൂടുതല്‍ ആശങ്കയുണ്ടാക്കിയിരുന്നു. ആശങ്കപ്പെടേണ്ടന്ന് അധികൃതര്‍ പറയുമ്പോഴും ജാഗ്രത വേണമെന്ന അറിയിപ്പാണ് പൊതുജനത്തെ സ്വന്തം ഇടങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ മിഠായി തെരുവില്‍ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാള്‍ അടുത്തതോടെ വസ്ത്രങ്ങളും പാദരക്ഷകളും മറ്റും വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുക്കണക്കിനാളുകള്‍ എത്തിയിരുന്നു. നഗരത്തിനൊപ്പം നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയ പ്രദേശങ്ങളും കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പെരുന്നാള്‍-സ്‌കൂള്‍ വിപണി സജീവമാകുന്നുണ്ട്.
പേരാമ്പ്ര ചങ്ങരോത്ത് നിപ്പ സ്ഥിതീകരിച്ചതോടെയാണ് ജനം ആശങ്കയിലായത്. പേരാമ്പ്ര മേഖല നിശ്ചലമായതിന് പിന്നാലെ സമീപ പ്രദേശങ്ങളിലേക്കും നിപ്പ ഭീതി പാഞ്ഞെത്തുകയായിരുന്നു. നടുവണ്ണൂര്‍, ബാലുശ്ശേരി, കൊടിയത്തൂര്‍, കാരശ്ശേരി, പാലാഴി പ്രദേശങ്ങളിലും നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല മുഴുവന്‍ ഭീതിയിലായി. തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് നഗരത്തിലേക്കും ആളുകളുടെ വരവ് കുറഞ്ഞു. ഈ ആശങ്ക വ്യാപാര മേഖലയെയായിരുന്നു കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. വവ്വാല്‍ കടിച്ച പഴങ്ങളാണ് നിപ്പ പരത്തുന്നതെന്ന നിഗമനം പുറത്തുവന്നതോടെ പഴ വിപണിയെ തുടക്കം മുതല്‍ തളര്‍ത്തിയിരുന്നു. റമസാന്‍ മാസത്തിലെ വിപണനം ലക്ഷ്യമാക്കി ഇറക്കിയ പഴങ്ങളെല്ലാം ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി. തുടര്‍ന്നാണ് മാംസ വിപണിയെയും നിപ്പ പ്രതിരോധത്തിലാക്കി. ആളുകള്‍ പുറത്തിറങ്ങാന്‍ മടി കാണിച്ചതോടെ വ്യാപാര മേഖലക്കൊപ്പം ബസ്-ഓട്ടോ-ടാക്‌സി മേഖലയെയും തളര്‍ത്തി. പുറത്തിറങ്ങുന്നവര്‍ കൂടുതലും സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ബസുകളില്‍ ആളുകള്‍ തീരെയില്ലാതായിരുന്നു.
റമസാന്‍ അവസാന നാളുകളിലേക്ക് അടുക്കുന്നതോടെ വ്യാപാര മേഖല കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ്. ആശങ്ക കൂടുതല്‍ അകലുന്നതോടെ ആളുകള്‍ കൂടുതല്‍ നഗരത്തിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കുമെത്തും. ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതും നീട്ടിയതോടെ സ്‌കൂള്‍ വിപണിയും സജീവമായിട്ടുണ്ട്. തെരുവ് കച്ചവടവും സജീവമാകുന്നതോടെ മിഠായി തെരുവ് കൂടുതല്‍ സജീവമാകും. പേരാമ്പ്ര, ബാലുശ്ശേരി പ്രദേശങ്ങളിലെല്ലാം വ്യാപര മേഖല ഉണര്‍ന്നു. മലയോര മേഖലയിലും നിപ്പ ഭീതി അകന്നതോടെ ടൗണുകളെല്ലാം സജീവമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending