Connect with us

More

പെരുന്നാള്‍ സന്തോഷത്തിലേക്ക് അവള്‍ വന്നു; ജീവിതം തന്നതിന് നന്ദിപൂര്‍വ്വം

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അബ്്ദുസ്സലാമിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ദിന സന്ദര്‍ശകയായി ശ്രീലങ്കക്കാരിയായ യുവതിയെത്തിയത് അത്യാഹ്ലാദത്തോടെ. മരുഭൂമിയില്‍ ജീവിതം കൈവിട്ടുപോയപ്പോള്‍ ഏകആശ്രയമായ കുടുംബത്തണലിലേക്കാണവളെത്തിയത്. ആ കുടുംബത്തിന് നന്ദി പറയാനെന്നോണം.

ആറുമാസം മുമ്പാണ് ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും അമ്മയും ദോഹയിലെത്തിയത്. ഒരു തൊഴില്‍ ചെയ്ത് ജീവിതം കരപറ്റുകയായിരുന്നു ലക്ഷ്യം. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. സിങ്കപ്പൂരില്‍ സ്വര്‍ണ്ണവ്യാപാരമായിരുന്നു ഇവര്‍ക്ക്. ജ്വല്ലറികളില്‍ സ്വര്‍ണ്ണമെത്തിക്കുന്ന വ്യാപാരം തരക്കേടില്ലാതെ മുന്നോട്ടുപോവുന്നതിനിടയിലാണ് അച്ഛന്‍ മരണപ്പെടുന്നത്. പിന്നെ ആശ്രയം സഹോദരനായിരുന്നു. പക്ഷെ കുടുംബത്തെ നോക്കാന്‍ തയ്യാറാവാതെ അച്ഛന്റെ സമ്പാദ്യമായി ബാക്കിയുണ്ടായിരുന്ന സ്വര്‍ണ്ണക്കട്ടകളുമായി ഇയാള്‍ സ്ഥലം വിട്ടു; തന്റെ നോര്‍വ്വെക്കാരി കാമുകിയുമൊത്ത്.

ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് തൊഴില്‍ തേടി ഉപജീവനം കണ്ടെത്തുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നാട്ടില്‍ കാര്യമായ ജോലി കിട്ടിയില്ല. നാട്ടുകാരനായ ഒരു െ്രെഡവര്‍ സംഘടിപ്പിച്ചുകൊടുത്ത ബിസിനസ്സ് വിസയില്‍ ഖത്തറിലെത്തി.
അമ്മയെ തനിച്ചാക്കാനാവാത്തതിനാല്‍ കൂടെക്കൂട്ടി. ഖത്തറിലെത്തിയതിന്റെ പിറ്റേ ദിനത്തില്‍ തന്നെ മറ്റൊരാഘാതമായി അമ്മ ഹൃദയ സ്തംഭനം മൂലം മരിച്ചു. ഉറ്റവരില്‍ ബാക്കിയായ അമ്മയും മരണത്തിന് കീഴടങ്ങിയതോടെ 21 കാരിയായ ആ യുവതി തികച്ചും നിരാശ്രയായി. അമ്മയുടെ മൃതദേഹം മറവു ചെയ്യാന്‍ പോലും ആരുമില്ലാത്ത സാഹചര്യം വന്നു.

അബ്്ദുസ്സലാം

നാട്ടുകാരുള്‍പ്പെടെ ആരും സഹായത്തിനെത്താതിരുന്ന ആ സന്ദര്‍ഭത്തിലാണ് ഹമദ് മോര്‍ച്ചറിയില്‍ നിന്ന് ഈ വിവരമറിഞ്ഞ സന്നദ്ധപ്രവര്‍ത്തകന്‍ അബ്്ദുസ്സലാം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായെത്തിയത്. ദുഖാനിലായിരുന്നു മറവ് ചെയ്തത്. മറവു ചെയ്യാനായി കുഴിയെടുത്ത സ്ഥലത്തിരുന്ന് പൊട്ടിക്കരയുന്ന യുവതി ഇനി എങ്ങോട്ടുപോവണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയായിരുന്നു. ഒരാളും ആശ്രയമില്ലാതിരുന്ന ആ യുവതിയെ മദീനഖലീഫയിലെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു അബ്്ദുസ്സലാം. സലാമിന്റെ ഭാര്യ ഖമറുന്നിസ ആശ്രയമായി ഒപ്പം നിന്നു. പിന്നീട് സലാമിന്റേയും കുടുംബത്തിന്റേയും പിന്തുണയോടെ ടി സി സി എന്നൊരു കമ്പനിയില്‍ ജോലിയും തരപ്പെട്ടു.

ഇപ്പോള്‍ ഖത്തര്‍ എയര്‍വെയിസില്‍ ജീവനക്കാരനായ ശ്രീലങ്കന്‍ സ്വദേശിയുമായി വിവാഹമുറപ്പിച്ചിരിക്കുകയാണ്. ആരോരുമില്ലാതെ മറ്റൊരു രാജ്യത്ത് ഒറ്റപ്പെടുമായിരുന്ന തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കുടുംബത്തോട് എന്നും കടപ്പെട്ടവളെപ്പോലെയാണ് അവള്‍ പെരുന്നാളിനെത്തിയത്.
പേരും ഊരുമറിയാത്തവരുടെ ദു:ഖത്തിലും ദുരിതത്തിലും താങ്ങാവുന്ന സലാമിനും കുടുംബത്തിനുമാവട്ടെ മറ്റൊരു അഭിമാന നിമിഷവും.

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

More

‘ശുഭം’; ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല ഭൂമിയിൽ തിരിച്ചെത്തി

Published

on

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്പെഷ്യലിസ്റ്റുകളാണ്.

Continue Reading

Trending