More
റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ

ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്. റമദാന്‍ ചിന്തകളും ആശംസകളും നേരാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ കൂടുതലായി ഉപയോഗിക്കുന്നു.
സര്‍വേയോടു പ്രതികരിച്ചവരില്‍ 60ശതമാനം പേരും റമദാന്‍ ആശംസകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പങ്കുവെയ്ക്കുന്നവരാണ്. സോഷ്യല്‍മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഖത്തരികളും കുവൈത്തികളുമാണ്. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ടുണീഷ്യ, അള്‍ജീരിയ എന്നിവിടങ്ങളിലെ 1400ലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഭാവിയില്‍ റമദാനില്‍ ഊരിദൂവിന്റെ ഡിജിറ്റല്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താന്‍ സര്‍വേഫലം പ്രയോജനപ്പെടുത്തും. സര്‍വേ ചെയ്യപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ പെരുമാറ്റഘടനയില്‍ സമാനതകളും വൈരുദ്ധ്യങ്ങളും പ്രകടമായി.
റമദാനില്‍ സോഷ്യല്‍മീഡിയ, ഇന്റര്‍നെറ്റ് ഉപയോഗം പൊതുവെ വര്‍ധിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളും ആശംസകളും അറിയിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ അറിയുന്നതിനും മനസിലാക്കുന്നതിനും ടിവി സീരിസുകള്‍ കാണുന്നതിനും ഓണ്‍ലൈന്‍ ഷോപ്പിങിനുമായെല്ലാം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.
ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളേക്കാള്‍ സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങളും ആശംസകളും പങ്കുവയ്ക്കാനാണ് കൂടുതല്‍പേരും താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. മതപരമായ ആശയങ്ങള്‍ കൂടുതലായി പങ്കുവയ്ക്കുന്നു. ഭക്ഷണത്തിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നുണ്ട്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 64ശതമാനം പേരും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരില്‍ 25ശതമാനം പേര്‍ മാത്രമാണ് ഭക്ഷ്യസംബന്ധമായ ഫോട്ടോകള്‍ റമദാനില്‍ ഷെയര്‍ ചെയ്യുന്നത്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 55ശതമാനം പേര്‍ ഓണ്‍ലൈന്‍ മുഖേന ഷോപ്പിങ് നടത്താന്‍ താല്‍പര്യപ്പെടുന്നു.
പ്രത്യേകിച്ചും ഇഫ്താറിനുശേഷമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്. കുടുതല്‍ ഷോപ്പിങും ഇലക്്‌ട്രോണിക് ഉപകരണങ്ങള്‍ക്കായാണ്, 53ശതമാനം. വസ്ത്രങ്ങള്‍ക്കായി 52ശതമാനം. റമദാനില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് 58ശതമാനം പേര്‍ പ്രതികരിച്ചു. റണ്ണിങ്, ജോഗിങ് തുടങ്ങിയ വ്യായമങ്ങളാണ് കൂടുതല്‍ പേരും ചെയ്യുന്നത്.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala2 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി